Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐ മാർച്ചിന് നേരെ...

സി.പി.ഐ മാർച്ചിന് നേരെ ലാത്തിചാർജ്: പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പി

text_fields
bookmark_border
eldho-abraham
cancel

തിരുവനന്തപുരം: സി.പി.ഐയുടെ എറണാകുളം ഐ.ജി ഓഫിസ് മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എം.എൽ.എ ക്കും നേതാക്കള്‍ക്കും എതിരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ട െന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴ വുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്ന് ആഭ്യന്തര അഡീഷനൽ ചീ ഫ് സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിൽ ഡി.ജി.പി പറയുന്നു.

ഞാറയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ജി ഓഫിസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്. എറണാകുളം ജില്ല സെക്രട്ടറി പി. രാജു, എല്‍ദോ എബ്രഹാം എം.എൽ.എ തുടങ്ങിയവര്‍ക്ക് ലാത്തിയടിയേറ്റിരുന്നു. എം.എൽ.എയെയും പാര്‍ട്ടിനേതാക്കളെയും തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു മന്ത്രിസഭയോഗത്തില്‍ സി.പി.ഐ മന്ത്രിമാരുടെ ആവശ്യം.

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എറണാകുളം ജില്ല കലക്ടര്‍ അന്വേഷണം നടത്തി. കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: ‘മാർച്ചിൽ 18-20 മിനിറ്റ് മാത്രമാണ് പൊലീസ്നടപടിയുണ്ടായത്. പ്രതിഷേധക്കാർ ബാരിക്കേഡ് തള്ളിമറിച്ച് മുന്നോട്ട് നീങ്ങിയപ്പോൾ അവരെ പ്രതിരോധിക്കാനായി നടത്തിയ സ്വാഭാവികനടപടിമാത്രമാണ് പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടായത്.

മറ്റ് കാര്യമായ ബലപ്രയോഗം ഉണ്ടായതായി കാണുന്നില്ല. എം.എൽ.എയെ െപാലീസ് മനഃപൂർവം മർദിച്ചിട്ടില്ല. മനഃപൂർവം മർദിച്ചതായ തെളിവുകൾ ലഭിച്ചിട്ടില്ല’.

എറണാകുളം ജില്ല കലക്ടറുടെ റിപ്പോർട്ട് പരിശോധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തുടർനടപടിക്ക് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ച് െപാലീസ് വീഴ്ചകളുണ്ടായെങ്കിൽ ആവശ്യമായ നിർദേശം നൽകാനാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നത്. സി.പി.ഐ നേതാക്കൾക്കെതിരെയുള്ള പൊലീസ് നടപടിയെ സംസ്ഥാന പൊലീസ് മേധാവി ന്യായീകരിക്കുമ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് മുതിർന്നേക്കില്ലെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKochi CPI Marchdgp report
News Summary - Kochi CPI March Police Support Report -Kerala News
Next Story