കേരള മാർക്ക് തട്ടിപ്പ്; തെളിവ് നശിപ്പിക്കാൻ ശ്രമം
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിെൻറ ഡിജിറ്റൽ തെളിവ് നശി പ്പിക്കാൻ ശ്രമം. മോഡറേഷൻ കൂട്ടി നൽകിയെന്ന് തെളിഞ്ഞ ബി.സി.എ കോഴ്സിലെ 25ഒാളം വിദ്യാർ ഥികളുടെ പരീക്ഷ രജിസ്ട്രേഷൻ ഒന്നടങ്കം കമ്പ്യൂട്ടറിൽനിന്ന് ഒഴിവാക്കിയതായി കണ് ടെത്തി. രജിസ്ട്രേഷനും മാർക്ക് വിവരങ്ങളും കൂട്ടത്തോടെയാണ് റദ്ദാക്കിയത്.
മാർ ക്ക് തിരുത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 25ഒാളം വിദ്യാർഥികളുടെ പരീക്ഷ രജിസ്ട്രേഷനും ലഭിച്ച മാർക്കും ഒന്നടങ്കം ഒഴിവാക്കിയത്. ഇവരുടെ 2019ലെ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ സഹിതമാണ് ഒഴിവാക്കിയത്. മാർക്ക് തിരുത്തൽ പിടിക്കപ്പെടാതിരിക്കാനാണ് രജിസ്ട്രേഷൻ വിവരങ്ങൾ ഒന്നടങ്കം ഇല്ലാതാക്കിയത്. ഒഴിവാക്കിയ വിവരങ്ങൾ വീണ്ടെടുത്താൽ തട്ടിപ്പിെൻറ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. ഇൗ വിദ്യാർഥികളിൽ ചിലർക്ക് മോഡറേഷൻ മാർക്ക് കൂട്ടിനൽകി ജയിപ്പിച്ചെന്നാണ് നിഗമനം.
അവധി ദിവസമായ ഞായറാഴ്ച കമ്പ്യൂട്ടർ സെൻറർ പ്രവർത്തിച്ചതും ആരോപണത്തിനിടയാക്കി. വിവരമറിഞ്ഞ് പ്രോ വൈസ്ചാൻസലർ ഇടപെട്ട് ഉച്ചയോടെ സെൻറർ അടപ്പിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനിടെയാണ് സെൻറർ അവധിദിവസം പ്രവർത്തിച്ചത്. എന്നാൽ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ തിങ്കളാഴ്ച നടക്കുന്ന അന്വേഷണസമിതി സിറ്റിങ്ങിൽ സമർപ്പിക്കാൻ സെൻറർ ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിനാണ് സെൻറർ പ്രവർത്തിച്ചതെന്നാണ് സർവകലാശാല വിശദീകരണം.
12 പരീക്ഷകളുടെ മോഡറേഷൻ മാർക്കുകളാണ് തിരുത്തിയതെന്ന് പരിശോധനയിൽ വ്യക്തമായി. നേരത്തെ 16 പരീക്ഷകളുടെ മോഡറേഷൻ തിരുത്തിയെന്നായിരുന്നു കണ്ടെത്തൽ. ഇതിൽ നാല് പരീക്ഷകളിൽ നിയമപ്രകാരം അനുവദിച്ച മാർക്ക് തന്നെയാണ് തിരുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് തട്ടിപ്പ് 12 പരീക്ഷകളുടെ കാര്യത്തിലാണെന്ന് വ്യക്തമായത്. കൂടുതൽ പരീക്ഷകളിൽ തട്ടിപ്പ് നടന്നോ എന്ന് വ്യക്തമാകാൻ സാേങ്കതിക വിദഗ്ധ സഹായത്തോടെയുള്ള അന്വേഷണം ആവശ്യമാണ്.
കഴിഞ്ഞ മേയ് 24നും ഒക്ടോബറിലും ഉൾെപ്പടെ മാർക്ക് തിരുത്തൽ നടന്നതായാണ് കമ്പ്യൂട്ടർ സെൻററിെൻറ കണ്ടെത്തൽ. പ്രോ വൈസ്ചാൻസലർ ഡോ.പി.പി. അജയകുമാറിെൻറ നേതൃത്വത്തിൽ സാേങ്കതിക വിദഗ്ധൻ അടങ്ങിയ അന്വേഷണസമിതി സിറ്റിങ് തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ശിപാർശയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.