Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീറാം അറസ്റ്റിൽ;...

ശ്രീറാം അറസ്റ്റിൽ; മദ്യപിച്ചിരുന്നെന്ന് സഹയാത്രിക

text_fields
bookmark_border
ശ്രീറാം അറസ്റ്റിൽ; മദ്യപിച്ചിരുന്നെന്ന് സഹയാത്രിക
cancel

തിരുവനന്തപുരം: മദ്യലഹരിയിൽ വനിതാസുഹൃത്തിനൊപ്പം അർദ്ധരാത്രിയിൽ അമിതവേഗതയിൽ കാറോടിച്ച് മാധ്യമപ്രവർത്തക നെ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവ െഎ.എ.എസുകാാരനും സർവേവകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിൽ. ശ്രീറാമിനെ രക്ഷപെടുത്താനുള്ള നീക്കങ്ങൾക്കൊടുവിൽ കടുത്ത സമ്മർദ്ദങ്ങൾക്ക് ശേഷം വൈകുന്നേരത്തോടെയാണ് മ്യൂസിയം പൊലീസ് സ്വകാര്യ ആശുപത്രിയിൽ എത്തി ശ്രീറാം വെങ്കിട്ടരാമനെതിരെ അറസ്റ്റ് ചെയ്തത്. ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള ശ്രീറാമിനെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി സഹയാത്രിക വഫ ഫിറോസ് മൊഴി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശ്രീറാമിൻെറ അറസ്റ്റ് രേഖപ്പെടുത്തിയത്.

വൈദ്യപരിശോധനക്കും മൊഴിയെടുപ്പിനും ശേഷം വൈകുന്നേരത്തോടെയാണ് വഫയെ പൊലീസ് ആശുപത്രിയിൽ നിന്ന് കൊണ്ട് പോയത്. ഇവരെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.

ചികിത്സക്ക് ശേഷം ശ്രീറാം ആശുപത്രി വിടുമ്പോൾ ജയിലിലേക്ക് മാറേണ്ടി വരും. നേരത്തേ അപകടം നടന്നയുടൻ മദ്യപിച്ചോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള രക്തപരിശോധന നടത്താതെയാണ് പൊലീസ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ച് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ഡോക്ടർ തിരിച്ചറിഞ്ഞെങ്കിലും രക്തം പരിശോധിക്കാൻ പൊലീസ് ആവശ്യപ്പെട്ടില്ല. പിന്നീട് മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് 10 മണിക്കൂറിനു ശേഷം രക്ത സാംപിളെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. രക്തപരിശോധനാ ഫലം പുറത്തുവരുന്നതിനു മുമ്പേയാണ് നരഹത്യക്ക് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ശ്രീറാമിെൻറ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോേട്ടാർ വാഹനവകുപ്പ് നടപടി കൈക്കൊണ്ടു. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിെൻറ േപരിലാണ്. ഇൗ കാറിെൻറ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം പബ്ലിക് ഒാഫീസിന് മുന്നിലാണ് ശ്രീറാംവെങ്കിട്ടരാമൻ ഒാടിച്ച വാഹനമിടിച്ച് സിറാജ് ദിനപത്രത്തിെൻറ തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം ബഷീർ (35) അതിദാരുണമായി കൊല്ലപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ ബഷീർ സഞ്ചരിച്ച മോേട്ടാർസൈക്കിൾ മീറ്ററുകൾ ദൂരേക്ക് തെറിച്ച് പബ്ലിക് ഒാഫീസിെൻറ മതിലിന് മുകളിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തല മതിലിലിടിച്ച് പരിക്കേറ്റ ബഷീറിനെ സംഭവസ്ഥലത്ത് നിന്നും എടുത്ത് റോഡിലേക്ക് മാറ്റിയതും ശ്രീറാമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. താൻ ഡോക്ടറാണെന്ന് ശ്രീറാം സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും ബഷീറിനെ ആശുപത്രിയിൽ എത്തിക്കാനും പൊലീസ് വൈകിച്ചു.

പിന്നീട് മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബഷീർ മരണമടഞ്ഞിരുന്നു. തലയ്ക്ക് പിന്നിലേറ്റ ഇടയും കൈകാലുകൾ ഒടിഞ്ഞതുമാണ് മരണത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബഷീറിെൻറ മൃതദേഹം തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ പൊതുദർശനത്തിന് വച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathsreeram venkitaramanKM Basheer
News Summary - KM basheer accident death- Sreeram IAS arrested - Kerala news
Next Story