വയനാട്ടിൽ വീണ്ടും കുരങ്ങുപനി; രണ്ടുപേർക്ക് സ്ഥിരീകരിച്ചു
text_fieldsമാനന്തവാടി: വയനാട്ടിൽ ഇടവേളക്കുശേഷം വീണ്ടും കുരങ്ങുപനി. രണ്ടുപേർക്ക് രോഗം സ്ഥിര ീകരിച്ചു. തിരുനെല്ലി അപ്പപാറ കോളനിയിലെ 36കാരനും ബാവലി തോണിക്കടവ് കോളനിയിലെ 27കാരന ുമാണ് രോഗം ബാധിച്ചത്. തോണിക്കടവ് കോളനിയിലെ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശു പത്രിയിൽ ഗുരുതരാവസ്ഥയിലാണ്. രണ്ടാമത്തെയാൾ മാനന്തവാടി ജില്ല ആശുപത്രിയിലെ പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാണ്.
മണിപ്പാൽ വൈറോളജി യൂനിറ്റിനു കീഴിലെ ബത്തേരി സാറ്റലൈറ്റ് യൂനിറ്റിൽ ഇരുവരുടെയും രക്തസാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ പനിയെ തുടർന്ന് മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനാൽ തോണിക്കടവ് സ്വദേശിയെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കർണാടകയിലെ ശിവമൊഗ്ഗയിൽ ഇൗയിടെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജില്ലയിൽ മുൻകരുതലും ബോധവത്കരണവും ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്.
ഇരുവരും കർണാടകയിലെ ബൈരക്കുപ്പയിൽ ജോലിക്കു പോയിരുന്നു. അവിടെനിന്ന് ബാധിച്ചതാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇവർക്കൊപ്പമുള്ള മൂന്നുപേർ നിരീക്ഷണത്തിലാണ്. മാനന്തവാടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിെൻറ ആരോഗ്യനില പൂർണ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കൽപറ്റ കലക്ടറേറ്റിൽ അടിയന്തര രോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.