കൊച്ചി ബ്ലാക്മെയിലിങ് കേസ്: സ്വർണം വീണ്ടെടുത്തുതുടങ്ങി
text_fieldsകൊച്ചി: ബ്ലാക്മെയിലിങ് കേസിൽ നിരവധി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘം കൈക്കലാക്കിയ സ്വർണം പൊലീസ് വീണ്ടെടുത്തുതുടങ്ങി. ഇത് വിൽക്കാൻ സഹായിച്ച എറണാകുളം സ്വദേശി ഷെമീലിനെ അറസ്റ്റ് ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒമ്പതുപവൻ കണ്ടെടുത്തത്.
വാളയാറില്‍ മോഡലുകള്‍ അടക്കമുള്ള യുവതികളെ പൂട്ടിയിട്ട് സംഘം തട്ടിയെടുത്ത സ്വര്‍ണമാണ് കണ്ടെടുക്കുന്നത്. ബുധനാഴ്ചയാണ് ഷെമീൽ അറസ്റ്റിലായത്. കേസിൽ പൊലീസ് കണക്കാക്കുന്ന 12 പ്രതികളിൽ 10 പേരും ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഒരു പ്രതിയെ കോവിഡ് ബാധിതനായതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇനി ഒരാളെക്കൂടി മാത്രമാണ് പിടികൂടാനുള്ളത്. പ്രധാന പ്രതികളെ എല്ലാം അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അന്വേഷണത്തിെൻറ അടുത്ത ഘട്ടമെന്ന നിലയിലാണ് പ്രതികള്‍ തട്ടിയെടുത്ത വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തീരുമാനിച്ചത്.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് അവസാനഘട്ടത്തിലാണെങ്കിലും വാളയാറില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ട് ഉപദ്രവിച്ച കേസിൽ അന്വേഷണം തുടരും. തെളിവെടുപ്പ് പൂർത്തിയാക്കിയ എട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി. വീണ്ടും റിമാൻഡ് ചെയ്ത ഇവരെ അങ്കമാലിയിലെ കോവിഡ് കെയർ സെൻററിലേക്ക് നിരീക്ഷണത്തിന് മാറ്റി.
കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് വ്യക്തമായാൽ ജയിലിലേക്ക് മാറ്റും. മറ്റൊരു പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. അതേസമയം, നടിയും റഫീഖുമായുള്ള വാട്ട്സ്ആപ് ചാറ്റുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ ഹരജി നൽകി.
ഹെയർ സ്റ്റൈലിസ്റ്റുമായി ബന്ധമിെല്ലന്ന് യൂനിയൻ
തിരുവനന്തപുരം: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ ആരോപണവിധേയനായ ഹെയര്‍ സ്ൈറ്റലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ വ്യക്തിക്ക് ഫെഫ്ക യൂനിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓള് കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആൻഡ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂനിയനുമായി ബന്ധമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആരോപണ വിധേയനായ വ്യക്തി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അല്ലെന്നും പ്രസിഡൻറ് ഹസൻ വണ്ടൂറും ജനറൽ സെക്രട്ടറി പ്രദീപ് രങ്കനും അറിയിച്ചു.
പ്രതി റഫീഖ് തന്നെയും ചതിച്ചെന്ന് ഭാര്യ
കൊച്ചി: നടി ഷംന കാസിമുമായി പ്രതി റഫീഖ് നിരന്തരം ഫോണില്‍ സംസാരിച്ചിരുെന്നന്ന് ഭാര്യ. പുലർച്ച വരെ നീളുന്ന ഫോൺവിളിയായിരുന്നു. മറുതലക്കൽ ഷംന കാസിമായിരുെന്നന്നാണ് തെൻറ വിശ്വാസം. ഒരുദിവസം ഷംന കാസിമിനെ വിവാഹം ആലോചിക്കുകയാണെന്നും തന്നെ ഉപേക്ഷിക്കുകയാണെന്നും റഫീഖ് പറഞ്ഞു.
ഷംനയുടെ ചിത്രങ്ങൾ കാണിക്കുകയും ചെയ്തു. എന്നാൽ, തെൻറ ഭർത്താവ് ഷംന കാസിമിനെപോലൊരു നടിയുമായി ബന്ധപ്പെടുെന്നന്നത് അന്ന് വിശ്വസിച്ചിരുന്നില്ല.
അതേസമയം, റഫീഖിെൻറ ഫോൺവിളികൾ വർധിച്ചുവന്നു. രാവും പകലും ഫോൺവിളിയായിരുന്നു. മോശം സംസാരം കേട്ട് പലപ്പോഴും വഴക്കുമുണ്ടായി. അപ്പോഴൊക്കെ റഫീഖ് വിളിച്ചിരുന്നത് ഷംനയെ ആണെന്നാണ് ഇപ്പോൾ വിശ്വസിക്കുന്നത്. ഫോണിൽ ഒരുപാട് ചിത്രങ്ങൾ കണ്ടതിലൂടെയാണ് അത് തനിക്ക് മനസ്സിലായത്. അറസ്റ്റിലായ പ്രതി ഹാരിസിനെ തനിക്കറിയാം. നടിയുടെ നമ്പർ നൽകിയത് ഇയാളാണെന്നാണ് മനസ്സിലാക്കുന്നത്. മുമ്പ് റഫീഖിന് ആൽബം നടിമാരുടെ നമ്പർ ഹാരിസ് നൽകിയതുമായി ബന്ധപ്പെട്ടും വീട്ടിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഷംനയുമായി താൻ സംസാരിച്ചിട്ടില്ല. സംഭവങ്ങളുടെ പിന്നിലെ സത്യാവസ്ഥയെന്താണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
റഫീഖ് തന്നെയും ചതിക്കുകയായിരുന്നു. മുമ്പ് പണമിടപാടുകളിലൂടെ തട്ടിപ്പ് നടത്തി കേസുകളിൽപെട്ട് ജയിലിൽ പോയിട്ടുള്ള ആളാണ് റഫീെഖന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളുമായി ഫോണിൽ നിരന്തരം ബന്ധപ്പെടുന്നതിനെ െചാല്ലി വീട്ടിൽ വഴക്കുണ്ടായിരുന്നു. മുമ്പ് ബന്ധം ഉപേക്ഷിക്കാൻ ഭർത്താവിനെതിരായി പരാതിയും നൽകിയിരുന്നെങ്കിലും അന്വേഷണമൊന്നും ഉണ്ടായില്ലെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.