Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വിമർശനം അപക്വമെന്ന് ലാറ്റിൻ കാത്തലിക് അസോസിയേഷൻ

text_fields
bookmark_border
pinarayi vijayan
cancel

കൊല്ലം: കൊല്ലം രൂപത മെത്രാെൻറ ഇടയലേഖനത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് അപക്വവും അൽപത്തവുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) കൊല്ലം രൂപത കമ്മിറ്റി.

തെൻറ ജനതയുടെ തൊഴിലും തൊഴിലിടവും അവർക്ക് അന്യമാകുന്ന അവസ്ഥ കണ്ടില്ലെന്നുനടിക്കാൻ കഴിയാത്ത ഇടയെൻറ ശബ്ദമാണ് ഇടയലേഖനത്തിലൂടെ കേട്ടത്. അതിനെ സൈബർ ഗുണ്ടകളെെക്കാണ്ട് പുലഭ്യം പറയിക്കുന്നതും മുഖ്യമന്ത്രി തന്നെ വിമർശനവുമായി വന്നതും സമുദായം വിലയിരുത്തി തെരഞ്ഞെടുപ്പിൽ മറുപടി നൽകും. ഇടയലേഖനത്തെ വിമർശിച്ച മണിക്കൂറുകളിൽത്തന്നെ ഇ.എം.സി.സി കരാറിൽ മുഖ്യമന്ത്രിയുടെ ഓഫിസിെൻറ പങ്ക് പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളത്. നുണകൾ മാത്രം പറഞ്ഞ് മത്സ്യത്തൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്ന് കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എൽ.സി.എ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇതുവരെ ചെയ്ത കാര്യങ്ങൾ ഏറ്റുപറഞ്ഞ് തിരുത്തുകയും നിലമറക്കുന്ന പ്രസ്താവനകളിൽനിന്ന് പിന്തിരിയുകയും വേണമെന്ന് സമിതി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KLCAPinarayi Vijayan
News Summary - klca against cm pinarayi
Next Story