Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിന്‍...

കെവിന്‍ ദുരഭിമാനക്കൊല: എ.എസ്.ഐ ബിജുവിനെ പിരിച്ചുവിട്ടു

text_fields
bookmark_border
കെവിന്‍ ദുരഭിമാനക്കൊല: എ.എസ്.ഐ ബിജുവിനെ പിരിച്ചുവിട്ടു
cancel

കോട്ടയം: കെവിൻ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയിൽനിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം. ബിജുവിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാറിെൻറ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിേൻറതാണ് അപൂർവ നടപടി. കോട്ടയം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി വിനോദ് പിള്ളയുെട നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ടി.എം. ബിജു കൈക്കൂലി വാങ്ങിയതായി തെളിഞ്ഞതോടെയാണ് സർവിസിൽനിന്ന് പുറത്താക്കിയത്.

ഉന്നത ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് എം.എന്‍. അജയകുമാറിെനതിരായ നടപടി. ഇരുവരും ഗാന്ധിനഗർ സ്റ്റേഷനിൽ പ്രവർത്തിക്കുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഗാന്ധിനഗർ സ്റ്റേഷെൻറ ചുമതലയുണ്ടായിരുന്ന എസ്.ഐ എം.എസ്. ഷിബു, റൈറ്റർ സണ്ണിമോൻ എന്നിവർക്കെതിെരയും ഉടൻ നടപടിയുണ്ടാകുമെന്നാണ് വിവരം.

കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽ നിന്ന് എ.എസ്.ഐ ബിജുവടക്കമുള്ളവർ കോഴ വാങ്ങിയതും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സാനു ചാക്കോയിൽ നിന്ന് 2000 കോഴ വാങ്ങിയെന്നായിരുന്നു ഇരുവർക്കുമെതിരായ കേസ്. ഈ കേസിൽ ബിജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോട്ടയം അഡീഷനല്‍ സെഷന്‍സ് നാലാം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പ്രണയവിവാഹത്തിെൻറ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ആറുമാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് വട്ടപ്പാറ ജോസഫിന്‍റെ മകൻ കെവിൻ പി.ജോസഫിനെ (23) കഴിഞ്ഞ മേയ് 27 പുലർച്ച 2.30ന് മാന്നാനത്തെ ബന്ധുവീട്ടിൽനിന്ന് ഭാര്യാ ബന്ധുക്കളടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോകുകയും പിറ്റേന്നു പുലർച്ച തെന്മലക്കുസമീപം ചാലിയക്കര തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. പ്രണയത്തിെൻറ പേരിൽ ഭാര്യ നീനുവിന്‍റെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. നീനുവിെൻറ പിതാവ് ചാക്കോയടക്കം കേസിൽ 14 പ്രതികളാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder Caseasi biju
News Summary - Kevin Murder Case asi biju -Kerala News
Next Story