Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി ഒാഡിറ്റ്:...

കിഫ്ബി ഒാഡിറ്റ്: പ്രതിപക്ഷത്തിേൻറത് വികസനം മുടക്കാനുള്ള ദുഷ്പ്രചാരണമെന്ന് ധനമന്ത്രി

text_fields
bookmark_border
thomas-issac
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നടക്കുന്ന വികസനപ്രവർത്തനങ്ങൾ മുടക്കാനാണ്‌ കിഫ്‌ബിക്കെതിരെ പ്രതിപക്ഷം ദുഷ്‌പ് രചാരണം നടത്തുന്നതെന്ന് മന്ത്രി തോമസ്‌ ഐസക്. കഴിഞ്ഞ മൂന്ന് സർക്കാറുകളുടെ കാലത്ത്‌ 15 വർഷത്തിനിടെ 40,000 കോടി രൂപയ ിൽ താഴെയുള്ള റോഡ്‌, പാലം നിർമാണമാണ് നടന്നതെങ്കിൽ ഇപ്പോൾ ബജറ്റിന് പുറമെ മുന്നുവർഷത്തിനുള്ളിൽ 50,000 കോടിയുടെ വ ികസനം നടക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജിയുടെ കത്തിന് മറുപടി നൽകാൻ നിർ ദേശിച്ചിരുന്നു. ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറുടെ വിശദീകരണം സർക്കാർ നിലപാടായി അംഗീകരിച്ച് മറുപടി നൽകാനാണ്  ഫയലിൽ എഴുതിയത്. ചീഫ് സെക്രട്ടറി മറുപടി നൽകിയില്ലെങ്കിൽ അക്കാര്യം ആരായും. എന്തുെകാണ്ടാണ് സർക്കാർ നിലപ ാട് വിശദീകരിക്കാത്തതെന്ന് അന്വേഷിക്കാം. കൊടുക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. സി.എ.ജി നേരത്തേ സർക്കാറിന് നൽകിയ കത്തിന് നിയമവ്യവസ്ഥയും ചട്ടങ്ങളും ചൂണ്ടിക്കാട്ടി മറുപടി നൽകിയിരുന്നു.

സി.എ.ജി നിയമത്തിലെ വകുപ്പ് 14(1) പ്രകാരമുള്ള ഒാഡിറ്റാണ് കിഫ്ബിയിൽ നടക്കുന്നത്. 20(2) പ്രകാരമുള്ളതല്ല. 14(1) എന്നത് കിഫ്ബിയുടെ എല്ലാ വരവും ചെലവും സംബന്ധിച്ച സമഗ്രമായ ഒാഡിറ്റാണ്. സി.എ.ജിയുടെ സൈറ്റിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. 14(1) പ്രകാരമുള്ള ഒാഡിറ്റിന് വിഘാതമാകുന്ന വ്യവസ്ഥ കിഫ്ബി നിയമത്തിലോ മറ്റ് നിയമങ്ങളിലോ ഇല്ല. സർക്കാർ ഗ്രാൻറ് മൊത്തം െചലവിെൻറ 75 ശതമാനത്തിൽ കുറവാകാൻ പാടില്ലെന്ന വ്യവസ്ഥയും ഇപ്പോൾ സി.എ.ജി ഒാഡിറ്റിന് തടസ്സമാകുന്നില്ല. ചെലവ് 75 ശതമാനത്തിൽ കുറഞ്ഞാൽ രണ്ട് വർഷത്തേക്ക് സമാനമായ ഒാഡിറ്റ് തുടരും. രണ്ടുവർഷം കഴിഞ്ഞാൽ സർക്കാറിെൻറ അനുമതി വാങ്ങി ഒാഡിറ്റ് തുടരാം. ഏതെങ്കിലും നിയമപ്രകാരം സി.എ.ജി ഒാഡിറ്റ് ബാധകമാകാത്ത സ്ഥാപനങ്ങളുടെ ഒാഡിറ്റിന് വേണ്ടി സർക്കാറിനെ സമീപിക്കാവുന്ന വകുപ്പാണ് 20(2).

2017ലെ കേന്ദ്ര കമ്പനി നിയമപ്രകാരം കണ്ണൂർ വിമാനത്താവളം സി.എ.ജി ഒാഡിറ്റ് ബാധകമായ കമ്പനിയല്ല. 1956ലെ കമ്പനി നിയമത്തിൽ 619 (ബി) വ്യവസ്ഥ പ്രകാരം സർക്കാർ നിയന്ത്രണത്തിലെ കോർപറേഷനുകളുടെ ഒാഹരി നിക്ഷേപം കൂടി കൂട്ടിയാണ് കമ്പനി സർക്കാർ കമ്പനിയാണോ എന്ന് നിശ്ചയിച്ചിരുന്നത്. പുതിയ കമ്പനി നിയമത്തിൽ ഇത്തരം വകുപ്പില്ല. ഒാഹരി വിഹിതംകൂടി കണക്കാക്കുന്ന സ്ഥിതി നിയമമാറ്റത്തോടെ ഇല്ലാതായി. നേരിട്ട് സർക്കാർ ഒാഹരിവിഹിതം 50 ശതമാനം ഉണ്ടെങ്കിലേ സർക്കാർ കമ്പനി പരിഗണനയിൽ വരൂ. കിയാൽ ആ ഗണത്തിൽ വരുന്നില്ല. അതിനാൽ സി.എ.ജി ഒാഡിറ്റ് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘കിഫ്ബിയിൽ പഴയ കളികൾ നടക്കില്ല’
തിരുവനന്തപുരം: പഴയ കളികൾ കിഫ്ബിയിൽ ഇനി നടക്കില്ലെന്ന് മന്ത്രി ഡോ. തോമസ് െഎസക്. ലഭിക്കുന്നതെല്ലാം പാസാക്കാനാണെങ്കിൽ കിഫ്ബിയിൽ ആളിരിക്കേണ്ട കാര്യമില്ല. ഒാരോ പദ്ധതിയും വിശദമായി പരിേശാധിക്കും. അതിന് വേണ്ട സംവിധാനം കിഫ്ബിയിലുണ്ട്. 50,000 കോടിയുടെ കിഫ്ബി പദ്ധതികളിൽ 43,000 കോടിക്ക് ഇതിനകം അനുമതി നൽകി. വരുന്ന പദ്ധതി മുഴുവൻ െവച്ച് താമസിപ്പിക്കുകയായിരുന്നുവെങ്കിൽ 43,000 കോടിയുടെ പദ്ധതി വരുമായിരുന്നോയെന്നും മന്ത്രി ചോദിച്ചു. എല്ലാം വിഴുങ്ങുന്ന ബകനെന്ന മന്ത്രി ജി. സുധാകരെൻറ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് െഎസക്.

മരാമത്ത് മാത്രമല്ല ട്രാൻസ്ഗ്രിഡ് അടക്കം വിവിധ പദ്ധതികളുണ്ട്. അതെല്ലാം പരിശോധിക്കാൻ സംവിധാനവുമുണ്ട്. നടപ്പാക്കുേമ്പാൾ രേഖ പ്രകാരമാണോ എന്ന് സ്വതന്ത്രമായി പരിേശാധിക്കും. അതത് പദ്ധതികളുടെ എസ്.പി.വി പരിശോധിക്കും. അവർ അംഗീകരിച്ചാലേ പണം കൊടുക്കൂ. സ്വതന്ത്രമായ പരിശോധന നിരന്തരം നടത്തും. ഏറ്റവും ആധുനിക യന്ത്രങ്ങൾ ഇതിനായി ഉണ്ട്. റോഡ് പൊളിക്കാതെ റോഡിെൻറ കനം അറിയാനാകും. എവിടെയെങ്കിലും പോരായ്മ കണ്ടാൽ മെേമ്മാ കൊടുക്കും-മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaackerala newsmalayalam newsKIIFB Audit
News Summary - KIIFB Audit Thomas Isaac -Kerala News
Next Story