Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം:...

കെവിൻ വധം: തുടർനടപടിക്കായി കേസ് ഡിസംബർ ആറിലേക്ക് മാറ്റി

text_fields
bookmark_border
കെവിൻ വധം: തുടർനടപടിക്കായി കേസ് ഡിസംബർ ആറിലേക്ക് മാറ്റി
cancel

കോട്ടയം: കെവിൻ വധക്കേസ് തുടർനടപടിക്കായി പരിഗണിക്കുന്നത് കോട്ടയം അഡീഷനൽ സെഷൻസ് നാലാം കോടതി (അതിവേഗ കോടതി -ഒന്ന്) ഡിസംബർ ആറിലേക്ക് മാറ്റി. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയില്ല. വേണ്ടത്ര പൊലീസുകാർ ഇല്ലാതിരുന്നതിനാലാണ് കേസ് മാറ്റിയത്. ശബരിമല വിഷയത്തിനൊപ്പം നഗരത്തിൽ മറ്റ് പ്രതിഷേധങ്ങളും നടക്കുന്നതിനാലാണ് പൊലീസുകാരുടെ എണ്ണത്തിൽ കുറവുണ്ടായത്. പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിന് മുന്നോടിയായുള്ള വാദം ആറിന് നടക്കും.

ദുരഭിമാനക്കൊല എന്ന ഗണത്തിൽപെടുത്തിയാണ് കേസ് വിചാരണ ചെയ്യുന്നത്. നേരേത്ത കോടതി ഇതിന് അനുവാദം നൽകിയിരുന്നു. എത്രയും വേഗം വിചാരണനടപടി പൂർത്തീകരിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയത്. നാലും ഒമ്പതും പ്രതികളായ റിയാസ്, ടിൻറു ജെറോം എന്നിവരുടെ ജാമ്യാപേക്ഷയും ഡിസംബർ ആറിന് പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder Case
News Summary - Kevin murder case -Kerala News
Next Story