െകാലപാതകം ദുരഭിമാനത്തിെൻറ പേരിൽ; ജീവനെടുത്തത് പിതാവും സഹോദരനും ചേർന്ന് -നീനു
text_fieldsകോട്ടയം: കെവിനെ കൊലപ്പെടുത്തിയത് താഴ്ന്ന ജാതിക്കാരനായതിനാലാണെന്നും പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും ചേർന്നാണ് ജീവനെടുത്തതെന്നും നീനുവിെൻറ മൊഴി. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവും ബന്ധുവായ നിയാസും ഭീഷണിപ്പെടുത്തിയിരുന്നു. ദുരഭിമാനത്തിെൻറ പേരിലാണ് െകാലപാതകമെന്നും കെവിൻ കേസിെൻറ വിചാരണക്കിടെ ഭാര്യ നീനു പറഞ്ഞു. സാമ്പത്തിക അന്തരമല്ല, ജാതിയായിരുന്നു പിതാവിനും സഹോദരനും പ്രശ്നം. മാതാപിതാക്കള്‍ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് പറഞ്ഞ നീനു, മര്ദിച്ചതിെൻറയും പിതാവ് പൊള്ളലേല്പിച്ചതിെൻറയും പാടുകള്‍ കോടതിയില്‍ കാട്ടി. േപ്രാസിക്യൂഷൻ വിസ്താരത്തിനിടെ കെവിെൻറ ഓർമയിൽ പൊട്ടിക്കരഞ്ഞ, അഞ്ചാം സാക്ഷികൂടിയായ നീനു കെവിെൻറ വീട്ടിൽ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും വ്യക്തമാക്കി.
‘ഇപ്പോഴും അവിടെ കഴിയുന്നത് അവരുടെ മകൻ മരിക്കാൻ കാരണം എെൻറ പപ്പയും ചേട്ടനുമായതുകൊണ്ടാണ്. എെൻറ ബന്ധുക്കൾ കാരണം മകൻ നഷ്ടപ്പെട്ട അച്ഛനെയും അമ്മയേയും നോക്കാൻ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് ഞാനവിടെ നിൽക്കുന്നത്. അവരെ സംരക്ഷിക്കും-’ പൂർത്തിയാകുംമുമ്പ് നീനു വിതുമ്പിക്കരഞ്ഞു.
പ്രതിഭാഗം വിസ്താരത്തിനിടയിലും കരുത്ത് കൈവിടാതിരുന്ന നീനു, മുമ്പ് കൊടുത്ത മൊഴികളിലൊന്നും കെവിൻ താഴ്ന്ന ജാതിക്കാരനായതിനാലാണ് കൊലപാതകമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ തന്നോട് ചോദിച്ചതിെനാക്കെ മറുപടി നൽകിയിട്ടുണ്ട്. ഇതും പറഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും വ്യക്തമാക്കി.
വീട്ടുകാര്‍ വേറെ വിവാഹം ആലോചിച്ചപ്പോഴാണ് കെവിനൊപ്പം ജീവിക്കാന്‍ വീടുവിട്ടത്. എന്നാല്‍, ജാതിയിൽ വീട്ടുകാർക്ക് ഏതിർപ്പുണ്ടായിരുന്നു. കെവിനെയും തന്നെയും ഭീഷണിപ്പെടുത്തിയിരുന്നു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പിതാവ് തന്നെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. കെവിനെ എസ്.ഐ ഷിബു കഴുത്തിനുപിടിച്ച് തള്ളി. പിതാവിനൊപ്പം പോകാന്‍ എസ്.ഐയും ആവശ്യപ്പട്ടു. സമ്മതിക്കാതിരുന്നപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതിവാങ്ങി. 2018 മേയ് 27ന് രാത്രി ഈരാറ്റുപേട്ട മജിസ്ട്രേറ്റിന് മുന്നിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നതായും നീനു കോടതിെയ അറിയിച്ചു.
നീനുവിെൻറ സഹോദരനും കേസിലെ ഒന്നാംപ്രതിയുമായ ഷാനു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്ന് ഷാനുവിെൻറ ശബ്ദം നീനു കോടതിയിൽ തിരിച്ചറിഞ്ഞു. കോട്ടയം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ വ്യാഴാഴ്ച രാവിലെ 10ന് ആരംഭിച്ച വിസ്താരം ഉച്ചക്ക് രണ്ടിനാണ് അവസാനിച്ചത്.
തുടർന്ന് കെവിെൻറ മൃതദേഹം ഇൻക്വസ‌്റ്റ‌് നടത്തിയ പുനലൂർ തഹസിൽദാർ ജയൻ എം.ചെറിയാൻ, മൃതദേഹം പുറത്തെടുത്ത ഫയർഫോഴ‌്സ‌് ജീവനക്കാരൻ ഷിബു എന്നിവരെയും വിസ‌്തരിച്ചു. മൃതദേഹം കണ്ടെത്തിയ ചാലിയക്കരയിൽ അരക്കൊപ്പമേ വെള്ളമുണ്ടായിരുന്നുള്ളൂെവന്ന് ഇരുവരും മൊഴിനൽകി. ഇതിൽ സ്വയം മുങ്ങി മരിക്കാനിടയില്ല. വസ‌്ത്രം അടക്കം തെളിവുകൾ ശേഖരിക്കാൻ ഫയർഫോഴ‌്സ‌് മൃതദേഹം കണ്ടതിെൻറ 200 മീറ്റർ ചുറ്റളവിൽ പരിശോധന നടത്തിയിരുന്നു. എല്ലായിടത്തും ഇതേ അളവിൽ തന്നെയാണ‌് വെള്ളമുണ്ടായിരുന്നത‌്. കെവിൻ സ്വയം മുങ്ങിമരിച്ചെന്ന പ്രതിഭാഗം വാദത്തെ ദുർബലപ്പെടുത്തുന്നതാണ് മൊഴികൾ. ചാലിയക്കര നിവാസിയായ ശാന്തമ്മയെയും വിസ‌്തരിച്ചു. സംഭവദിവസം പുലർച്ച ഇവിടെ മൂന്നു കാറും യുവാക്കളെയും കണ്ടെന്ന‌് ഇവർ മൊഴിനൽകി.

പ്രതിക്കൂട്ടിലേക്ക് ആ കണ്ണുകൾ ചാഞ്ഞില്ല; കരുത്തിെൻറ പെൺമുഖമായി നീനു
കോട്ടയം: മുഖത്ത് ദുഃഖം നിഴലിക്കുേമ്പാഴും കണ്ണുകളിൽ തെളിഞ്ഞത് കരുത്തിെൻറ പെൺമുഖമായിരുന്നു. സാക്ഷിക്കൂടിനൊപ്പം ധൈര്യത്തെ ചേർത്തുനിർത്തിയ നീനു ഒരുഘട്ടത്തിലും പതറിയില്ല. കെവിെൻറ ഓർമയിൽ ഇടക്ക് നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞെങ്കിലും കണ്ണുകളിൽ ഭയപ്പാടിനുപകരം, ചുവടുെവക്കുംമുമ്പ് ദാമ്പത്യം തച്ചുടച്ചവർക്ക് ശിക്ഷ വാങ്ങിനൽകണമെന്ന നിശ്ചയദാർഢ്യമായിരുന്നു. പ്രതിക്കൂട്ടിലേക്ക് കണ്ണുകളെത്താതെ വിസ്താരത്തിനുടനീളം കാക്കുകയും ചെയ്തു. കെവിൻ വധക്കേസിെൻറ വിചാരണയിൽ ഉൾക്കരുത്തിെൻറ പുതുകാഴ്ചയായി കെവിെൻറ ഭാര്യ നീനു.
എതിർവശത്തെ പ്രതിക്കൂട്ടിൽ പിതാവ് ചാക്കോയും സഹോദരൻ ഷാനുവും അടക്കമുള്ളവരായിരുന്നെങ്കിലും സാക്ഷിക്കൂട്ടിൽ കരളുറപ്പിെൻറ പ്രതീകമാവുകയായിരുന്നു നീനു. വിസ്താരത്തിെൻറ ഒരുഘട്ടത്തിലും ഇവരെ നോക്കാൻ ആ പെൺകുട്ടി തയാറായില്ല. കെവിനെ തനിൽനിന്ന് അറുത്തുമാറ്റിയവരെ കാണാൻ ഇഷ്ടപ്പെടുന്നില്ലെന്ന് ആ കണ്ണുകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. വിസ്താരം അവസാനിക്കുംവരെ പ്രതികളെ നോക്കാതെയായിരുന്നു നീനു ചോദ്യങ്ങെള നേരിട്ടത്. ഇടക്ക് വിതുമ്പിയെങ്കിലും പിന്നീട് മറ്റൊരു മുഖമായിരുന്നു വിസ്താരത്തിലുടനീളം നീനുവിന്. പ്രതിഭാഗത്തിെൻറ ചോദ്യങ്ങളെ ധൈര്യേത്താടെ നേരിട്ട നീനു കൃത്യമായ മറുപടിയും നൽകി. ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ വീഴാതെ ഉറച്ചുനിന്നു. മറുപടിക്കിടെ പ്രതിഭാഗം അഭിഭാഷകൻ ഇടപെട്ട ഘട്ടത്തിൽ, താൻ ജഡ്ജിയോടാണ് പറയുന്നതെന്ന് വ്യക്തമാക്കാനും ധൈര്യം കാട്ടി.
പിതാവിനെതിരെ മൊഴി നൽകിയപ്പോഴും കുലുങ്ങിയില്ല. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പപ്പയുടെ മുന്നിൽ വെച്ച് ആരുടെ കൂടെ പോകണമെന്ന് എസ്.ഐ ചോദിച്ചു. കെവിൻ ചേട്ടെൻറ കൂടെ പോകണമെന്ന് പറഞ്ഞപ്പോൾ ‘നീ എന്ത് കണ്ടിട്ടാണ് കെവിെൻറ കൂടെ ഇറങ്ങിപ്പോകുന്നത്. അവൻ താഴ്ന്ന ജാതിക്കാരനാണ്. അവനെ കല്യാണം കഴിച്ചാൽ അഭിമാനം പോകും. എെൻറ പൊന്നുമോൾ ഇവെൻറ കൂടെ സുഖിച്ച് ജീവിക്കുമെന്ന് കരുേതണ്ട’ എന്ന് പപ്പ പറഞ്ഞുവെന്ന് നീനു മൊഴി നൽകി.
മാതാപിതാക്കൾ ഉപദ്രവിച്ചതിെൻറ കഥകൾ വിവരിച്ചപ്പോഴും ബന്ധുവീട്ടിൽ പോകാണമെന്ന് പറഞ്ഞതിന് പിതാവ് കമ്പി ഉപയോഗിച്ച് പൊള്ളിച്ചതിെൻറയും മർദിച്ചതിെൻറയും പാടുകൾ കാട്ടിയേപ്പാഴും മുഖത്ത് നിഴലിച്ചത് ദുഃഖമായിരുന്നില്ല, നിശ്ചയദാർഢ്യമായിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിക്കയറ്റിയതായും പറഞ്ഞു. മർദിച്ചകാര്യം നീനു വിശദീകരിക്കുേമ്പാൾ പ്രതിക്കൂട്ടിൽ നിൽക്കുകയായിരുന്ന ചാക്കോ അങ്ങനെയൊന്നും ഉണ്ടായില്ലെന്ന് ആംഗ്യം കാട്ടുന്നതും കാണാമായിരുന്നു.
കോടതിയിൽ സഹോദരെൻറ ശബ്ദം തിരിച്ചറിഞ്ഞപ്പോഴും സ്വരം ഇടറിയില്ല- കടുത്ത ജീവിതാനുഭവങ്ങൾ കൂടുതൽ കരുത്താക്കിയതിെൻറ നേർസാക്ഷ്യം.
ജഡ്ജിയുടെ നിർദേശം അനുസരിച്ച് മൊഴിയിൽ ഒപ്പിട്ടതോടെ അതുവരെ കരുതിയ ധൈര്യമെല്ലാം ചോർന്നുപോയി കണ്ണീരോടെയായിരുന്ന മടക്കം. കരഞ്ഞുെകാണ്ട് പുറത്തേക്ക് നടന്നുനീങ്ങിയ നീനുവിനെ കാണാനും നിരവധി പേർ തടിച്ചുകൂടി. കെവിെൻറ പിതാവ് ജോസഫിനൊപ്പമായിരുന്നു കോടതിയിൽ എത്തിയത്. അനീഷ് അടക്കം സാക്ഷികളും പ്രതികളുടെ ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.
‘കെവിനുമായുള്ള ബന്ധം വീട്ടിൽ പറയാതിരുന്നത് സമ്മതിക്കില്ലെന്ന് അറിയാമായിരുന്നതിനാൽ’
കോട്ടയം: കെവിനുമായുള്ള ബന്ധം വീട്ടിൽ പറയാതിരുന്നത് സമ്മതിക്കില്ലെന്ന് അറിയാമായിരുന്നതിനാലാണെന്ന് നീനു. രണ്ടുവർഷത്തിലധികം നീണ്ട പ്രണയത്തിെൻറ ഒരുഘട്ടത്തിലും വീട്ടിൽ അവതരിപ്പിച്ചിട്ടില്ല. എന്നാൽ, വിവാഹ രജിസ്ട്രേഷനുശേഷം വീട്ടിൽ വിളിച്ച് കല്യാണം കഴിഞ്ഞതായും ഇനി അങ്ങോട്ടില്ലെന്നും പറഞ്ഞതായും െകവിൻ കേസിെൻറ വിചാരണയിൽ പ്രതിഭാഗം വിസ്താരനത്തിനിടെ നീനു പറഞ്ഞു.
െകവിെൻറ വീട്ടിലും അറിയില്ലായിരുന്നു. എന്നാൽ, സ്വന്തം വീട്ടുകാർ സമ്മതിക്കുമെന്ന് െകവിന് ഉറപ്പുണ്ടായിരുന്നു. വിവാഹം രജിസ്റ്റർ െചയ്യാൻ പോയതിനുപിന്നാെല രണ്ടുപേരും കെവിെൻറ മാതാപിതാക്കെള കാണാൻ പോയിരുന്നു. അവർ കല്യാണത്തിന് പോയതിനാൽ കാണാൻ കഴിഞ്ഞില്ല. 24ന് കെവിെൻറ സുഹൃത്തിെൻറ വീട്ടിലാണ് കഴിഞ്ഞത്. ആരുടെതാണെന്ന് അറിയില്ല. പിന്നീടാണ് ഹോസ്റ്റിൽ താമസിച്ചത്.തട്ടിക്കൊണ്ടുപോകുന്നതിന് ഒരുമണിക്കൂർ മുമ്പുവരെ കെവിനോട് ഫോണിൽ സംസാരിച്ചിരുന്നു. സ്റ്റേഷനില്‍വെച്ച് ബന്ധുവായ നിയാസിനെ ഫോണില്‍ വിളിച്ച് കെവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഒരുമാസത്തിനുശേഷം കല്യാണം കഴിച്ചുതരാമെന്ന് ചാക്കോ പറഞ്ഞതിെൻറ അടിസ്ഥാനത്തിലല്ലേ, എസ്.െഎ പിതാവിനൊപ്പം പോകാൻ നിർദേശിച്ചതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. വിദേശത്തായിരുന്ന പിതാവ് മടങ്ങിയെത്തിയ ശേഷം ഓട്ടോ ഓടിച്ചാണല്ലേ, കുടുംബം പുലർത്തിയിരുന്നതെന്ന ചോദ്യത്തിന് രണ്ടു കടയുണ്ടെന്ന് നീനു വിശദീകരിച്ചു. ഒരു കട അമ്മയും മറ്റേത് പിതാവുമാണ് നടത്തിയിരുന്നതെന്നും വ്യക്തമാക്കി. പതിവിന് വിരുദ്ധമായി വിവിധ കളർ ഷർട്ട് അണിഞ്ഞാണ് വ്യാഴാഴ്ച പ്രതികൾ കോടതിയിലെത്തിയത്. നേരേത്ത എല്ലാവരും െവള്ള ഷർട്ട് അണിഞ്ഞായിരുന്നു എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
