Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജനമായി പടിഞ്ഞാറൻ...

വിജനമായി പടിഞ്ഞാറൻ കൊച്ചി; ചേരികൾ പട്ടിണിയിലേക്ക്

text_fields
bookmark_border
വിജനമായി പടിഞ്ഞാറൻ കൊച്ചി; ചേരികൾ പട്ടിണിയിലേക്ക്
cancel

മട്ടാഞ്ചേരി: കോവിഡ് വ്യാപനത്തിെൻറ ആശങ്കയിൽ വിജനമായി കൊച്ചിയുടെ പടിഞ്ഞാറൻ മേഖല. ഫോർട്ടുകൊച്ചി,  മട്ടാഞ്ചേരി, പള്ളുരുത്തി മേഖലകളിൽ കൂടി രോഗം വ്യാപിച്ചതോടെ ജനങ്ങൾ സ്വയം പ്രതിരോധത്തിലേക്ക് കടക്കുകയാണ്.  സ്വദേശികളും വിദേശികളും ആഭ്യന്തര ടൂറിസ്റ്റുകളും നിറഞ്ഞിരുന്ന സഞ്ചാര പാതകൾ ആളൊഴിഞ്ഞ വീഥികളായി. സ്വകാര്യ ബസുകൾ വിരലിലെണ്ണാവുന്നത് മാത്രം. അതും വരുംദിവസങ്ങളിൽ സർവിസ് നിർത്തും. 

പുറമെനിന്ന് അവശ്യസാധനങ്ങളുമായി പോലും ചരക്ക് വാഹനങ്ങൾ എത്താത്ത സാഹചര്യമാണ്. മട്ടാഞ്ചേരി ബസാർ ഏഴു ദിവസമായി അടഞ്ഞുകിടക്കുകയാണ്. നൂറോളം  ബാങ്കുകൾ, നഗരസഭയുടെ മൂന്ന് സോണൽ ഓഫിസുകൾ, ഇൻകം ടാക്സ്, ജി.എസ്.ട ഓഫിസുകൾ, കേന്ദ്ര സർക്കാറിന് കീഴിലുള്ള ഫിഷറീസ് ഹാർബർ, നാവിക പരിശീലന കേന്ദ്രം, 300ൽ പരം ഹോം സ്റ്റേകൾ  തുടങ്ങിയവ പ്രവർത്തിക്കുന്ന പടിഞ്ഞാറൻ തീര നഗരം കണ്ടെയ്ൻമെൻറ് സോണായതോടെ നിയന്ത്രണങ്ങളും ശക്തമാക്കി. നഗരസഭയുടെ 28ൽ 13 ഡിവിഷനുകളും കുമ്പളങ്ങിയിൽ മൂന്നു വാർഡുകളും കടുത്ത നിയന്ത്രണ മേഖലയാണ്. ചെല്ലാനം ഗ്രാമപഞ്ചായത്ത് ട്രിപ്പ്ൾ ലോക്ഡൗണിലുമാണ്. 

അടച്ചിടൽ ഒരാഴ്ച പിന്നിടുമ്പോൾ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖല പട്ടിണിയിലേക്ക് നീങ്ങുന്നതായാണ് വിവരം. മേഖലയിൽ ഭൂരിഭാഗവും അന്നന്ന് ജോലി ചെയ്ത് ഉപജീവനം നടത്തുന്നവരാണ്. ലോക്ഡൗൺ ഘട്ടത്തിൽ തന്നെ ഇവരുടെ ജീവിതം വഴിമുട്ടിയിരുന്നു. കെണ്ടയ്ൻമെൻറ് സോൺ കൂടിയായതോടെ അവസ്ഥ മോശമായി.
ചെല്ലാനം മേഖലയിൽ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പൊലീസും റവന്യൂ ഉദ്യോഗസ്ഥരുമെല്ലാം സഹായം എത്തിക്കുന്നതിനാൽ ചെറിയ ആശ്വാസമുണ്ട്. എന്നാൽ, സാധാരണക്കാർ തിങ്ങിത്താമസിക്കുന്ന മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖലയിൽ ജനപ്രതിനിധികൾ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKochi newsErnakulam News
News Summary - kochi covid 19 news updates -kerala news
Next Story