Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഒന്നുകിൽ ഞാൻ മുസ്‍ലിം...

‘ഒന്നുകിൽ ഞാൻ മുസ്‍ലിം വർഗീയവാദിയെന്ന് പറയണം, അല്ലെങ്കിൽ മോദി ഭക്തനെന്നോ ആർ.എസ്.എസെന്നോ പറയണം; എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്ക് ദാസാ..’ -കെ.എം. ഷാജി

text_fields
bookmark_border
KM Shaji Political Statement
cancel

തിരുവനന്തപുരം: തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ എവിടെ​യെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കണമെന്ന് കെ.എം. ഷാജി എം.എൽ.എ. ‘എന്റെ കാര്യത്തിൽ സിനിമയിൽ പറയുന്നത് പോലെ ‘എവിടെ​യെങ്കിലും ഒന്ന് ഉറച്ചുനിൽക്കണം ദാസാ’ എന്നാണ് പറയാനുള്ളത്. ഒന്നുകിൽ മുസ്‍ലിം വർഗീയവാദിയെന്ന് പറയണം. അല്ലെങ്കിൽ ഞാൻ ആർ.എസ്.എസുകാരനെന്ന് പറയണം. അതുമല്ലെങ്കിൽ മോദി ഭക്തനാണെന്നോ തങ്ങൾ ഭക്തനാണോ എന്നൊക്കെ ഒന്ന് തീരുമാനമാക്കണം’ -കെ.എം. ഷാജി പറഞ്ഞു.

ഇനി അഞ്ചുകൊല്ലവും മന്ത്രി ആയി തുടരുകയാണെങ്കിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട ആളാണ് ഞാൻ. ഒരു 10 -18 കൊല്ലമായിട്ട് വിമർശനം മാത്രമല്ല, എന്റെ പുറകിൽ പൊലീസുമുണ്ട്. തീരുമാനങ്ങളിൽ പുനപരിശോധനക​ളൊക്കെ ആവാം. ഞാൻ ഒരു തീരുമാനം എടുത്തതുകൊണ്ട് അത് മാത്രമാണ് ശരി എന്ന് പറഞ്ഞു വാശിപിടിക്കേണ്ട കാര്യമെന്താണ്? പുനപരിശോധന നടത്താം, തിരുത്തേണ്ടത് തിരുത്താം. അതൊക്കെയല്ലേ ജനാധിപത്യം എന്ന് പറയുന്നത്. അല്ലാതെ മഹാരാജാവ് തീരുമാനിച്ചാൽ ബാക്കിയുള്ളവരൊക്കെ അംഗീകരിച്ചുകൊള്ളും എന്ന് പറഞ്ഞാൽ, ആ പത്ത് കൊല്ലമൊക്കെ കഴിഞ്ഞില്ലേ. ഇനി ഞങ്ങൾക്ക് ചർച്ച ചെയ്യുന്നതിന് പ്രയാസവുമില്ല. ഇപ്പോൾ ഞാൻ പറഞ്ഞതിൽനിന്ന് പുറകോട്ട് പോകുന്നതിന് യാതൊരു പ്രയാസവുമില്ല. കാരണം ജനങ്ങളുടെ ഹിതത്തെയോ അവരുടെ അഭിപ്രായങ്ങളെയോ മാനിക്കുക എന്നുള്ളതാണ് ബേസിക് കാര്യം.

പി.​എം.​എ.​വൈ അ​ർ​ബ​ൻ പ​ദ്ധ​തി​യി​ൽ വീടൊന്നും വേണ്ട എന്ന് പറയേണ്ടത് അത്യാവശ്യം ജീവിത സൗകര്യങ്ങൾ അനുഭവിക്കുന്ന നമ്മൾ ആരുമല്ല. അത് റോഡിൽ കിടക്കുന്ന പാവങ്ങളായ മനുഷ്യരാണ്. അവരുടെ അഭിപ്രായത്തിന് സ്ഥാനം ഉണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. അങ്ങനെയൊക്കെ വരികയാണെങ്കിൽ നമുക്ക് നോക്കാം. ഞങ്ങൾ എന്തായാലും വാശിക്കൊന്നുമില്ല.

ഏതെങ്കിലും ഒരു പത്രക്കാരുടെ ആനുകൂല്യത്തിൽ വളർന്നു വന്ന ആളല്ല ഞാൻ. എന്റെ വീട്ടിന്റെ മുമ്പിൽ 24 മണിക്കൂറും പത്രക്കാർ ഇ.ഡി വരുന്നതും പോകുന്നതും നോക്കിനിന്ന സമയമുണ്ട്. പത്രക്കാരുടെ ആനുകൂല്യത്തിൽ വളർന്നു വന്നവർ ചിലപ്പോൾ പേടിക്കും. എനിക്ക് അങ്ങനെ പേടിയൊന്നുമില്ല.

കൺവീനിയൻസിനെ എൻജോയ് ചെയ്യാൻ പാടില്ല എന്ന് ബിൽ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്. ഞാൻ ഈ കൺവീനിയൻസ് ഒന്നും എൻജോയ് ചെയ്യുന്നില്ല. ഇതൊരു ഉത്തരവാദിത്തമായിട്ടാണ് ഞാൻ എടുക്കുന്നത്. എനിക്ക് മനസാക്ഷിക്ക് ബോധ്യമുള്ളിടത്തോളം ഞാൻ ചെയ്യുന്നത് ചെയ്യും. കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും’ ഷാജി പറഞ്ഞു.

മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ആൾ ഇപ്പോൾ ബിജെപിക്കും ആർഎസ്എസിനും അടിമപ്പെട്ടതായി സി.പി.എം നേതാവ് എകെ ബാലൻ പറഞ്ഞത് ചൂണ്ടികാട്ടിയപ്പോൾ, ഞാനല്ല ഈ ബാലേട്ടനാണ് മാറിയത് എന്നായിരുന്നു ഷാജിയു​ടെ പ്രതികരണം. ‘ആ മാറ്റം മൂപ്പർക്ക് മനസ്സിലാകാഞ്ഞിട്ടാ. മൂപ്പര് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് ഇയാൾ ഭീകരനായ മുസ്‍ലിമാണ്, ശ്രദ്ധിക്കണം എന്നായിരുന്നു. ഇപ്പോൾ അദ്ദേഹം പറയുന്നത് ഞാൻ ഭയങ്കര ആർഎസ്എസ് ആയി എന്നാണ്. മാറുന്നത് ഷാജി അല്ല, മാറുന്നത് ബാലേട്ടനാണ്’ -ഷാജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala politicspolitical statementRSSKM Shaji
News Summary - KM Shaji slams critics: 'Call me Muslim communalist or Modi bhakt or RSS, but stand firm somewhere'
Next Story