ഹയർ സെക്കൻഡറി ലയനം: അടിമുടി മാറ്റമില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ ലയനം മുകൾ തട്ടിലും താഴേതട്ടിലും മാത്രം മതിയെന്ന് സർക്കാർ തീരുമാനം. സ്കൂളുകുടെയും വിദ്യാഭ്യാസ ഒാഫിസുകളുടെയും ഘട നയിൽ അടിമുടി മാറ്റത്തിനുള്ള ഖാദർ കമ്മിറ്റി ശിപാർശ സർക്കാർ തള്ളി. നിലവിൽ എൽ.പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡി എന്നിങ്ങനെയാണ് ഘടന. ഇതിൽ ഹൈസ്കൂൾതലം ലോവർ സെക്കൻഡറി യായും ഹയർ സെക്കൻഡറി സെക്കൻഡറിയായും മാറ്റാനായിരുന്നു ശിപാർശ.
ഖാദർ കമ്മിറ്റി റ ിപ്പോർട്ട് നടപ്പാക്കുന്നത് പഠിക്കാൻ സർക്കാർ പൊതുവിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി ഇൗ ശിപാർശകൾ തള്ളുകയായിരുന്നു. മൂന്ന് ഡയറക്ടറേറ്റുകളും ലയിപ്പിച്ച് ഒന്നാക്കുേമ്പാഴും ഇവക്ക് കീഴിൽ മേഖല-ജില്ല തലങ്ങളിൽ നിലനിൽക്കുന്ന ഒാഫിസ് ഘടന അതേപടി തുടരാനാണ് സർക്കാർ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ ഒാഫിസുകൾ ഇല്ലാതാക്കി ജില്ല, േബ്ലാക്ക്, പഞ്ചായത്ത്/ മുനിസിപ്പൽ തലങ്ങളിൽ വിദ്യാഭ്യാസ ഒാഫിസുകൾ തുറക്കാനായിരുന്നു ഖാദർ കമ്മിറ്റി ശിപാർശ.
ഹയർ സെക്കൻഡറിയുടെ മേഖലാതലത്തിലുള്ള ആർ.ഡി.ഡി ഒാഫിസുകളും റിപ്പോർട്ട് പ്രകാരം ഇല്ലാതാകുമായിരുന്നു. ഇത് നിയമ, സാേങ്കതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് കണ്ടാണ് തള്ളിയത്. ഒാഫിസ് ഘടനാമാറ്റം നടപ്പിലാക്കാൻ കേരള വിദ്യാഭ്യാസ ചട്ടത്തിലടക്കം ഭേദഗതി കൊണ്ടുവന്നാൽ പോലും കുരുക്ക് അഴിക്കാനാകില്ലെന്നായിരുന്നു സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ.
അധ്യാപക തസ്തികകളുടെ കാര്യത്തിലും പ്രീ പ്രൈമറിതലം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളിലും തൽക്കാലം സ്പർശിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പ്രീപ്രൈമറി തലത്തെ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം വേണെമന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ കൂടിയാണിത്. എന്നാൽ, റിപ്പോർട്ടിലെ ഏതാനും ചില ശിപാർശകൾ കാലക്രമേണ നടപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ സമിതി നിരീക്ഷിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പെഷൽ സെക്രട്ടറിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സമിതിയാണ് റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ തയാറാക്കിയത്. മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിക്കുന്നതിലും പരീക്ഷാ വിഭാഗങ്ങൾ ഒന്നാക്കുന്നതിലും സ്കൂൾ മേധാവിയായി പ്രിൻസിപ്പലിനെ മാറ്റുന്നതിലും മാത്രമായിരിക്കും സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.