Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎതിര്‍പ്പിന് കാരണം...

എതിര്‍പ്പിന് കാരണം സാമ്പത്തികം; ഇനിയുളള കാലം കെവിന്റെ കുടുംബത്തോടൊപ്പം -നീനു

text_fields
bookmark_border
എതിര്‍പ്പിന് കാരണം സാമ്പത്തികം; ഇനിയുളള കാലം കെവിന്റെ കുടുംബത്തോടൊപ്പം -നീനു
cancel

കോട്ടയം: തെന്മലയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങില്ലെന്നും കെവിെൻറ ഭാര്യയായി ഇനിയുള്ള കാലം ജീവിക്കുമെന്നും നീനു. കോട്ടയം നട്ടാശേരി മാവേലിപടിയിലെ കെവിെൻറ വാടകവീട്ടിൽ െവച്ച്  കരച്ചിൽ കടിച്ചമർത്തിയാണ് നീനു തെൻറ ഉറച്ചനിലപാട് വ്യക്തമാക്കിയത്. തെൻറ മാതാപിതാക്കൾക്കൊപ്പം ഇനി പോകില്ല. നിയമപരമായിട്ടല്ലെങ്കിലും കെവിെൻറ ഭാര്യയായി വീട്ടിൽ തന്നെ നിൽക്കും. കെവിെൻറ മരണത്തെക്കുറിച്ച് തെൻറ മാതാപിതാക്കൾക്ക് കൃത്യമായി അറിയാം. ഇൗ മാസം 24നാണ് തങ്ങളുടെ പ്രണയം വീട്ടുകാരെ അറിയിച്ചത്. അതിനുമുമ്പ്  അവർക്ക് അറിയില്ലായിരുന്നു. 

പരീക്ഷയാണെന്നുപറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. വിവാഹം രജിസ്റ്റർ ചെയ്തശേഷമാണ് വീട്ടിൽ  അറിയിച്ചത്. എന്നെ നേരിട്ടുകണ്ടാൽ വെട്ടുമെന്ന് നിയാസ് കെവിനോട് പറഞ്ഞിരുന്നു. ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനൊപ്പം എെൻറ അച്ഛന് സുഖമില്ലെന്നുപറഞ്ഞ് വിളിപ്പിച്ചു. എന്നാൽ, തിരക്കിയപ്പോൾ അങ്ങനെയില്ലെന്ന് അറിയാൻ കഴിഞ്ഞു. എെൻറ മാതാപിതാക്കൾ അറിയാതെ കൊലപാതകം നടക്കില്ല. ഇനി വീട്ടുകാർ വന്നുവിളിച്ചാൽ പോലും പോകില്ല. കെവിെൻറ ജാതിക്കൊപ്പം സാമ്പത്തികനിലയും അവർക്ക് പ്രശ്നമായിരുെന്നന്നും നീനു പറഞ്ഞു.

കെവിെൻറ െകാലപാതകം ആസൂത്രിതം -പിതാവ് 
കോട്ടയം: കെവിെൻറ കൊലപാതകം ആസൂത്രിതമാണെന്ന് പിതാവ് ജോസഫ്. ‘നീനുവിെൻറ ബന്ധുക്കള്‍ ദിവസങ്ങളായി കോട്ടയത്ത് തങ്ങിയിരുന്നു. ഇക്കാര്യത്തിൽ സി.പി.എം പ്രവർത്തകരുടെ സഹായം ലഭിച്ചതായും സംശയമുണ്ട്. നീനുവിെൻറ സഹോദരൻ തെന്ന കാണാൻ വന്നിരുന്നു. അമ്മക്ക് നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടാണ് എത്തിയത്. അന്ന് കാണാൻ വന്ന അതേ ഇന്നോവ കാറിലാണ് കെവിനെ തട്ടിക്കൊണ്ടുപോയെതന്ന് സംശയമുണ്ട്. 

കെവിെൻറ വേർപാടിൽ വേദനിക്കുന്ന നീനുവിെന ഇനിയുള്ള കാലം സംരക്ഷിക്കാനാണ് തീരുമാനം. ആർക്കും വിട്ടുകൊടുക്കില്ല. ദുബൈയിൽ ജോലിചെയ്തിരുന്ന കെവിൻ മാസങ്ങൾക്കുമുമ്പാണ് തിരിച്ചെത്തിയത്. നീനുവിെൻറ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ച വിവരമറിഞ്ഞാണ് മടങ്ങിയെത്തിയതെന്ന വിവരം പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. പൊലീസ് ഒന്നുണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ  അവനെ രക്ഷിക്കാമായിരുന്നു. എനിക്ക് എന്തുചെയ്യാന്‍ പറ്റും?  പൊലീസ് നടപടി എടുക്കണമായിരുന്നു. അതിന് അവര്‍ ഉത്തരം പറയണ’മെന്നും കണ്ണീരോടെ  ജോസഫ് (രാജൻ) പറഞ്ഞു.

എെൻറ മകന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ  അവൻ പറഞ്ഞിരുന്നില്ല. തട്ടിക്കൊണ്ടുപോയപ്പോഴും അവന്‍ തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. കൊന്നുകളയുമെന്ന്  വിചാരിച്ചില്ല. നീനുവിനെ ഇഷ്മില്ലാത്ത വിവാഹത്തില്‍നിന്ന് രക്ഷപ്പെടുത്തണമെന്ന് മാത്രമെ അവന്‍ ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും മാതാവ് മേരിയും (ഒാമന) പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala policekerala newsmalayalam newsKevin Murder Casehonour killing in keralaPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kevin murder case- kerala news
Next Story