പ്ലാസ്റ്റിക് ഭരണിയിൽ ലോക്കായി തെരുവുനായ്; സ്വതന്ത്രമാക്കാൻ കൈകോർത്ത് യുവാക്കൾ
text_fieldsഏതോ മനുഷ്യൻ അശ്രദ്ധമായി വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് ഭരണി തെരുവുനായ്ക്ക് നൽകിയത് ദുരിതപൂർണ്ണമായ അനവധി ദ ിനരാത്രങ്ങൾ. ഒടുവിൽ ദാരുണ അന്ത്യത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്ത ഏതാനും ചെറു പ്പക്കാരുടെ സമയോചിതമായ ഇടപെടലെത്തി.
തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണിയുമായി, ഭക്ഷണമോ വെള്ളമോ കഴിക്കാനാവാ തെ, ഒന്നു കിടക്കാൻ പോലുമാവാതെ, പാതിമറഞ്ഞ കാഴ്ചയുമായി തെരുവുനായ് ദിവസങ്ങളോളം ദയനീയമായി ഓടി നടന്നു. കുന്നംകുള ത്തിനടുത്തുള്ള ഉള്ളിശ്ശേരിയിലാണ് നായയെ ആദ്യം കണ്ടത് എന്നു പറയുന്നു. പിന്നീട് വട്ടംപാടത്തും ചക്കിത്തറയിലും കൊച്ചനൂരും മുതുവമ്മലും മറ്റും ഈ പാവത്തിെൻറ നെട്ടോട്ടം പലരും കണ്ടു. ചിലർ കല്ലെടുത്തെറിഞ്ഞു. മരണപ്പാച്ചിലിൽ അത് മരത്തിലും മതിലിലും ഇടിച്ചു വീണു. കഴുത്തിൽ ഭരണിയുമായെത്തുന്ന ഈ നായ് മറ്റുനായ്ക്കൾക്കും വെറുക്കപ്പെട്ടവനായി. നായ്ക്കൾ കൂട്ടംകൂടി ഓടിച്ചുവിട്ടു.
ദിവസങ്ങളായി ഭക്ഷണവും വെള്ളവും കഴിക്കാനാവാതെ, നേരാംവണ്ണം ശ്വാസമെടുക്കാൻ പോലുമാകാതെ അവശതയിലായിരുന്നു ഈ മൃഗം. ഒടുവിൽ ദാരുണ അവസ്ഥ കണ്ട് കരളലിഞ്ഞ കൊച്ചനൂരിലെ ഏതാനും ചെറുപ്പക്കാർ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്താൻ തീരുമാനിച്ചു. പക്ഷേ നായ് പിടികൊടുക്കാൻ തയ്യാറായില്ല. എങ്കിലും ചെറുപ്പക്കാർ ശ്രമം ഉപേക്ഷിച്ചില്ല. കഴിഞ്ഞ ദിവസം ഏകദേശം പിടികൂടിയെങ്കിലും നായ് കുതറിയോടുകയായിരുന്നു.
ഒടുവിൽ ഇന്ന് നായെ പിടികൂടി. സ്വദേശികളായ അസറുവും അഫ്സലും മോട്ടോർ സൈക്കിളിൽ നായെ പിന്തുടരുകയായിരുന്നു. അപ്പോഴേക്കും കൂട്ടുകാരായ ഷഹീമും നിതീഷുംപ്രവിയും റാഷിയും കുട്ടപ്പനും മറ്റും ബൈക്കുകളിലെത്തി. പെങ്ങാമുക്കിൽ വെച്ച് പിടികൂടുേമ്പാൾ നായതളർന്നിരുന്നു. എല്ലാവരും ചേർന്ന് കയ്യും കാലും അമർത്തിപ്പിടിച്ച്, കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണി മുറിച്ചു മാറ്റി. ഭരണിക്കുള്ളിലെ ചൂട് സഹിക്കാതെയാവണം അതിെൻറ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. കുറച്ച് വെള്ളം വായിൽ ഇറ്റിച്ചു കൊടുത്തു. അപ്പോഴേക്കും അവൻ കുതറിയോടി. എങ്കിലും നന്നേ ക്ഷീണിതനായിരുന്നു.
ഒരു സഹജീവിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ എല്ലാവരും ബൈക്കിൽ കയറാൻ തുടങ്ങുമ്പോഴുണ്ട് കഴുങ്ങിൻ തോപ്പിലൂടെ നായ് വേച്ചുവേച്ച് തിരിച്ചു വരുന്നു. പിന്നെ ഒരു പൊന്തക്കരുകിൽ നിന്നു കൊണ്ട് ഓരോരുത്തരേയും നന്ദിയോടെ മാറിമാറി നോക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.