Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കുട്ടികളുമായി ഇനി...

‘കുട്ടികളുമായി ഇനി ജോലിക്ക് പോകില്ല, നാട്ടിലേക്ക് ഉടൻ തിരിക്കും, പ്രതിയെ പിടികൂടിയ പൊലീസിന് നന്ദി...’

text_fields
bookmark_border
kidnapping
cancel

തിരുവനന്തപുരം: രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കണ്ടെത്തിയ സന്തോഷത്തിലാണ് കുട്ടിയുടെ രക്ഷിതാക്കൾ. കുട്ടികളുമായി ഇനി ജോലിക്ക് പോകില്ലെന്നു അവരെ തുറസ്സായ സ്ഥലത്ത് കിടത്തില്ലെന്നും അവർ പറയുന്നു.പ്രതിയെ പിടികൂടിയ പൊലീസിന് നന്ദി പറയാനും മറന്നില്ല. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നിലവിൽ, ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെയും സഹോദരങ്ങളെയും വിട്ടുകിട്ടിയാൽ ഉടൻ നാട്ടിലേക്ക് തിരിച്ചു പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. ഇന്നലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി എന്ന കബീറിനെ പൊലീസ് പിടികൂടിയത്. എന്നാൽ, പ്രതിയെ ഒടുവിൽ പൊലീസ് വലയിലാക്കുമ്പോഴും സംശയങ്ങളും ദുരൂഹതകളും ബാക്കി.

കുട്ടിയെ കാണാതായ ഫെബ്രുവരി 18ന് ഒപ്പമുണ്ടായിരുന്ന സഹോദരങ്ങളിൽ രണ്ടുപേർ പൊലീസിനോട് പറഞ്ഞിരുന്നത് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം സഹോദരിയെ തട്ടിക്കൊണ്ടുപോകുന്നതായി കണ്ടുവെന്നതാണ്. ഇതനുസരിച്ച് സ്കൂട്ടറുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് ആദ്യഘട്ടത്തിൽ അന്വേഷണം ആരംഭിച്ചത്.

ഫെബ്രുവരി 19ന് പുലർച്ച 12നും ഒരുമണിക്കുമിടയിൽ സംശയാസ്പദമായി സ്കൂട്ടറിൽപോയവരെ പേട്ട സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഹസൻകുട്ടി പിടിയിലാകുമ്പോഴും സഹോദരങ്ങളുടെ മൊഴി തള്ളാനോ കൊള്ളാനോ പൊലീസ് തയാറായിട്ടില്ല. ഫെബ്രുവരി 18ന് രാത്രിയോടെ ഉറങ്ങിക്കിടന്ന കുട്ടിയെ ഉപദ്രവിക്കാനായി എടുത്തുകൊണ്ടുപോയ ഹസൻ കുട്ടി, പിന്നീട് പെൺകുട്ടി ബോധരഹിതയായപ്പോൾ മരിച്ചെന്ന് കരുതി രാത്രിതന്നെ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ, കുട്ടിയെ കാണാനില്ലെന്ന പിതവിന്‍റെ പരാതിയെ തുടർന്ന് 19ന് പുലർച്ചയും രാവിലെയും പൊലീസും പരിസരവാസികളും കുട്ടിയെ കണ്ടെത്തിയ റെയിൽവേ പാളത്തിന് സമീപത്തെ ഓടയിൽ പരിശോധന നടത്തിയിരുന്നെന്നാണ് സമീപവാസികൾ പറയുന്നത്.

കുട്ടിയും കുടുംബവും താമസിച്ചിരുന്ന 450 മീറ്റർ അകലെനിന്നാണ് കുട്ടിയെ 19ന് രാത്രി 7.30 ഓടെ പൊലീസിന് ലഭിക്കുന്നത്. 18ന് രാത്രിതന്നെ കുട്ടിയെ ഹസൻകുട്ടി ഓടയിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ 19ന് രാത്രി വരെ കുട്ടി ആരുടെയും കണ്ണിൽപ്പെടാതെ മയക്കത്തിലായിരുന്നോയെന്നാണ് ഉയരുന്ന മറ്റൊരു സംശയം.

കുട്ടിയെ കാണാതായതിനെ തുടർന്ന് രാത്രി കൊച്ചുവേളി പരിസരത്ത് മണ്ണന്തല സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് അന്ന് പൊലീസ് നൽകിയ മറുപടി. എന്നാൽ, പരിസരവാസികൾ പറയുന്നത് എന്തോ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തേക്ക് വേഗം ഓടിയെത്തി കുട്ടിയെ ഓടയിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നെന്നാണ്.

തിരുവനന്തപുരം ഡി.സി.പി നിതിന്‍ രാജിന്‍റെ നേതൃത്വത്തിൽ ശംഖുമുഖം എ.സി.പി. രാജപ്പൻ, എസ്.എച്ച്.ഒ ശ്രീജിത്ത്, എസ്.ഐമാരായ എം. ഉമേഷ്, സന്തോഷ്, അഭിലാഷ്, പൊലീസുകാരായ ടി.ജെ. സാബു, ഐ. ഷംനാദ്, എസ്. വിനോദ്, എ. അജിത്കുമാർ, രഞ്ജിത്ത് എം.സി, രാജീവ് കുമാർ ആർ, ഷിബു എസ്., ദീപുരാജ് ആർ.ടി. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Kidnapping Case
News Summary - Kidnapping incident: Parents thank the police
Next Story