Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞിനെ...

കുഞ്ഞിനെ തട്ടിെക്കാണ്ടുപോകാൻ ശ്രമിച്ചയാളെ റെയിൽവേ പൊലീസ് പിടികൂടി

text_fields
bookmark_border
കുഞ്ഞിനെ തട്ടിെക്കാണ്ടുപോകാൻ ശ്രമിച്ചയാളെ റെയിൽവേ പൊലീസ് പിടികൂടി
cancel

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ റെയിൽവേ പൊലീസ് സാഹസികമായി പിടികൂടി. തിരുനെൽവേലി സ്വദേശി മാരിയാണ് (44)  ശനിയാഴ്ച പിടിയിലായത്.


നാഗ്പൂരിൽ നിന്നും രക്ഷാകർത്താക്കളോടൊപ്പം വന്ന മൂന്ന് വയസ്സുകാരൻ റെയിൽവേ സ്റ്റേഷനിൽ െകാറോണയുമായി ബന്ധപ്പെട്ട പരിശോധനക്കായി കാത്തിരിക്കവെയാണ് സംഭവം. മയക്കുമരുന്നിന് അടിമയായ മാരി ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു. ലഹരി ഉപയോഗം കാരണം ഇയാളുടെ പണി നഷ്ടപ്പട്ടു. വീട്ടുകാരുമായി പിണങ്ങി മദ്യവും ലഹരിവസ്തുക്കളും വാങ്ങാൻ പണമില്ലാതെ അലഞ്ഞുതിരിയുന്നതിനിടെയാണ് ഇയാൾ കുട്ടിയെ കാണുന്നത്. ജനതാ കർഫ്യൂ ആയതിനാൽ റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു.


അതിനിടെയാണ് സഹോദരിെക്കാപ്പം ഇരുന്ന കുട്ടിയെയും എടുത്ത് മാരി ഓടിയത്. നിലവിളിച്ചുകൊണ്ട് പെൺകുട്ടി പിറകേ ഓടി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇത് കണ്ട് പാഞ്ഞെത്തി.
പൊലീസിനെ കണ്ട് കുട്ടിയെ ഇയാൾ ട്രെയിനിന് മുന്നിലേക്ക് എറിയാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ എ.എസ്.ഐ ജയകുമാറിന് പരിക്കേറ്റു. റെയിൽവേ പൊലീസ് എസ്.െഎ എൻ. സുരേഷ്കുമാർ, എ.എസ്.ഐ ജയകുമാർ, സി.പി.ഒ മാരായ അനിൽ, ഷജീർ സന്തോഷ്, രാജേഷ്, ആർ.പി.എഫ് ഉദ്യോഗസ്ഥനായ ജി. മുരളി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - kidanapping arrest-kerala news
Next Story