കേരളം നടത്തിയത് മികച്ചരീതിയിലുള്ള രക്ഷാ പ്രവർത്തനം - കണ്ണന്താനം
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിെന തുടർന്നാണ്ടായ അപകടത്തിൽ സംസ്ഥാനം നടത്തിയത് മികച്ച രക്ഷാ പ്രവർത്തനമാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കേന്ദ്ര - സംസ്ഥാന സേനകളെ ഏകോപിപ്പിച്ച് മികച്ച രീതിയിൽ തന്നെ രക്ഷാ പ്രവർത്തനം നടത്താനായി. കേരളതീരത്ത് ചുഴലിക്കാറ്റ് ഉണ്ടാകുെമന്ന തരത്തിലുള്ള അറിയിപ്പ് ലഭിച്ചിരുന്നില്ല. അതാണ് ഇത്ര വലിയ ദുരന്തത്തിനിടയാക്കിയത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനത്തിെൻറ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ പ്രഖ്യാപിക്കാനുള്ള പദ്ധതിയില്ല. ദുരിതാശ്വാസത്തിന് ആവശ്യമുള്ള ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വേണമെങ്കിൽ ഇനിയും അനുവദിക്കുമെന്നും കണ്ണന്താനം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നത തലയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിശമാറിക്കൊണ്ടിരിക്കുന്ന കാറ്റായതിനാൽ ബോട്ടുകൾ പലതും വടക്കു ഭാഗത്തേക്ക് പോയിയെന്നാണ് കരുതുന്നത്. അതിനാൽ തെരച്ചിൽ വടക്കുഭാഗത്തേക്ക് കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി കൂടുതൽ ഉൗർജ്ജിതമായ രക്ഷാ പ്രവർത്തനം നടത്തും. എല്ലാ ഏജൻസികളും ഏകോപിപ്പിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരു ദിവസം െകാണ്ട് 395 പേരെ രക്ഷെപ്പടുത്താനായെന്ന് കണ്ണന്താനം പറഞ്ഞു..
കോസ്റ്റ് ഗാർഡിെൻറ എട്ടു കപ്പലുകൾ, ഒരു ഹെലികോപ്റ്റർ, നേവിയുടെ ഏഴുകപ്പലുകൾ, രണ്ട് ധോണിയാർ വിമാനങ്ങൾ, നാലു ഹെലികോപ്റ്ററുകൾ, വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ എന്നിവ ചേർന്ന് നടത്തിയ തെരച്ചിലിൽ 183 േപരെ രക്ഷിക്കാനായിയെന്നും കണ്ണന്താനം അറിയിച്ചു. കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരും തീരദേശ രക്ഷാസേന ഉദ്യോഗസ്ഥരും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
