Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ വാർഡ് വിഭജന...

തദ്ദേശ വാർഡ് വിഭജന ബില്ലിന് ഗവർണറുടെ അംഗീകാരം

text_fields
bookmark_border
Arif-muhammed-khan
cancel

തിരുവനന്തപുരം: നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ബില്ലിന് ഗവർണർ ആരിഫ് മു ഹമ്മദ് ഖാൻ അംഗീകാരം നൽകി. നേരത്തേ ഒാർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. ബില്ലി ലും തടസ്സമുന്നയിക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ടായിരുന്നു. ബിൽ നിയമമായതോടെ വാർ ഡ് വിഭജന നടപടികളുടെ തടസ്സം നീങ്ങി.


നേരത്തെ സംസ്ഥാന തെരെഞ്ഞടുപ്പ് കമീഷണർ അധ്യക്ഷനായി വാർഡ് പുനർനിർണയ കമീഷെന സർക്കാർ നിയമിച്ചിരുന്നു. അഞ്ച് മാസത്തിനകം വാർഡ് വിഭജനം പൂർത്തിയാക്കാനാണ് ലക്ഷ്യം. നടപടികൾ ഉടൻ ആരംഭിക്കും. അതേസമയം വിഭജനത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. നിലവിലെ വാർഡ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് വേണമെന്നാണ് അവരുടെ നിലപാട്. വാർഡ് വിഭജനത്തിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് പ്രതിപക്ഷം സൂചിപ്പിച്ചിരുന്നെങ്കിലും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സെൻസസ് നടപടികളാണ് പ്രതിപക്ഷം കാരണമായി ഉന്നയിക്കുന്നത്.

ഒക്ടോബർ, നവംബർ മാസങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാക്കണം. വാർഡ് വിഭജനം, വോട്ടർപട്ടിക പരിഷ്കരണം എന്നിവയാണ്  ഇതിനായി പൂർത്തിയാക്കേണ്ടത്.

2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കുകയും പുതുക്കാൻ 14.50 ലക്ഷം പേരിൽനിന്ന് അപേക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈകോടതി 2019ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കാൻ നിർദേശിച്ചത്. ഇതിനെതിരെ അപ്പീൽ തീരുമാനത്തിലാണ് കമീഷൻ. വോട്ടർ പട്ടികയിൽ ആശയകുഴപ്പം നിലനിൽക്കെയാണ് വാർഡ് വിഭജനത്തിന് തടസ്സങ്ങൾ നീങ്ങിയത്. വാർഡുകളുടെ കരട് പുറത്തിറക്കുകയും ആക്ഷേപങ്ങൾ കേൾക്കുകയും വേണം. ശേഷമാകും അന്തിമ പട്ടിക. പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക വീണ്ടും പരിഷ്കരിക്കേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - kerala ward partition-kerala news
Next Story