കിർത്താഡ്സ് പഠനം മുടക്കി: മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ പരാതി
text_fieldsതിരുവനന്തപുരം: കിർത്താഡ്സ് തെൻറ പഠനം മുടക്കിയെന്ന് ചൂണ്ടിക്കാണിച്ച് പട്ടികജാതി വിദ്യാർഥി മുഖ്യമന്ത്രിക്ക് പരാതി നൽകി. വയനാട് വൈത്തിരി താലൂക്കിലെ ചുണ്ടേൽ എസ്റ്റേറ്റിലെ സി. അഞ്ജനയാണ് പരാതി നൽകിയത്.
മിശ്രവിവാഹിതരുടെ മകളായ അഞ്ജനയുടെ പിതാവ് പട്ടികജാതിക്കാരനും മാതാവ് നായർ സമുദായംഗവുമാണ്. ഇതിനെതുടർന്നാണ് പട്ടികജാതി ആനുകൂല്യങ്ങൾ തടയാൻ കിർത്താഡ്സ് റിപ്പോർട്ട് നൽകിയത്. പഠനം മുടങ്ങിയിട്ട് മൂന്നുവർഷമായെന്നും വിഷയം ഏത് ഏജൻസിയും അന്വേഷിക്കെട്ടയെന്നും ഈ വർഷത്തെ നീറ്റ് പരീക്ഷ എഴുതണമെന്നുമാണ് കത്തിൽ വിദ്യാർഥി ആവശ്യപ്പെട്ടത്. ആത്മഹത്യയുടെ വക്കിലാണെന്ന് വിദ്യാർഥിനി കത്തിൽ സൂചിപ്പിച്ചു.
അഞ്ജനയുടെ കുടുംബത്തിന് ഇത്രനാളും പട്ടികജാതി വിഭാഗത്തിനുള്ള ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. പ്ലസ് ടുവരെ പഠിച്ചത് ഇൗ ആനുകൂല്യങ്ങളിലാണ്. എന്നാൽ, അന്വേഷണവുമായി ബന്ധപ്പെട്ട് കിർത്താഡ്സ് ഇതെല്ലാം തടഞ്ഞു.
എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥിയാണ് അഞ്ജന. കൂലിപ്പണിക്കാരനായ പിതാവിന് 2008ൽ സർക്കാർ അഞ്ച് സെൻറ് ഭൂമി വാങ്ങുന്നതിനുള്ള പണം നൽകി. അതിൽ പട്ടികജാതി വകുപ്പാണ് വീട് നിർമിക്കുന്നതിന് തുക അനുവദിച്ചത്. കിർത്താഡ്സിലെ ഉദ്യോഗസ്ഥർ അന്വേഷണത്തിനെത്തുമ്പോൾ എസ്റ്റേറ്റിലെ തോട്ടത്തിലായിരുന്നു താമസം.
പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടി. പട്ടികജാതി മന്ത്രിയിൽനിന്ന് ഗോൾഡ് മെഡലും വാങ്ങി. എന്നാൽ, കിർത്താഡ്സിെൻറ അന്വേഷണ റിപ്പോർട്ടിൽ നായർ സമുദാംഗമാണെന്നാണ് രേഖപ്പെടുത്തിയത്. സ്ക്രൂട്ടിനിങ് കമ്മിറ്റിയിൽ പരാതി നൽകിയിരുന്നു. ആദ്യം ശാരദാമുരളീധരനാണ് വന്നത്. അന്ന് നീതി ലഭിക്കുമെന്ന് വിചാരിച്ചു.
എന്നാൽ, അവരെ തൽസ്ഥാനത്തുനിന്ന് മാറ്റി. പിന്നീട് വന്ന സ്ക്രൂട്ടിനിങ് കമ്മിറ്റി കിർത്താഡ്സ് റിപ്പോർട്ട് നോക്കി തീരുമാനമെടുക്കുകയാണ് ചെയ്തത്. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 11 മാസമായി ഒന്നും നടന്നില്ലെന്നും അഞ്ജന കത്തിൽ പറയുന്നു.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.