‘കേരള’യിൽ പരീക്ഷ വിഭാഗത്തിന്റെ സെർവർ കാമ്പസിൽ തന്നെ
text_fieldsതിരുവനന്തപുരം: സർക്കാർ ഒാഡിറ്റ് വിഭാഗത്തിെൻറ നിർദേശം പാലിക്കാതെ കേരള സർവകല ാശാല പരീക്ഷാവിഭാഗത്തിെൻറ ബാക്ക് എൻഡ് സെർവർ സർവകലാശാലയിൽ തന്നെ തുടരുന്നു. വി ദ്യാർഥികളുടെ മാർക്ക് ഉൾപ്പെടെ വിവരങ്ങൾ അടങ്ങുന്ന സെർവർ സർവകലാശാലക്ക് പുറത ്തേക്ക് മാറ്റണമെന്ന് 2010-11ലാണ് ലോക്കൽ ഫണ്ട് ഒാഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകിയത്.
മാർക്ക് തിരുത്തൽ ഉൾപ്പെടെ തട്ടിപ്പുകൾ പുറത്തുവരുേമ്പാഴും കേരള സർവകലാശാല പരീക്ഷ വിഭാഗത്തിെൻറ ബാക്ക് എൻഡ് സെർവർ ഇപ്പോഴും സർവകലാശാല കമ്പ്യൂട്ടർ സെൻററിൽ തന്നെയാണ്.
ബാക്ക് എൻഡ് സെർവർ സർവകലാശാലയിൽ തന്നെ സ്ഥാപിച്ചത് അഴിമതിക്ക് അവസരം തുറന്നുവെക്കലാണെന്നാണ് ഗവൺമെൻറ് ഒാഡിറ്റർ ചൂണ്ടിക്കാട്ടിയത്. ബാക്ക് എൻഡ് സെർവറിൽ കൂടി തിരുത്തൽ വരുത്തിയാൽ പരീക്ഷാ ക്രമക്കേടുകൾ കണ്ടെത്തൽ ദുഷ്കരമാകും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാവിവരങ്ങൾ അടക്കമുള്ള പരീക്ഷാഭവെൻറ ബാക്ക് എൻഡ് സെർവറുകൾ സംസ്ഥാന സർക്കാറിെൻറ സ്റ്റേറ്റ് ഡാറ്റാ സെൻററിലാണ് സ്ഥാപിച്ചത്.
മിക്ക സർക്കാർ സ്ഥാപനങ്ങളുടെയും സെർവറുകൾ ഇൗ രീതിയിൽ സുരക്ഷിതമായി സൂക്ഷിക്കുേമ്പാഴാണ് ലക്ഷക്കണക്കിന് വിദ്യാർഥികൾ പരീക്ഷയെഴുതുന്ന സർവകലാശാലയുടെ സെർവർ സ്വന്തം കാമ്പസിൽ തന്നെ സൂക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.