കേരള-തമിഴ്നാട് അന്തർ സംസ്ഥാന ബസ് സർവീസ് ആരംഭിക്കണം
text_fieldsഗൂഡല്ലൂർ: കേരള-തമിഴ്നാട് സർക്കാർ കോവിഡ് ഇളവുകൾ ലളിതമാക്കിയ സാഹചര്യത്തിൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ ഇരുസംസ്ഥാനങ്ങളിലേക്കും സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ശക്തമായി.
മലപ്പുറം-വയനാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ പന്തലു താലൂക്കിലെ നിരവധി പേരാണ് ദിനംപ്രതി വഴിക്കടവ് വഴി മലപ്പുറം പെരിന്തൽമണ്ണ കോഴിക്കോട് ഭാഗത്തേക്കും വൈത്തിരി പാട്ടവയൽ വഴി വയനാടിന്‍റെ വിവിധഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത്. ജീപ്പുകൾ സർവീസുകൾ ആരംഭിച്ചുണ്ടെങ്കിലും അമിത ചാർജ് നൽകണം. ടാക്സി വിളിച്ച് പോയി വരണമെങ്കിൽ 3000 മുതൽ 4000 രൂപ ചെലവാകുമെന്ന് യാത്രക്കാർ പറയുന്നു.
ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് കെ.എസ്.ആർ.ടി.സിയുടെ മലബാർ ബസുകളാണ്. പെരിന്തൽമണ്ണ, തൃശ്ശൂർ, കൽപ്പറ്റ, മലപുറം സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ നിന്ന് ഇരുഭാഗത്തേക്കും ഏറെ സർവീസുകളുണ്ട്. കർണാടകയിലേക്ക് തൃശൂർ -മൈസൂർ ബസും ഉണ്ട്.
രാവിലെ ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന പെരിന്തൽമണ്ണ-ഗൂഡല്ലൂർ മലബാർ ബസിന് ദിനംപ്രതി 21,000 രൂപയുടെ കളക്ഷനാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്. ഇതു സംബന്ധിച്ച് ഗൂഡല്ലൂരിലെ സാമൂഹ്യപ്രവർത്തകൻ ടി. രഘുനാഥ് കേരള ട്രാൻസ്പോർട്ട് അധികൃതർക്കും വകുപ്പ് മന്ത്രിക്കും നിവേദനമയച്ചു. നീലഗിരി കലക്ടർ സർവീസ് തുടങ്ങുന്നതിന് അനുകൂല നിലപാട് എടുക്കുന്നില്ല എന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.