Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന ജലവിനിയോഗം; കേരള-തമിഴ്നാട് മുഖ്യമന്ത്രിതല ചർച്ച 25ന്

text_fields
bookmark_border
dam-210919.jpg
cancel

പാലക്കാട്: അന്തർസംസ്ഥാന നദീജല കരാറുമായി ബന്ധപ്പെട്ട് തമിഴ്നാടും കേരളവും തമ ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ് യമന്ത്രിതല ചർച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എ ടപ്പാടി കെ. പളനിസാമിയും തമ്മിലാണ് ചർച്ച. പറമ്പിക്കുളം-ആളിയാർ പ്രോജക്ട് (പി.എ.പ ി) കരാറുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമായും ചർച്ചയെന്നാണ് സൂചന. ജലവിഹിതം നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരളം ചർച്ചയിൽ ആവശ്യപ്പെടും.

അന്തർസംസ്ഥാന വിഷയങ്ങളിൽ ഉദ്യോഗസ്ഥതല ചർച്ചകൾ ഇരുസംസ്ഥാനങ്ങളും തമ്മിൽ പതിവായി നടക്കുന്നുണ്ടെങ്കിലും, മുഖ്യമന്ത്രിതലത്തിൽ ഒരു യോഗം നീണ്ട ഇടവേളക്കുശേഷം ആദ്യമാണ്. അന്തർസംസ്ഥാന ജലതർക്കങ്ങൾ പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും ചർച്ചകൾ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ തമിഴ്നാട് മുഖ്യമന്ത്രി, പിണറായി വിജയന് കത്തെഴുതിയിരുന്നു. 60 വര്‍ഷം മുമ്പ് നിലവില്‍വന്ന പി.എ.പി കരാറിെൻറ പുനരവലോകനവും ചർച്ചയിൽവരും.

1958 നവംബർ മുതൽ മുൻ‌കാല പ്രാബല്യത്തോടെ 1970 മേയ് 29നാണ് ഇരു സംസ്ഥാനങ്ങളും പി.എ.പി കരാർ ഒപ്പുവച്ചത്. കരാർ വ്യവസ്ഥകളിൽ പലതും തമിഴ്നാട് പാലിക്കുന്നില്ലെന്ന പരാതി കേരളം കാലങ്ങളായി ഉന്നയിക്കുന്നതാണ്. പാലക്കാട് ജില്ലയിലേക്ക് കൃഷി ആവശ്യത്തിന് ജലം ലഭ്യമല്ലാത്തതും ഭാരതപ്പുഴയിലെ ജലദൗർലഭ്യവും വലിയ പ്രശ്നമായി നിലനിൽക്കുകയാണ്. മുഖ്യമന്ത്രിക്കുപുറമെ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവരും വകുപ്പു സെക്രട്ടറിമാരും ചീഫ് എൻജിനീയർമാരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ചർച്ചക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി വെള്ളിയാഴ്ച ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സെപ്റ്റംബർ 25ലെ യോഗത്തിന് മുന്നോടിയായി സംസ്ഥാനത്തിെൻറ തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ശനിയാഴ്ച ഉന്നതതല യോഗം േചർന്നു. 25ന് ഉച്ചക്ക് മസ്ക്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിതല ചർച്ച തീരുമാനിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadudaminter state waterKerala News
News Summary - kerala tamil nadu discussion on 25 -kerala news
Next Story