ബോട്ടപകടം: തിരച്ചില്‍ വിഫലം
text_fieldsവൈപ്പിന്‍: ചൊവ്വാഴ്ച പുലര്‍ച്ചെ പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി സേനകളടക്കം വിവിധ വിഭാഗങ്ങള്‍ നടത്തുന്ന തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച നേവി, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളികള്‍ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. കോസ്റ്റ് ഗാര്‍ഡ്, നേവി വിഭാഗങ്ങളുടെ മൂന്ന് കപ്പലുകളും മൂന്ന് ഹെലികോപ്ടറുകളും വ്യാഴാഴ്ച തിരച്ചിലിൽ പെങ്കടുത്തു.
കോസ്റ്റ് ഗാർഡിെൻറ വിക്രം, ആര്യമാല് കപ്പലുകളും നേവിയുടെ ഐ.എന്‍.എസ് സുനൈന എന്ന കപ്പലുമാണ് തിരച്ചില്‍ നടത്തിയത്. വ്യോമമാര്‍ഗമുള്ള തിരച്ചിലില്‍ കോസ്റ്റ് ഗാര്‍ഡിെൻറ രണ്ടും നേവിയുടെ ഒരു ഹെലികോപ്ടറും പങ്കെടുത്തു. ഫിഷറീസ് വകുപ്പിെൻറ വൈപ്പിന്‍, അഴീക്കോട് സ്റ്റേഷനുകളിലെ ഒാരോ പട്രോള്‍ ബോട്ടും മുനമ്പം ഹാര്‍ബറില്‍നിന്ന് 20 ബോട്ടുകളും തിരച്ചിലിന് ഇറങ്ങിയിരുന്നതായി വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന് ഡെപ്യൂട്ടി കമാന്‍ഡര്‍ കെ.കെ. ലാജിത് അറിയിച്ചു. തൃശൂര്‍ നാട്ടിക പുറംകടലില്‍ ചൊവ്വാഴ്ച പുലര്‍െച്ച മൂന്നരയോടെയുണ്ടായ അപകടത്തില്‍ മുനമ്പത്തുനിന്ന് 14 പേരുമായ പുറപ്പെട്ട ‘ഓഷ്യാനിക്’ ബോട്ടാണ് തകര്‍ന്നത്. മൂന്നുപേര്‍ മരിച്ചിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്ന ഒമ്പത് പേര്‍ക്കുള്ള തിരച്ചിലാണ് തുടരുന്നത്. തമിഴ്നാട്ടില്‍നിന്നുള്ള തൊഴിലാളികളായ യുഗനാഥന്‍ (40), യാക്കൂബ് (59), സഹായരാജ് (46) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി എഡ്വിന് (40), കൊല്‍ക്കത്ത സ്വദേശി നരേന് സര്‍ക്കാര്‍ (20) എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മാല്യങ്കര തറയില്‍ വീട്ടില്‍ ടി.പി. ഷിജു (45), തമിഴ്നാട് രാമന്‍തുറ സ്വദേശികളായ രാജേഷ്കുമാര്‍ (32), ആരോക്യ ദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഏഴുദിവസം വരെ തിരച്ചില്‍ തുടരുമെന്നാണ് അറിയുന്നത്.
അതിനിടെ, കഴിഞ്ഞ ദിവസം നടന്ന തിരച്ചിലില്‍ ബോട്ടിെൻറ അവശിഷ്ടങ്ങള്‍ നാവികസേന കണ്ടെടുത്തു. ഹെലികോപ്ടറുകളില്‍ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ് ഗാർഡിെൻറ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു. മുനമ്പം സ്വദേശിയും ഹാര്‍ബറില്‍ തരകനുമായ പോളത്ത് പി.വി. ശിവെൻറ (സാംബന്) ബോട്ടാണ് അപകടത്തില്‍പെട്ടത്.
അപകടത്തിനിടയാക്കിയതായി കരുതുന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ ‘ദേശ് ശക്തി’ തീരത്തടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഷിപ്പിങ് ഡയറക്ടര്‍ ജനറലിെൻറ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളൂരുവിലോ ഗോവയിലോ അടുപ്പിക്കാനാണ് ശ്രമിക്കുന്നത്. ചെന്നൈയില്‍നിന്ന് ഇറാക്കിലെ ബസറയിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.
അതേസമയം, കപ്പല്‍ ബോട്ടില്‍ ഇടിച്ചിട്ടില്ലെന്നാണ് കപ്പലിെൻറ ക്യാപ്റ്റൻ നാവികസേനക്ക് ആദ്യം നല്കിയ സന്ദേശത്തില്‍ പറയുന്നത്. ഇത് നാവികസേന ഷിപ്പിങ് ഡയറക്ടര്‍ ജനറലിന് കൈമാറിയിരിക്കുകയാണ്. അതിനിടെ, അപകടം നടന്ന സമയത്ത് ഇന്ത്യന്‍ ചരക്കുകപ്പൽ ‘ദേശ് ശക്തിക്ക്’ പുറമേ ലൈബീരിയന്‍ കപ്പൽ ‘ഇയാന്‍ എച്ചും’ ഗ്രീക്ക് കപ്പൽ ‘ഓക്സിജനും’ പ്രദേശത്തുകൂടി കടന്നുപോയിരുന്നു. എങ്കിലും ‘ദേശ് ശക്തി’ തന്നെയാണ് അപകടത്തിനിടയാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.