ആദരവിൽ വീർപ്പുമുട്ടി ‘കേരളസൈന്യം’
text_fieldsതൃശൂർ: പൊലീസ് അക്കാദമിയുടെ രാമവർമപുരം പരേഡ് മൈതാനിയിൽ പ്രളയ കേരളം പുനരവത രിച്ചു. കേരളൈസന്യവും രക്ഷാപ്രവർത്തനവും വഞ്ചിയുമൊക്കെയായി മൈതാനി പ്രളയത്തിെൻറ നേർക്കാഴ്ചയായി. കേരള കോസ്റ്റൽ പൊലീസ് വാർഡൻമാരുടെ പ്രഥമ ബാച്ചിെൻറ പാസിങ് ഔട ്ട് പരേഡ് ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത് തൊഴിലാളികൾക്ക് ആദരമായി.
പ്രളയവേളയിൽ കേരളമിനിയും മറക്കാത്ത വീരഗാഥകൾ രചിച്ചവർ നെഞ്ച് വിരിച്ച് പരേഡിൽ പങ്കെടുത്തു. നീല യൂനിഫോമണിഞ്ഞ് അടുക്കും ചിട്ടയുമായി നടത്തിയ പരേഡ് കോസ്റ്റൽ പൊലീസ് വാർഡൻമാരുടെ കഴിവും അർപ്പണ ബോധവും പരിശീലന മികവും വിളിച്ചറിയിച്ചു. അനന്തരം, ആഹ്ലാദപൂർവം മുഖ്യമന്ത്രിക്ക് അരികിലേക്ക്. ഒപ്പമുണ്ടെന്ന ഭാവത്തിൽ പുഞ്ചിരി തൂകി അദ്ദേഹം അവെര സ്വീകരിച്ചു.
പ്രളയത്തിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതികൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ പൊലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കരഘോഷത്തോടെ മൈതാനി ഏറ്റുവാങ്ങി. ‘ഒരു വർഷം എന്ന സമയ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. അർപ്പണ ബോധത്തോടെ ഡ്യൂട്ടി നിർവഹിച്ചാൽ, സംസ്ഥാനവും സർക്കാറും കൈയൊഴിയില്ല’- അവരോട് മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുക്കാൻ തീരുമാനിച്ച 200ൽ കുറവുള്ള 23 ഒഴിവ് ഉടൻനികത്തും. പരിശീലന കാലത്തെ മികവിന് ബെസ്റ്റ് ഔട്ട്ഡോറും ഓൾറൗണ്ടറുമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ എടക്കാട് സ്വദേശി കെ. സുകേന്ദ്, ബെസ്റ്റ് ഇൻഡോർ രാമന്തളി സ്വദേശി വില്ല്യം ചാൾസൺ, തിരുവനന്തപുരം സ്വദേശിനി ജി. ഷീബ എന്നിവർക്കുള്ള അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു. തുടർന്ന് സേനാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം സ്ലോ മാർച്ചും ക്വിക് മാർച്ചും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.