ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധന വകുപ്പിെൻറ സർക്കുലർ; തദ്ദേശമന്ത്രിയും ധനമന്ത്രിയും പോര് രൂക്ഷം
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനമായ തനത് ഫണ്ട് അടുത്ത സാമ്പത്തിക വർഷം മുതൽ ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധന വകുപ്പിെൻറ സർക്കുലറിനെ ചൊല്ലി വകുപ്പ് മന്ത്രിമാർ തമ്മിൽ തർക്കം രൂക്ഷം. സർക്കുലറിന് നിയമസാധുതയില്ലെന്നും ഇത് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ബാധിക്കുമെന്നും തദ്ദേശ മന്ത്രി എം.വി. േഗാവിന്ദൻ തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിെൻറ നിയന്ത്രണം ഏറ്റെടുക്കാനുള്ള മാർഗമാണ് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന നിർദേശമെന്ന ആക്ഷേപം വസ്തുതാപരമെല്ലന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലൻ ചൊവ്വാഴ്ച രേഖാമൂലം വ്യക്തമാക്കി.
ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനുപകരം സംസ്ഥാന ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് മാത്രമാണ് നിർദേശിച്ചത്. ഇൗ നിക്ഷേപങ്ങൾക്ക് ഒരു ട്രഷറി നിയന്ത്രണവും ബാധകമല്ല. ആവശ്യാനുസരണം ഫണ്ട് എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. അതിനാൽ തനത് ഫണ്ടും ടി.എസ്.ബി അക്കൗണ്ടിൽ സൂക്ഷിക്കുന്നതായിരിക്കും ഉചിതം. ചെലവഴിക്കാതെ കിടക്കുന്ന തുക ട്രഷറിയിൽ ബാലൻസായി നിൽക്കുകയും ചെയ്യും. സംസ്ഥാനത്തിെൻറ സാമ്പത്തിക നില പരിഗണിക്കുേമ്പാൾ ഇൗ തീരുമാനം കൂടുതൽ അഭികാമ്യമായിരിക്കും.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മുൻ ധനമന്ത്രി 2020 ഏപ്രിൽ 17ന് ഇൗ തീരുമാനം ഫയലിൽ രേഖപ്പെടുത്തിയെങ്കിലും കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് സർക്കുലർ മതിയെന്ന് ഏപ്രിൽ 29ന് നിർദേശിച്ചു. തുടർന്ന്, 2021 സെപ്റ്റംബർ 16 ലെ ഉത്തരവ് പ്രകാരം ഇൗ നിർദേശങ്ങൾ 2022 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ നടപ്പാക്കണമെന്ന് നിർദേശിച്ചു. അതുപ്രകാരം 2021 സെപ്റ്റംബർ 18ന് സർക്കുലർ പുറപ്പെടുവിച്ചതായും ധനമന്ത്രി പറഞ്ഞു.
അതേസമയം ബിൽ ചർച്ചയിലെ മറുപടിയിൽ തനത് ഫണ്ട് ട്രഷറിയിൽ സൂക്ഷിക്കുന്നതിൽ തദ്ദേശമന്ത്രി നിലപാട് മയപ്പെടുത്തി . തനത് ഫണ്ട് ട്രഷറിയിൽ സൂക്ഷിക്കുന്നത് എന്തോ അപാരമായ അപകടമാണെന്ന രീതിയിൽ കാണുന്നതും തെറ്റിദ്ധരിക്കുന്നതും ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. മുമ്പും തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യമായി മാറ്റാൻ പോകുകയാണെന്ന തെറ്റിദ്ധാരണ വേണ്ട. തദ്ദേശ സ്ഥാപനങ്ങൾക്ക് പണം വേണ്ടിവരുന്ന സാഹചര്യത്തിൽ, മറ്റെല്ലാ മേഖലകൾക്കും വിലക്കുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധകമാകിെല്ലന്ന ഉറപ്പോടെയാണ് അനുവദിച്ചത്. കിട്ടുന്ന പലിശയുടെ കാര്യങ്ങളെല്ലാം ആലോചിച്ച് തീരുമാനം കൈക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.