നടി ലീന മരിയക്കെതിരെ ക്വട്ടേഷൻ നൽകിയെന്ന് രവി പൂജാരി
text_fieldsബംഗളൂരു: കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതി ചേർക്കെപ്പട്ട അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ചോദ്യം ചെയ്തു. നിലവിൽ കർണാടക പൊലീസിെൻറ കസ്റ്റഡിയിലുള്ള രവി പൂജാരിയെ ബംഗളൂരുവിലാണ് ക്രൈം ബ്രാഞ്ച് േചാദ്യം ചെയ്തത്.
നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷൻ നൽകിയിരുന്നതായി രവി പൂജാരി സമ്മതിച്ചതായാണ് വിവരം. ലീനയിൽനിന്നും പണം തട്ടുന്നതിനായാണ് ഭീഷണിപ്പെടുത്തിയതെന്നും രവി പൂജാരി മൊഴി നൽകിയതായി സൂചനയുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി രവി പൂജാരിയെ കേരളത്തിലേക്ക് കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിൽ മറ്റുപല നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
കർണാടക പൊലീസിൽനിന്നും അനുമതി വാങ്ങിയാണ് ബംഗളൂരുവിലെത്തി പൂജാരിയെ ചോദ്യം ചെയ്തത്. ബ്യൂട്ടി പാർലറിലേക്ക് വെടിവെപ്പ് നടത്താൻ ആളുകളെ ഏർപ്പെടുത്തിയത് തെൻറ സംഘമാണെന്ന് രവി പൂജാരി മൊഴി നൽകിയതായാണ് വിവരം.
ദക്ഷിണാഫ്രിക്കയിലെ ഉൾനാടൻ ഗ്രാമത്തിൽനിന്നും അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ബംഗളൂരുവിലെത്തിച്ചശേഷം കോടതിയിൽ ഹാജരാക്കി മാർച്ച് ഏഴുവരെ പൊലീസ് കസ്റ്റഡിയിൽ നൽകുകയായിരുന്നു. രവി പൂജാരിക്കെതിരായ കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ തുടങ്ങിയ നിരവധി കേസുകൾ അന്വേഷിക്കാൻ കർണാടക പൊലീസ് പ്രത്യേക അന്വേഷണ സംഘവും രൂപവത്കരിച്ചിട്ടുണ്ട്.
നടിയും ബ്യൂട്ടിപാർലർ ഉടമയുമായ ലീന മരിയ പോളിനെ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടശേഷം, അത് ലഭിക്കാതെ വന്നപ്പോൾ 2018 ഡിസംബർ 15നാണ് ഭീഷണിപ്പെടുത്തുന്നതിെൻറ ഭാഗമായി വെടിവെപ്പ് നടത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയാണ് ലീന മരിയ പോൾ. ഇതുമായി ബന്ധപ്പെട്ട് കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച ഹവാല ഇടപാടുകളിൽ ലീന മരിയ പോൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നിരീക്ഷണത്തിലായിരുന്ന ഘട്ടത്തിലാണ് രവി പൂജാരി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. ബ്യൂട്ടി പാർലറിൽ എൻഫോഴ്സ്മെൻറ് പരിശോധന നടക്കുന്നതിന് മുമ്പാണ് വെടിവെപ്പുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.