Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതിയെ...

സുപ്രീംകോടതിയെ സമീപിക്കും –കെ.എം. ഷാജി

text_fields
bookmark_border
സുപ്രീംകോടതിയെ സമീപിക്കും  –കെ.എം. ഷാജി
cancel

കൊച്ചി: : എം.എല്‍.എ സ്ഥാനത്തിന് അയോഗ്യനാക്കിയ ഹൈകോടതി വിധിക്കെതിരെ എത്രയുംവേഗം സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം. ഷാജി. അപ്പീല്‍ നല്‍കുന്നതിന് രണ്ടാഴ്ച സമയമുണ്ടെങ്കിലും ഉടൻ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേസില്‍ തെൻറ നിരപരാധിത്വം തെളിയിക്കാനും സത്യം ബോധ്യപ്പെടുത്താനുമുള്ള ശ്രമം നടത്തിയിരുന്നു.

എഴുതുകയും പറയുകയും ചെയ്യുന്നതിനപ്പുറം ജീവിതം കൊണ്ട് നിലപാട് തെളിയിച്ചയാളാണ് താന്‍. ഏതു വിധി വന്നാലും വര്‍ഗീയവാദത്തോട് അനുരഞ്ജനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ഹൈകോടതി തന്നെ സ്റ്റേ ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിെൻറ തലേദിവസം പോലും തെൻറ നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആറുവർഷത്തെ വിലക്ക് ഒരു തരത്തിലും ബാധിക്കില്ല. 60 വര്‍ഷം വിലക്കിയാലും കുഴപ്പമില്ല. എം.എല്‍.എയായി ഇരിക്കണമെന്നത് ഒരു വിഷയമേയല്ല. പക്ഷേ വര്‍ഗീയവാദ പരാമര്‍ശം തനിക്കെതിരെ വന്നതില്‍ വലിയ സങ്കടമുണ്ട്. അതല്ലെന്ന് തെളിയിക്കാനാണ് ഇനിയുള്ള പോരാട്ടവും പരിശ്രമവും.

വലിയ പ്രത്യാഘാതമുണ്ടാക്കാനാവുന്ന നോട്ടീസാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്. സാമാന്യ ജനാധിപത്യ ബോധമുള്ള ഒരു മനുഷ്യന്‍ അങ്ങനെയൊരു നോട്ടീസ് ഇറക്കില്ല. ആ ഭാഷ പോലും തനിക്ക് പരിചിതമല്ല. 20-21 ശതമാനം മാത്രം മുസ്‌ലിംകളുള്ള ഒരു മണ്ഡലത്തില്‍ ആ നോട്ടീസ് ഉപദ്രവമാണ് ഉണ്ടാക്കുകയെന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. കോടതി വിധി സ്‌റ്റേ ചെയ്തതുകൊണ്ട് ആശ്വാസം തോന്നുന്നില്ല. തന്നെ കുറിച്ചുള്ള കോടതി പരാമര്‍ശമാണ് നീക്കി കിട്ടേണ്ടത്. ജനങ്ങളുടെ വിധിയേക്കാള്‍ വലിയൊരു വിജയം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newskm shajimalayalam news
News Summary - KM Shaji Muslim League -Kerala News
Next Story