രാജ്യശരാശരിക്കും മുകളിൽ; കോവിഡ് ഭീതിയിൽ കേരളം
text_fieldsതിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനത്തിലെന്ന സൂചന നൽകി ടെസ്റ്റ് പോസിറ്റിവിറ്റി രാജ്യശരാശരിക്ക് മുകളിലെത്തുകയും പ്രതിദിന രോഗബാധ ഏഴായിരം പിന്നിടുകയും ചെയ്തതോടെ കേരളം മുൾമുനയിൽ. സംസ്ഥാനത്ത് ശനിയാഴ്ച 7006 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനത്തിൽ ഏഴാം സ്ഥാനത്താണിപ്പോൾ കേരളം. പ്രതിദിന രോഗികളുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് നാലാമതുമായി. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. തമിഴ്നാട് അഞ്ചാമതും.
നൂറിൽ 9.1 പേർ പോസിറ്റിവാകുന്നു
രാജ്യത്ത് നൂറുപേരെ പരിശോധിച്ചാൽ (ടെസ്റ്റ് പോസിറ്റിവിറ്റി ) 8.7 പേർക്ക് പോസിറ്റിവാകുേമ്പാൾ സംസ്ഥാനത്ത് ഇത് 9.1 ആണ്. ഒരാഴ്ചയിലെ കണക്കാണിത്്. ജൂൺ ആദ്യം രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 7.4 രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ വെറും 1.6 ആയിരുന്നു. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള ആറ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായിരുന്നു നാലുദിവസം മുമ്പുവരെ കേരളം. എന്നാൽ, 7000 പിന്നിട്ടതോടുകൂടി തമിഴ്നാടിനെ (46,386) പിന്നിലാക്കി അഞ്ചാംസ്ഥാനത്താണ് ഇപ്പോൾ കേരളമുള്ളത് (52,678).
അതേസമയം, കേരളം പിന്തുടരുന്ന കർശന ഡിസ്ചാർജ് മാനദണ്ഡങ്ങളാണ് ഒരേസമയം ഇത്രയധികം പേർ ചികിത്സയിലുണ്ടാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് ലക്ഷണങ്ങളിൽനിന്ന് വിെട്ടാഴിയുന്നതോടെ മറ്റു പരിശോധനകളൊന്നുമില്ലാതെ ഡിസ്ചാർജ് ചെയ്യും.
കേരളത്തിൽ ആൻറിജൻ ടെസ്റ്റിൽ നെഗറ്റിവാണെന്ന് സ്ഥിരീകരിച്ചശേഷം മാത്രമാണ് രോഗിയെ ഡിസ്ചാർജ് ചെയ്യുന്നത്. വെള്ളിയാഴ്ച വരെയുള്ള സംസ്ഥാനത്തെ കോവിഡ് വർധനനിരക്ക് 3.4 ശതമാനമാണ്. അരുണാചൽപ്രദേശും ഛത്തിസ്ഗഢുമാണ് കോവിഡ് കേസുകളുടെ വർധനനിരക്കിൽ കേരളത്തിനൊപ്പമുള്ളത്. തമിഴ്നാട്ടിൽ ഇത് ഒരുശതമാനമാണ്.
മഹാരാഷ്ട്രയിൽ 1.6 ശതമാനവും കർണാടകയിൽ 1.5 ശതമാനവുമാണ്. മറ്റു സംസ്ഥാനങ്ങളിൽ നേരേത്തതന്നെ കോവിഡ് തീവ്രവ്യാപനം നടന്നതാണ് കേരളവുമായി താരതമ്യം ചെയ്യുേമ്പാഴുള്ള കുറവിന് കാരണമെന്നാണ് വിലയിരുത്തൽ.
ആറ് ജില്ലകളിൽ അതിവ്യാപനം; മരണം 21
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച 58,779 സാമ്പ്ളുകളിൽ 7006 പേർ പോസിറ്റിവായി. 6668ഉം സമ്പര്‍ക്കരോഗികളാണ്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 മരണങ്ങളാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്്. ഇേതാടെ സംസ്ഥാനത്ത് ഒൗദ്യോഗികമായി സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾ 656 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 177 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. തിരുവനന്തപുരത്ത് പ്രതിദിന രോഗികളുടെ എണ്ണം 1000 കടന്നു. ഏഴ് ജില്ലകളിൽ 500ൽ കൂടുതലാണ് പ്രതിദിന രോഗികളുടെ എണ്ണം.
ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനഫലം നെഗറ്റിവായി. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.