Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത സ്വത്ത്:...

അനധികൃത സ്വത്ത്: വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

text_fields
bookmark_border
അനധികൃത സ്വത്ത്: വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
cancel

കോഴിക്കോട്: രണ്ടു ദിവസങ്ങളിലായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നടത്തിയ പരിശോധനയുെട റിപ്പോർട്ടും തെളിവുകളും അന്വേഷണ സംഘം വ്യാഴാഴ്ച വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ചു. കേസിൽ ഷാജി എം.എൽ.എയെ വിജിലൻസ് വെള്ളിയാഴ്ച ചോദ്യം ചെയ്യും.

രണ്ടു ദിവസങ്ങളിലായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നടത്തിയ പരിശോധനയുെട റിപ്പോർട്ടും തെളിവുകളുമാണ് അന്വേഷണ സംഘം വ്യാഴാഴ്ച വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. കണ്ണൂരിലെ വീടി‍െൻറ കിടപ്പുമുറിയിലെ കട്ടിലിനടിയിലുള്ള രഹസ്യ അറയിൽ കണ്ടെത്തിയ രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വർണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടിൽനിന്ന് പിടിച്ച 491 ഗ്രാം സ്വർണാഭരണവും 30,000 രൂപയും രണ്ടു വീട്ടിൽനിന്നുമായി പിടിച്ച 77 രേഖകളും സംബന്ധിച്ച റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്.

ഷാജിയുെടയും ഭാര്യ ആശയുടെയും പേരിലുള്ള ഭൂമി, വീടുകൾ, വീട്ടിലെ ആഡംബര ഫർണിച്ചർ, ഗൃഹോപകരണങ്ങൾ എന്നിവയടക്കമുള്ളവയുടെ മൂല്യമുൾപ്പെടെ കണക്കാക്കിയാണ് വിജിലൻസ് റിപ്പോർട്ട് തയാറാക്കിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നിക്ഷേപങ്ങൾ, ബിസിനസ് പങ്കാളിത്തം എന്നിവയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊതുപ്രവർത്തകൻ അഡ്വ. എം.ആർ. ഹരീഷ്‌ നൽകിയ ഹരജിയിൽ എം.എൽ.എ ആയശേഷം 2011 ജൂൺ ഒന്നുമുതൽ 2020 ഒക്‌ടോബർ 31 വരെയുള്ള സാമ്പത്തിക ഇടപാടുകളുടെ അന്വേഷണത്തിൽ ഷാജി അനധികൃതമായി 1.47 കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്നും വരവിനെക്കാൾ 166 ശതമാനം അധികവരുമാനം ഉണ്ടാക്കിയെന്നുമാണ് വിജിലൻസ് നേരേത്ത കണ്ടെത്തിയത്.

ഇത് സാധൂകരിക്കുന്ന െതളിവുകൾ ഉൾപ്പെടുന്നതാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.

അതേസമയം, ഇന്ന് രാവിലെ പത്തോടെ തൊണ്ടയാടുള്ള വിജിലൻസ് ഓഫിസിലാണ് ഷാജിയെ ചോദ്യം ചെയ്യുക. ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് വ്യാഴാഴ്ച വൈകീട്ടോടെ ഷാജിക്ക് കൈമാറിയിരുന്നു. എസ്.പി എസ്. ശശിധര‍െൻറ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം െചയ്യുക.

രിശോധനക്കിടെ വീട്ടിൽനിന്ന് രേഖകളില്ലാതെ പിടികൂടിയ അരക്കോടിയോളം രൂപ ആരിൽനിന്നാണ് ലഭിച്ചത്, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെ സ്രോതസ്സ്, 28 തവണ വിദേശയാത്ര നടത്തിയത് എന്തിന് എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലൻസിന് ഷാജിയിൽനിന്ന് അറിയാനുള്ളത്. ഇത് മുൻനിർത്തിയുള്ള പ്രത്യേക ചോദ്യാവലി ഉദ്യോഗസ്ഥർ തയാറാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilance raidKM Shajicorruption
News Summary - km Shaji mla will be questioned soon
Next Story