Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം: എസ്.ഐയെ...

കെവിൻ വധം: എസ്.ഐയെ തിരിച്ചെടുത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് കുടുംബം

text_fields
bookmark_border
കെവിൻ വധം: എസ്.ഐയെ തിരിച്ചെടുത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് കുടുംബം
cancel

കോട്ടയം: കെവിൻ വധക്കേസിൽ കൃത്യവിലോപത്തെ തുടർന്ന് സസ്പെൻഷനിലായ മുൻ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതിനു പിന്ന ിൽ രാഷ്ട്രീയ ഇടപെടലെന്ന് കെവിൻെറ പിതാവ് ജോസഫ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. < /p>

എസ്.ഐയെ തിരിച്ചെടുത്തതിൽ ദുരൂഹതയുണ്ട്. കെവിൻ മരിച്ചിട്ട് ഒരു വർഷം തികയുന്ന ദിവസം തന്നെ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് വൈരാഗ്യം തീർക്കുന്നതുപോലെയാണ്. പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, പ്രതിപക്ഷ നേത ാവ്, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും െകവിന്‍റെ പിതാവ് പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടുപേ ായതിനെ തുടർന്ന് രാവിലെ ആറരക്ക് തന്നെ താൻ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും എസ്.ഐ ഷിബു ഗൗനിച്ചില്ല. വൈകീ ട്ട് വരെ അവിടെ നിന്നിട്ടും എന്തിനാണ് വന്നതെന്നു പോലും ചോദിച്ചില്ല. പിന്നീട് ഡിവൈ.എസ്.പി വന്നതിനു ശേഷമാണ ് തുടർ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷിബു കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരിക്കെയാണ് കെവിൻ കൊല്ലപ്പെട്ടത്. സമയബന്ധിതമായി ഷിബു ഇടപെട്ടിരുന്നെങ്കിൽ അക്രമിസംഘത്തിൽ നിന്ന് കെവിനെ രക്ഷിക്കാമായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഷിബുവിന് പുറത്താക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് ഷിബു നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കാണിച്ചാണ് ഐ.ജി ഷിബുവിനെ തിരിച്ചെടുത്തത്. എസ്.ഐ തെറ്റ് സമ്മതിക്കുന്നുണ്ടെന്നും സാധാരണ നടപടിക്രമത്തിലെ വീഴ്ച മാത്രമാണ് സംഭവിച്ചതെന്നാണ് ഐ.ജിയുടെ വിശദീകരണമെന്നാണ് ലഭിക്കുന്ന വിവരം.

തിരിച്ചെടുത്തതിൽ പ്രതിഷേധം

കോട്ടയം: കെവിൻ കേസ് അന്വേഷണത്തിൽ കൃത്യവിലോപം കണ്ടെത്തിയതിനെതുടർന്ന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്ന പൊലീസ് സബ് ഇൻസ്പെക്ടർ എം.എസ്. ഷിബുവിനെ തിരിച്ചെടുത്തതിൽ പ്രതിഷേധം. കെവിെൻറ കുടുംബത്തിനുപിന്നാലെ രമേശ് ചെന്നിത്തലയടക്കം പ്രതിപക്ഷനേതാക്കളും തീരുമാനത്തിനെതിരെ രംഗത്തുവന്നു. കേസ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ സർവിസിൽ തിരിച്ചെടുത്തതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

നേരത്തേ ഷിബുവിന് ജില്ലയിൽ പുനർനിയമനം നൽകരുതെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ ഐ.ജിയോട് ആവശ്യപ്പെട്ടിരുന്നു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് കോട്ടയം ജില്ല കോൺഗ്രസ് നേതൃത്വവും അറിയിച്ചു.
കെവിൻ കൊല്ലെപ്പടുേമ്പാൾ ഗാന്ധിനഗർ എസ്.ഐയുടെ ചുമതലയുണ്ടായിരുന്നു എം.എസ്. ഷിബുവിെൻറ സസ്പെൻഷൻ കെവിെൻറ ഒന്നാം ഓര്‍മദിനമായിരുന്ന ചൊവ്വാഴ്ചയാണ് പിൻവലിച്ചത്.

കോട്ടയം അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പിയായിരുന്ന വിനോദ് പിള്ളയുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു ഷിബുവിന് കൊച്ചി റേഞ്ച് െഎ.ജി വിജയ് സാഖറെ പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.
എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ, കെവിെൻറ ഭാര്യ നീനുവും രംഗത്തെത്തി. സർക്കാർ പ്രതികൾക്കൊപ്പമാണെന്നും തങ്ങൾക്ക് നീതി നിഷേധിച്ചതായും നീനു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newsKevin MurderSI shibu
News Summary - kevin murder; SI Backs to service, father alleges politics behind the decision -kerala news
Next Story