Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2019 7:15 PM GMT Updated On
date_range 19 July 2019 7:15 PM GMTകെവിൻ കേസ്: അനീഷിെൻറ ആദ്യമൊഴി പൊലീസ് തിരുത്തിയെന്ന് പ്രതിഭാഗം
text_fieldsbookmark_border
കോട്ടയം: കെവിൻ കൊലക്കേസിലെ മുഖ്യസാക്ഷിയായ അനീഷിെൻറ ആദ്യമൊഴി പൊലീസ് തിരുത്തിയ െന്ന് പ്രതിഭാഗം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടുവിട്ട അനീഷിെൻറ ആദ്യമ ൊഴി മാറ്റിയാണ് പൊലീസ് എഫ്.ഐ.ആർ തയാറാക്കിയത്.
ആദ്യം നൽകിയ മൊഴിയിൽ തട്ടിക്കൊണ ്ടുപോയി വിലപേശി എന്ന ആരോപണമില്ല. ഇത് പിറ്റേന്ന് വീണ്ടും തയാറാക്കിയ റിപ്പോർട്ടിൽ ഉൾ പ്പെടുത്തുകയായിരുന്നു. രണ്ടുതവണ മൊഴിയെടുത്തതായി മുൻ എസ്.ഐ എം.എസ്. ഷിബു വിസ്താരത്തിനിടെ സമ്മതിച്ചിരുന്നു. എന്നാൽ, ആദ്യം ചുരുക്കിയാണ് രേഖപ്പെടുത്തിയതെന്നും അനീഷ് പരിഭ്രാന്തനായിരുന്നുവെന്നുമുള്ള ഷിബുവിെൻറ മൊഴി വിശ്വസനീയമല്ലെന്നും പ്രതിഭാഗം വാദിച്ചു.
രണ്ടാമത്തെ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ചതാണ്. ആദ്യം നൽകിയ റിപ്പോട്ടിൽ ഇല്ലാത്ത കാര്യങ്ങളാണ് രണ്ടാമത്തേതിൽ. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത് ഒന്നാം പ്രതി ഷാനു ചാക്കോ അറിഞ്ഞിട്ടില്ല. നീനുവിനെ കാണാനും കൂട്ടിക്കൊണ്ടു പോകാനുമാണ് ഷാനു എത്തിയത്. എന്നാൽ, രാത്രി പരിശോധനക്കിടെ പൊലീസ് പിടിച്ചതോടെ ഇത് നടന്നില്ല.
സംഭവ ദിവസം പുലർച്ച 5.13ന് മുൻ എ.എസ്.ഐ ബിജു ഷാനുവിനെ ഫോണിൽ വിളിച്ചു. ഇൗ സമയം ഷാനു പത്തനാപുരത്താണ്. ഇത് മറ്റ് പ്രതികൾക്കൊപ്പമില്ലായിരുന്നു എന്നതിന് തെളിവാണ്. അനീഷിെൻറ വീട് ആക്രമിക്കുമ്പോൾ ഷാനു സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം പറഞ്ഞു.
ആദ്യം നൽകിയ മൊഴിയിൽ തട്ടിക്കൊണ ്ടുപോയി വിലപേശി എന്ന ആരോപണമില്ല. ഇത് പിറ്റേന്ന് വീണ്ടും തയാറാക്കിയ റിപ്പോർട്ടിൽ ഉൾ പ്പെടുത്തുകയായിരുന്നു. രണ്ടുതവണ മൊഴിയെടുത്തതായി മുൻ എസ്.ഐ എം.എസ്. ഷിബു വിസ്താരത്തിനിടെ സമ്മതിച്ചിരുന്നു. എന്നാൽ, ആദ്യം ചുരുക്കിയാണ് രേഖപ്പെടുത്തിയതെന്നും അനീഷ് പരിഭ്രാന്തനായിരുന്നുവെന്നുമുള്ള ഷിബുവിെൻറ മൊഴി വിശ്വസനീയമല്ലെന്നും പ്രതിഭാഗം വാദിച്ചു.
രണ്ടാമത്തെ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ചതാണ്. ആദ്യം നൽകിയ റിപ്പോട്ടിൽ ഇല്ലാത്ത കാര്യങ്ങളാണ് രണ്ടാമത്തേതിൽ. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത് ഒന്നാം പ്രതി ഷാനു ചാക്കോ അറിഞ്ഞിട്ടില്ല. നീനുവിനെ കാണാനും കൂട്ടിക്കൊണ്ടു പോകാനുമാണ് ഷാനു എത്തിയത്. എന്നാൽ, രാത്രി പരിശോധനക്കിടെ പൊലീസ് പിടിച്ചതോടെ ഇത് നടന്നില്ല.
സംഭവ ദിവസം പുലർച്ച 5.13ന് മുൻ എ.എസ്.ഐ ബിജു ഷാനുവിനെ ഫോണിൽ വിളിച്ചു. ഇൗ സമയം ഷാനു പത്തനാപുരത്താണ്. ഇത് മറ്റ് പ്രതികൾക്കൊപ്പമില്ലായിരുന്നു എന്നതിന് തെളിവാണ്. അനീഷിെൻറ വീട് ആക്രമിക്കുമ്പോൾ ഷാനു സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story