നീതി കിട്ടാത്തത് കരുണാകരനു മാത്രം –മുരളീധരന്
text_fieldsകോഴിക്കോട്: ചാരക്കേസിൽ പ്രതിചേർത്ത നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും കാലങ്ങളായി പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന് വൈകി വന്ന അംഗീകാരമാണ് വിധിയെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചാരക്കേസ് ചാരമായതോടെ കെ. കരുണാകരൻ നീതിമാനായ ഭരണ കര്ത്താവായിരുന്നുവെന്ന് വ്യക്തമായി. നീതികിട്ടാതെ പോയത് കരുണാകരനു മാത്രമാണെങ്കിലും വിധിയില്‍ തൃപ്തിയുണ്ട്. സ്വാതന്ത്യസമരത്തില്‍ പങ്കെടുത്ത് നാടിനും പാര്‍ട്ടിക്കും സേവനം മാത്രം ചെയ്ത കരുണാകരനെയാണ് രാജ്യത്തെ ഒറ്റിക്കൊടുത്തെന്ന കുറ്റം ചാര്‍ത്തി ഇറക്കിവിട്ടത്.
കള്ളക്കേസ് ചമച്ചവരെ പിടികൂടാൻ വിധിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുേമ്പാൾ ഗൂഢാലോചന പുറത്താകും. കരുണാകരനെ രാജിവെപ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് നരസിംഹറാവുവാണ്. ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത് റാവുവാെണന്നും അദ്ദേഹത്തെ മാറ്റണമെന്നും ആക്ഷേപമുണ്ടായ സാഹചര്യത്തിലാണ് റാവു എതിരായത്. റാവുവിന് പകരം മാധ്യമങ്ങളില്‍ കരുണാകരെൻറ പേരും ഉള്‍പ്പെട്ടതാണ് പ്രശ്നമായത്.
മാധ്യമങ്ങളില്‍ കണ്ട രണ്ടു പേരെ കേസില്‍ ഉള്‍പ്പെടുത്തി രാജിവെപ്പിച്ചപ്പോൾ കരുണാകരനെ ചാരക്കേസിലും കുടുക്കി. ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഒരാഴ്ചയോളം സ്ഥാനം നല്‍കാതെ ഒടുവിൽ അപ്രധാന ചുതലയുള്ള മന്ത്രിയാക്കി ഒതുക്കി റാവു കരുണാകരനെ ചതിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും ചാര്‍ജ് ഷീറ്റ് തെറ്റാെണന്നും എല്ലാവര്ക്കും ബോധ്യപ്പെട്ടതിനാൽ അതിലേക്ക് നയിച്ച കാര്യങ്ങൾ ഇനി അന്വേഷിക്കണം. നമ്പി നാരായണൻ തെറ്റുചെയ്യാത്തതുകൊണ്ടാണ് കോടതി നഷ്ടം വിധിച്ചതെന്നും മുരളീധരന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.