Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാേങ്കതിക...

സാേങ്കതിക സർവകലാശാലയിൽ എക്സിക്യൂട്ടിവ് കൗൺസിലിന് പകരം സിൻഡിക്കേറ്റ്

text_fields
bookmark_border
kerala-technological-university
cancel

തിരുവനന്തപുരം: ഡോ. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാലയുടെ ഭരണസമിതികളുടെ ഘടനയിൽ മാറ്റംവരുത്താൻ വ്യവസ്ഥ ചെയ്യുന്ന ഒാർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിലിെൻറ പേര് സിൻഡിക്കേറ്റ് എന്ന് മാറ്റാൻ ഒാർഡിനൻസിൽ വ്യവസ്ഥയുണ്ട്. സെനറ്റിന് പകരമായുള്ള ബോർഡ് ഒാഫ് ഗവർണേഴ്സിെൻറ പേരിൽ മാറ്റമുണ്ടാകില്ല. ബോർഡ് ഒാഫ് ഗവർണേഴ്സിൽ വിദ്യാർഥി പ്രതിനിധികളെയും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധികളെയും ഉൾപ്പെടുത്താൻ ഒാർഡിനൻസിൽ  വ്യവസ്ഥയുണ്ട്.

നിലവിൽ നാല് വിദ്യാർഥി പ്രതിനിധികൾ എന്നത് ആറാക്കി ഉയർത്താനാണ് വ്യവസ്ഥ. ഇതിൽ ഒരാള്‍ വനിതയും ഒരാള്‍ എസ്.സി-എസ്.ടി  വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥിയുമായിരിക്കും. നേരത്തേ അനധ്യാപക ജീവനക്കാർക്ക് പ്രാതിനിധ്യമില്ലായിരുന്നു. ഇൗ വിഭാഗത്തിൽ രണ്ടുപേരെ ബോർഡ് ഒാഫ് ഗവർണേഴ്സിൽ ഉൾപ്പെടുത്താനാണ് ഒാർഡിനൻസിൽ വ്യവസ്ഥ. ഇതിൽ ഒരാൾ സർവകലാശാലയിലെ ജീവനക്കാരിൽനിന്നും ഒരാൾ അഫിലിയേറ്റഡ് കോളജുകളിലെ ജീവനക്കാരിൽനിന്നുമായിരിക്കും. 

ഓര്‍ഡിനന്‍സ് നിയമമാകുമ്പോള്‍ മറ്റ് സര്‍വകലാശാലകളിലെപോലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി, പ്ലാനിങ് കമ്മിറ്റി, വിദ്യാർഥി കൗണ്‍സില്‍  എന്നിവ രൂപവത്കൃതമാകും. നിലവിെല എക്സിക്യൂട്ടിവിന് പകരം വരുന്ന സിന്‍ഡിക്കേറ്റിൽ വിദ്യാർഥി പ്രാതിനിധ്യമുണ്ടാകും. വിദ്യാർഥി കൗൺസിലിൽനിന്നായിരിക്കും സിൻഡിക്കേറ്റിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കുക. വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍ എൻജിനീയറിങ് കോളജിലെ ഒരു വിദ്യാർഥിയെ സര്‍ക്കാറിന് നാമനിര്‍ദേശം ചെയ്യാം. സാങ്കേതിക സർവകലാശാലയുടെ ജനാധിപത്യവത്കരണം ലക്ഷ്യമിട്ടാണ് ഒാർഡിനൻസ്  കൊണ്ടുവരുന്നതെന്നാണ് സർക്കാർ വിശദീകരണം. ഒാർഡിനൻസിന് ഗവർണർ അംഗീകാരം നൽകുന്ന മുറക്ക് സർവകലാശാല സമിതികളിൽ മാറ്റം വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKtuSyndicateBoard of governce
News Summary - Kerala technichal university change-Kerala news
Next Story