പ്രവാസികൾക്ക് അവശ്യമരുന്നുകൾ എത്തിക്കാൻ സംവിധാനം ഒരുക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രവാസികൾക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രീകൃത സ്ഥലത്തെത്തിച്ച് വിതരണം ചെയ്യാനാണ് ആലോചന. പ്രവാ സികൾക്കായി കൂടുതൽ ക്വാറൻറീൻ ക്രേന്ദങ്ങൾ തുടങ്ങും. അതിനായി ദുബൈയിൽ കൂടുതൽ കെട്ടിടങ്ങൾ കണ്ടെത്തുന്നുണ്ട്. ഇത ുസംബന്ധിച്ച് ദുബൈ ഭരണാധികാരികളുടെ നടപടി അഭിനന്ദാർഹമാണ്. ഇന്ത്യൻ എംബസിയുമായി നോർക്ക നിരന്തരം ബന്ധപ്പെടുന്നുമുണ്ട്.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് കാൻസർ രോഗികളുടെ ചികിത്സക്കായി 21 കേന്ദ്രങ്ങൾ ഒരുക്കി. ഡൽഹിയിൽ ദുരിതം അനുഭവിക്കുന്ന മലയാളി നഴ്സുമാരുടെ കാര്യം പരിഗണിക്കാൻ ഡൽഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ഡൗൺ ഇളവുകൾ വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗം തീരുമാനിക്കും. ജാഗ്രത ശക്തമായി തുടരാനാണ് തീരുമാനം. നിയന്ത്രണങ്ങളും തുടരും. അല്ലാത്തപക്ഷം രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ട്. കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കിയാൽ ശക്തമായി നടപടിയുണ്ടാകും. അക്ഷയ സെൻററുകൾ തുറക്കുന്നത് പരിഗണിക്കും.
സ്വകാര്യ ബസുകളുടെ നികുതി അടക്കേണ്ട തീയതി രണ്ട് തവണ സർക്കാർ നീട്ടിനൽകിയിരുന്നു. ഏപ്രിൽ 30 വരെ വീണ്ടും നീട്ടാൻ അനുമതി നൽകി. ലേണേഴ്സ് ലൈസൻസ് ലഭിച്ചവർക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കേണ്ട കാലയളവ് പുനഃക്രമീകരീക്കാനും വാഹന വകുപ്പ് അധികൃതരോട് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.