ആലുവയിൽ അമ്മയുെട ക്രൂര മർദനത്തിന് ഇരയായ കുഞ്ഞും മരണത്തിന് കീഴടങ്ങി
text_fieldsആലുവ/കളമശ്ശേരി: തൊടുപുഴയിൽ രണ്ടാനച്ഛെൻറ കൊടുംപീഡനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഏഴുവയസ്സുകാരെ ൻറ കണ്ണീരോർമകൾ മായുംമുേമ്പ മലയാളിക്ക് വീണ്ടും നൊമ്പരത്തിെൻറ ദുഃഖവെള്ളി. കളമശ്ശേരിയിൽ അമ്മയുടെ ക്രൂര മർദനമേറ്റ് 43 മണിക്കൂറോളം മരണത്തോട് മല്ലടിച്ച മൂന്നുവയസ്സുകാരൻ വിടവാങ്ങി. തലച്ചോറിൽ പൊട്ടലും ദേഹമാസകല ം പരിക്കുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച രാവിലെ 9.05നാണ് മരിച്ചത് . സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മാതാവ് ഝാർഖണ്ഡ് സ്വദേശി ഹന ഖാത്തൂനെതിരെ പൊലീസ് കൊലക്കുറ്റത ്തിന് കേസെടുത്തു. പിതാവ് പൊലീസ് നിരീക്ഷണത്തിലാണ്.
വെൻറിലേറ്ററിെൻറ സഹായത്തോടെ ജീവൻ നിലനിർത് തിയിരുന്ന കുട്ടിയുടെ ആരോഗ്യനില വെള്ളിയാഴ്ച പുലർച്ചയോടെ വഷളായി. തലച്ചോർ പ്രവർത്തനം പൂർണമായി നിലച്ചു. മര ുന്നുകളോട് പ്രതികരിക്കാതായി. തലച്ചോറിലെ മാരക പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വീടിെൻറ ടെറസിലേക്കുള്ള ഏണിപ്പടിയിൽനിന്ന് വീണതാണെന്ന് പറഞ്ഞ് ബുധനാഴ്ച ഉച്ചക്ക് 1.45ന് ബംഗാൾ സ്വദേശിയായ പിതാവ് ഒറ്റക്കാണ് കുട്ടിയെ ആലുവയിലെ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്.
ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായും കട്ടിയുള്ള വസ്തുകൊണ്ട് മർദിച്ചതായും മാതാവ് സമ്മതിച്ചു. കുട്ടിക്ക് നിരന്തരം മർദനമേറ്റിരുന്നുവെന്നാണ് പരിക്കുകളിൽനിന്ന് വ്യക്തമായത്. വിവരങ്ങൾ മറച്ചുവെക്കാനും മാതാവിനെ രക്ഷപ്പെടുത്താനും ശ്രമിച്ചതിന് പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷിച്ചുവരുകയാണ്.
അത്യാസന്ന നിലയിലായ കുട്ടിയെ കാണാൻ വെള്ളിയാഴ്ച രാവിലെ പിതാവിനെ ഐ.സി.യുവിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കണ്ട ഇയാൾ വാവിട്ട് കരയുകയായിരുന്നു. ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുടെ സാന്നിധ്യത്തിൽ സിറ്റി അസി. കമീഷണർ, ഏലൂർ സി.ഐ, ചൈൽഡ്‌ലൈൻ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് തയാറാക്കിയ ശേഷമാണ് മൃതദേഹം ഉച്ചക്ക് ഒന്നോടെ പോസ്റ്റ്മോർട്ടത്തിന് കളമശ്ശേരി മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയത്. അന്വേഷണത്തിെൻറ ഭാഗമായി മൂന്നുദിവസം മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം പിന്നീട് കളമശ്ശേരി പാലക്കമുഗൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മരണത്തോട് മല്ലടിച്ച് 43 മണിക്കൂർ
കൊച്ചി: ആരിലും കൗതുകവും സന്തോഷവും ഉണർത്തുന്ന മൂന്നുവയസ്സിെൻറ കുസൃതികൾ അമ്മക്ക് അസഹനീയമായപ്പോൾ ആ കുരുന്നിന് സ്വന്തം ജീവൻതന്നെ വില നൽകേണ്ടിവന്നു. നൊന്തുപെറ്റ ഒരമ്മക്ക് എങ്ങനെ ഇതിന് കഴിയുമെന്ന് ഈ ക്രൂരതയെക്കുറിച്ച് കേൾക്കുന്നവരെല്ലാം ചോദിക്കുന്നു. തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മർദിച്ചത് ലഹരിക്കടിപ്പെട്ട രണ്ടാനച്ഛനാണെന്നെങ്കിലും പറയാമായിരുന്നു. ഇവിടെ സ്വന്തം അമ്മതന്നെയാണ് ഒരു പിഞ്ചുശരീരവും അവെൻറ കുരുന്ന് തലച്ചോറും തല്ലിപ്പൊളിച്ച് മരണത്തിന് ഇട്ടുകൊടുത്തത്.
ബുധനാഴ്ച രാവിലെ കഠിനമായ മർദനമേറ്റതുമുതൽ ആ കുഞ്ഞ് ഒന്ന് നിലവിളിക്കാൻ പോലുമാകാതെ കഠിനവേദന സഹിക്കുകയായിരുന്നു. തലച്ചോറ് തകർന്നനിലയിലും കാൽവെള്ളയിലും ദേഹത്തും അടിയേറ്റ പാടുകളോടെയും അരക്കെട്ടിന് പിൻഭാഗത്ത് പല ദിവസങ്ങളിലായി സംഭവിച്ച പൊള്ളലിെൻറ പരിക്കുകേളാടെയുമാണ് പിതാവ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. തലച്ചോറിലെ രക്തസ്രാവവും ശ്വാസോച്ഛ്വാസത്തിലെ പ്രയാസങ്ങളുംമൂലം അപ്പോൾതന്നെ ഏറക്കുറെ മൃതപ്രായനായിരുന്നു. അടുത്ത 48 മണിക്കൂറുകൾ നിർണായകമാണെന്നാണ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കുശേഷം ഡോക്ടർമാർ പറഞ്ഞത്.
തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ആന്തരിക രക്തസ്രാവം പൂർണമായി നിയന്ത്രിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളജിലെ അഞ്ച് വിദഗ്ധ ഡോക്ടർമാരുൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘം വ്യാഴാഴ്ച വൈകീട്ട് ആലുവയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. പ്രതീക്ഷക്ക് വകയില്ലെന്നാണ് ഇവരും പറഞ്ഞത്. സംഭവം നടക്കുേമ്പാൾ താൻ വീട്ടിലുണ്ടായിരുന്നെങ്കിലും ഉറക്കമായിരുന്നെന്നാണ് പിതാവിെൻറ മൊഴി. ഇവർ കുട്ടിയുടെ യഥാർഥ രക്ഷിതാക്കൾ തന്നെയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് അമ്മയുടെ സ്വദേശമായ ഝാർഖണ്ഡുമായും പിതാവിെൻറ സ്വദേശമായ ബംഗാളുമായും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും. ആവശ്യമെങ്കിൽ ഡി.എൻ.എ ടെസ്റ്റ് നടത്താനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.