69ാം വയസിൽ കന്നിവോട്ട് ചെയ്ത് ഖാദർ ശരീഫ്
text_fieldsതൃശൂർ: 69ാം വയസിൽ കന്നിവോട്ട് ചെയ്തതിന്റെ ആഹ്ലാദത്തിലാണ് മതിലകത്തെ ഖാദർ ശരീഫ്. ഈ പ്രായത്തിലെങ്കിലും വിരലിൽ മഷിയടയാളം പതിപ്പാക്കാനായതിന്റെ സന്തോഷം മുൻ പ്രവാസി കൂടിയായ ഖാദർ ശരീഫ് പങ്കുവെക്കുന്നുമുണ്ട്. ആയുസിന്റെ നല്ലൊരു ഭാഗവും പ്രവാസ ജീവിതത്തിലായിരുന്നു അദ്ദേഹം.
മതിലകത്തെ പുളിക്കനാട്ട് പരേതനായ ഇബ്രാഹിം കുട്ടിയുടെ മകനായ ഇദ്ദേഹം 1977 മുതലാണ് പ്രവാസ ജീവിതം തുടങ്ങിയത്. ഇടക്കിടെ നാട്ടിൽ വന്നുപോകുമായിരുന്നെങ്കിലും അതൊന്നും തെരഞ്ഞെടുപ്പ് കാലത്തായിരുന്നില്ല. 46 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയപ്പോൾ വോട്ടർ പട്ടികയിൽ ചേരു ചേർത്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ ബൂത്തിലായിരുന്നു ഖാദർ ശരീഫിന് വോട്ട്. ഒടുവിൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടറാകാനുള്ള നിയോഗവും ഇദ്ദേഹത്തെ തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.