കെവിൻ വധം: പ്രതികൾ സംസാരിച്ചതിെൻറ തെളിവ് ഹാജരാക്കി
text_fieldsകോട്ടയം: കെവിനെ തട്ടിക്കൊണ്ടുേപായശേഷം പ്രതികൾ പരസ്പരം സംസാരിച്ചതിെൻറ തെള ിവും കോട്ടയത്തും മാന്നാനത്തും എത്തിയതിെൻറയും ടവർ ലൊക്കേഷെൻറ വിശദാംശങ്ങളും മൊ ബൈൽഫോൺ കമ്പനി അധികൃതർ കോടതിക്ക് കൈമാറി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വോഡഫോൺ കമ്പനി നോഡൽ ഓഫിസർ ഷാഹിൻ കോമത്താണ് പ്രതികളുടെ ഫോൺകാൾ വിവരങ്ങൾ നൽകിയത്.
കെവിനെ തട്ടിക്കൊണ്ടുപോയശേഷം നീനുവിെൻറ പിതാവ് ചാക്കോയും മകൻ ഉൾപ്പെടെയുള്ള പ്രതികളുമായി നിരവധി തവണ സംസാരിച്ചു. 2018 മേയ് 27ന് പുലർച്ച 2.30 മുതൽ രാവിലെ 6.30വരെയാണ് പ്രതികളായ മകൻ ഷാനു ചാക്കോയും പിതാവ് ചാേക്കായും തമ്മിൽ 15 തവണ വിളിച്ചിരുന്നു. ഇവരുടെ സംസാരത്തിനു പുറമെ മറ്റു പ്രതികളായ റിയാസ്, നിയാസ്മോൻ എന്നിവരുമായി ചാക്കോ സംസാരിച്ചതിെൻറ നിർണായകതെളിവും നൽകി.
കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികളായ റിയാസ്, ഷാനു ചാക്കോ, വിഷ്ണു എന്നിവരുടെ സാന്നിധ്യം കോട്ടയത്തും ബന്ധുവായ അനീഷിെൻറ മാന്നാനത്തെ വീട്ടിൽ എത്തിയതിെൻറയും തെളിവും ഹാജരാക്കി. കെവിെൻറ മൃതദേഹം കണ്ടെത്തിയ കൊല്ലം തെന്മല ചാലിയക്കര തോടിെൻറ പരിസരത്തെ മൊബൈൽ ടവറിലും പ്രതികളുടെ ഫോൺസാന്നിധ്യം തെളിഞ്ഞിട്ടുണ്ട്.
കെവിെൻറ മൃതദേഹം കണ്ടെത്തിയ ചാലിയക്കര കല്ലാർ തോടിനു സമീപത്തെ മൊബൈൽടവറിെൻറ പ്ലാനും വില്ലേജ് ഓഫിസർ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.