Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം ഷാജിക്കെതിരെ...

കെ.എം ഷാജിക്കെതിരെ പരിശോധിച്ചത് നാല് വസ്തുതകൾ

text_fields
bookmark_border
കെ.എം ഷാജിക്കെതിരെ പരിശോധിച്ചത് നാല് വസ്തുതകൾ
cancel

െകാച്ചി: കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്യുന്ന ഹരജി നിലനിൽക്കുമെന്ന് കണ ്ടെത്തി ഫയലിൽ സ്വീകരിച്ച കോടതി, നാല് വസ്തുതകൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് അസാധുവാക്കുന്ന വിധി പുറപ്പെടുവിച്ചത്.

സ്വതന്ത്ര വോട്ടവകാശത്തിൽ നേരിട്ട് ഇടപെട്ടില്ല
വോട്ടർമാരുടെ സ്വതന്ത്ര വോട്ടവകാശത്തിൽ നേരിട്ടോ അല്ലാതെയോ കെ.എം. ഷാജി ഇടപെട്ട് ജനപ്രാതിനിധ്യ നിയമത്തിലെ 123 (2)(എ)(ii) പ്രകാരം തെരഞ്ഞെടുപ്പ് ക്രമക്കേട് കാട്ടിയിട്ടുേണ്ടായെന്നാണ് ആദ്യം പരിശോധിച്ചത്. ഇത്തരമൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നായിരുന്നു കോടതിയുടെ കെണ്ടത്തൽ. സ്ഥാനാർഥി, ഏജൻറ്, പ്രവർത്തകർ എന്നിവരിൽനിന്ന് നേരിേട്ടാ അല്ലാതെയോ ഭീഷണിപ്പെടുത്തലോ പ്രേരണ ചെലുത്തുലോ ഉണ്ടായതായി തെളിവില്ല. എതിർസ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ ദൈവകോപം, ആത്മീയവിലക്ക് എന്നിവ ഉണ്ടാകുമെന്ന ഭീഷണിയോ പ്രസ്താവനയോ ഉള്ളതായി തെളിയിക്കാനായിട്ടില്ല. അതിനാൽ, ഇൗ വകുപ്പ് പ്രകാരമുള്ള തെരഞ്ഞെടുപ്പ് അഴിമതി നടന്നതായി കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു
ജാതി, മതം, സമുദായം, ഭാഷ എന്നിവയുടെ പേരിൽ വോട്ട് ചെയ്യാനും എതിർസ്ഥാനാർഥിക്ക് വോട്ട് നിഷേധിക്കാനും ആവശ്യപ്പെടുന്നതിലൂടെ ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പ് പ്രകാരമുള്ള തെരഞ്ഞെടുപ്പ് ക്രമേക്കട് നടത്തിയിട്ടുണ്ടോയെന്നാണ് കോടതി പിന്നീട് പരിശോധിച്ചത്. ഇൗ കുറ്റകൃത്യം നിലനിൽക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. തന്നെ അനുഗ്രഹിക്കണമെന്നും സമുദായക്കാരനല്ലാത്ത എതിർസ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും സൂചിപ്പിക്കുന്ന ലഘുലേഖ യു.ഡി.എഫ് പ്രവർത്തകർ വിതരണം ചെയ്തെന്ന നിഗമനത്തിലാണ് കോടതി എത്തിയത്. മതത്തെ രാഷ്ട്രീയ നേട്ടത്തിന് വിനിയോഗിക്കുകയാണ് ചെയ്തത്. വിവാദ ലഘുലേഖയിൽ, തന്നെ അനുഗ്രഹിക്കണമെന്ന് പറയുന്നതിനൊപ്പം എതിർസ്ഥാനാർഥിക്ക് വോട്ട് നൽകുന്നത് തടയുന്നുമുണ്ട്. എതിരാളി തങ്ങളുടെ സമുദായതാൽപര്യം സംരക്ഷിക്കാൻ പര്യാപ്തനായ വ്യക്തിയല്ലെന്ന് പറയുന്നത് മതവികാരം ഉണർത്തലാണ്. ഇൗ സാഹചര്യത്തിൽ 123(3) വകുപ്പ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.


എതിർ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തി
തെറ്റാണെന്നും അസത്യമാണെന്നും അറിഞ്ഞുകൊണ്ട് എതിർസ്ഥാനാർഥിെയ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ലഘുലേഖകളടക്കം പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ജനപ്രാതിനിധ്യ നിയമത്തിലെ 123(4) വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ഉണ്ടായിട്ടുണ്ടോയെന്ന് മൂന്നാമതായി കോടതി പരിശോധിച്ചു. സരിതയുമായി അധാർമിക ബന്ധമുണ്ട്, ബാർ ഉടമയിൽനിന്ന് അനധികൃതമായി പണം പറ്റി, ചെറ്റക്കുടിലിൽനിന്ന് മണിമാളികയിലേക്ക് ചേക്കേറിയത് അനധികൃത പണ സമ്പാദനത്തിലൂടെയാണ് തുടങ്ങിയ രീതികളിലുള്ള ലഘുലേഖകളും ഹരജിക്കാരനായ നികേഷ്കുമാറിനെതിരെ പ്രചരിച്ചിരുന്നു. എതിർസ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താനാണ് ഇതിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്.

ഇത്തരമൊരു ലഘുലേഖയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സ്ഥാനാർഥി പറഞ്ഞാലും ഏജൻറിെൻറ സമ്മതമുണ്ടെങ്കിൽ സ്ഥാനാർഥിയും തെരഞ്ഞെടുപ്പ് ക്രമക്കേടിന് ഉത്തരവാദിയാെണന്ന് കോടതി വ്യക്തമാക്കി. പരാതിയെത്തുടർന്ന് യു.ഡി.എഫുകാരിയായ പഞ്ചായത്ത് പ്രസിഡൻറിെൻറ വീട്ടിൽനിന്നും യു.ഡി.എഫ് പ്രവർത്തകരിൽനിന്നും ലഘുലേഖകൾ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് അധികൃതർ 2016 മേയ് 12ന് കാരണംകാണിക്കൽ നോട്ടീസും നൽകി. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിലും വിതരണം നടന്നിട്ടുണ്ട്. കുറേ യു.ഡി.എഫ് പ്രവർത്തകർ ചേർന്ന് ദിവസങ്ങളോളം പദ്ധതിയിട്ട് നടപ്പാക്കിയതാണ് ലഘുലേഖ വിതരണമെന്ന് ഇതിലൂടെ വ്യക്തമാണ്. ഇതിനുള്ള നിർദേശം സ്ഥാനാർഥിയോ ഏജേൻറാ നൽകിയിട്ടുണ്ടെന്ന് ന്യായമായും കരുതാം. തെരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള തെളിവുകളും വിശ്വസനീയമാണ്. ലഘുലേഖ അച്ചടിച്ച പ്രസിെൻറ പേരും തീയതിയുമില്ലെന്ന വാദത്തിന് പ്രസക്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ഥാനാർഥിയും ഏജൻറും നേരിട്ട് ക്രമക്കേട് നടത്തിയതിന് തെളിവില്ലാതിരിക്കെ കെ.എം. ഷാജിയെ തെരഞ്ഞെടുത്ത നടപടി അസാധുവാക്കൽ സാധ്യമാണോയെന്നാണ് കോടതി പിന്നീട് പരിശോധിച്ചത്. ജയിച്ച സ്ഥാനാർഥിയോ തെരഞ്ഞെടുപ്പ് ഏജേൻറാ പ്രവർത്തകരോ സ്ഥാനാർഥിയുടെയോ ഏജൻറിെൻറയോ സമ്മതത്തോടെ സ്വതന്ത്രമായ വോട്ടവകാശത്തിൽ ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്ന് കോടതി വിലയിരുത്തി. തനിക്കുവേണ്ടി പ്രവർത്തനം നടത്താൻ പ്രവർത്തകർക്ക് അനുമതി നൽകിയിട്ടുള്ളത് സ്ഥാനാർഥിയും ഏജൻറുമാണ്.

ഇൗ സാഹചര്യത്തിൽ പ്രവർത്തകരുടെ ചെയ്തികളുടെ ഉത്തരവാദിത്തത്തിൽനിന്ന് സ്ഥാനാർഥിക്കും ഏജൻറിനും ഒഴിഞ്ഞുമാറാനാവില്ല. മതത്തിെൻറ പേരിൽ വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന ലഘുലേഖ തങ്ങൾക്ക് യു.ഡി.എഫ് പ്രവർത്തകരായ ചിലർ വീട്ടിലെത്തിച്ച് നൽകിയതായി  മുസ്ലിം സമുദായാംഗങ്ങളായ അഴീക്കോട് മണ്ഡലത്തിലെ രണ്ട് വോട്ടർമാർ മൊഴിനൽകിയിട്ടുണ്ട്. ഇത് എതിർസ്ഥാനാർഥിയോട് മാനസികമായ അകൽച്ചയുണ്ടാക്കിയതായും വെളിപ്പെടുത്തലുണ്ട്. െക.എം. ഷാജി ഹാജരാക്കിയ സാക്ഷിമൊഴിയും പരസ്പരവിരുദ്ധമാണ്. ഇവർ വസ്തുതകൾ ഒളിച്ചുവെക്കുകയും പർവതീകരിച്ച് പറയുകയും ചെയ്യുന്നുണ്ട്. സാക്ഷിയുടെ രാഷ്ട്രീയബന്ധവും വിധേയത്വവുമാണ് ഇതിന് കാരണമായിട്ടുള്ളതെന്നും കോടതി വിലയിരുത്തി. തുടർന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ രണ്ട് വ്യവസ്ഥകൾ പ്രകാരം ക്രമക്കേട് കണ്ടെത്തിയതായി വിലയിരുത്തി നിയമത്തിലെ 100 (1) (ബി), 100 (1) (ഡി) വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് റദ്ദാക്കുകയും കെ.എം. ഷാജിയെ അയോഗ്യനായി പ്രഖ്യാപിക്കുകയും ചെയ്തത്.
100 (1) (ഡി) വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് റദ്ദാക്കുകയും കെ.എം. ഷാജിയെ അയോഗ്യനായി പ്രഖ്യാപിക്കുകയും ചെയ്തത്.

mv-nikesh-kumar


നികേഷിനെ വിജയിയായിപ്രഖ്യാപിക്കാത്തത് നഷ്ട വോട്ടുകൾ തെളിയിക്കാനാവാത്തതിനാൽ
െകാച്ചി: ജയിച്ച സ്ഥാനാർഥി ക്രമക്കേടിലൂടെ നേടിയ വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതായിരുന്നെന്നും അതിലൂടെ ഭൂരിപക്ഷം ലഭിക്കുമായിരുന്നെന്നും തെളിയിക്കാനാവാത്തതാണ് നികേഷ്കുമാറിനെ കോടതി വിജയിയായി പ്രഖ്യാപിക്കാതിരുന്നതിന് കാരണം. കെ.എം. ഷാജിയെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു നികേഷ് കുമാറിെൻറ ഹരജിയിലെ ഒരാവശ്യം. രണ്ടിലധികം സ്ഥാനാർഥികൾ മത്സര രംഗത്തുള്ളപ്പോൾ ജനപ്രാതിനിധ്യ നിയമത്തിലെ 101ാം വകുപ്പനുസരിച്ച് മറ്റൊരാളെ വിജയിയായി പ്രഖ്യാപിക്കാൻ ക്രമക്കേടിലൂടെ ലഭിച്ച വോട്ടുകൾ ഒഴിവാക്കിയാൽ ഹരജിക്കാരന് ഭൂരിപക്ഷം ഉറപ്പാവണം എന്നുണ്ട്. വിജയിച്ച സ്ഥാനാർഥിയുടെ വോട്ടുകൾ അസാധുവാവുകയാണ് ഇൗ കേസിൽ സംഭവിച്ചിട്ടുള്ളത്. ഇൗ വോട്ടുകളിൽ തനിക്ക് ഭൂരിപക്ഷത്തിനുള്ളവയുമുണ്ട് എന്ന് തെളിയിക്കാനാവാത്തതിനാൽ തൊട്ടടുത്ത എതിർ സ്ഥാനാർഥിക്ക് അതിെൻറ ആനുകൂല്യം ലഭിക്കുന്നുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDisqualifiesUsing ReligionKM Shaji
News Summary - km shaji Disqualifies For "Using Religion" To Win Polls- kerala news
Next Story