Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ് അഴിച്ചുപണിയും

ബജറ്റ് അഴിച്ചുപണിയും

text_fields
bookmark_border
ബജറ്റ് അഴിച്ചുപണിയും
cancel

തിരുവനന്തപുരം: അടച്ചുപൂട്ടലിൽ തകർന്ന സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന ബജറ്റ് അഴിച്ചു പണിയും. പദ്ധതികളുടെ മുൻഗണനാക്രമം പുനഃക്രമീകരിക്കും. ഇതു സംബന്ധിച്ച  ആസൂത്രണ ബോർഡ്, -മുഖ്യമന്ത്രിതല, ധനവകുപ്പ് കൂടിയാലോചനകൾ തുടങ്ങി. സംസ്ഥാനത്തിെൻറ കടപ്പത്രം റിസർവ് ബാങ്ക് (ആർ.ബി.െഎ) നേരിട്ട് വാങ്ങുന്നതടക്കം ആവശ്യപ്പെടുന്നതിനുള്ള ആലോചനയും ഉണ്ട്.


നിലവിലെ സാഹചര്യത്തിൽ പദ്ധതികളുടെ പുനഃക്രമീകരണവും മുൻഗണനക്രമം മാറ്റി നിശ്ചയിക്കലും കൂടാതെ മുന്നോട്ട്പോവാൻ ആവില്ലെന്നാണ് ആസൂത്രണ ബോർഡ് വിലയിരുത്തൽ.

ബജറ്റ് അഴിച്ചുപണിയുന്നതിന്  മന്ത്രിസഭാ തലത്തിലും കൂടിയാലോചന നടക്കണം. ബജറ്റ് പാസാക്കിയ നിയമസഭയുടെ അനുമതി അടക്കം തേടേണ്ടതുണ്ടോയെന്നത് കൂടി പരിശോധിച്ചാവും അന്തിമ തീരുമാനം. ആഗോള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ ഏതെല്ലാം മേഖലകളെ ബാധിക്കും എന്ന പരിശോധനയും ആരംഭിച്ചു. വിവിധ മേഖലകളിലെ നഷ്ടം സംബന്ധിച്ച ബോർഡ് പഠനം അന്തിമഘട്ടത്തിലാണ്. ഉടൻ  മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

മുരടിച്ച ഉൽപാദന, വിതരണ ശൃംഖലകൾ ചലനാത്മകം ആക്കാൻ വിവിധ വഴികളാണ് ആലോചിക്കുന്നത്. സംസ്ഥാനത്തിെൻറ വായ്പാപരിധി ഉയർത്തണമെന്ന ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇത് വീണ്ടും ആവശ്യപ്പെടും. സംസ്ഥാനത്തിെൻറ ആസ്തി പണമാക്കി മാറ്റാൻ കേന്ദ്രം അനുവദിക്കണമെന്നാണ് മറ്റൊന്ന്. സർക്കാറിെൻറ ധനകമ്മിയുടെ പണവത്കരണമാണ് വേണ്ടതെന്ന് ആസൂത്രണ ബോർഡംഗം ഡോ. കെ.എൻ. ഹരിലാൽ ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാർ ബോണ്ടുകൾ ആർ.ബി.െഎ നേരിട്ട് വാങ്ങി പണം നൽകുക എന്നതാണ് പ്രായോഗിക രൂപം. ഒന്നുകിൽ ആർ.ബി.െഎക്ക് ഇത് കേന്ദ്രത്തിന് നൽകാം. അല്ലെങ്കിൽ സംസ്ഥാനത്തിന് നേരിട്ട് നൽകാം. കമ്മി പണം അടിച്ചിറക്കാൻ അനുവാദവും നൽകണം. കേമ്പാളം എല്ലാം ശരിയാക്കുമെന്ന ആഗോളവത്കരണ സിദ്ധാന്തമല്ല ശരിയെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കടത്തിന് പരിധി ഉയർത്തണമെന്ന ധനമന്ത്രിയുടെ ആവശ്യം പ്രാേയാഗികമാവാൻ കേന്ദ്രം കൂടി സമ്മതിക്കണം. അതിെൻറ സാധ്യത കുറവായതിനാലാണ് ബോർഡ് മറ്റ് സാധ്യത തേടിയതും. വിപണി ചലനത്തിന് ജനങ്ങളുടെയും വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെയും കൈവശം പണം വേണമെന്നും ധനവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉൽപന്നങ്ങളുടെ വാങ്ങൽ പ്രക്രിയയിലൂടെ മാത്രമേ ഉൽപാദനം വർധിക്കൂവെന്നാണ് കണക്ക് കൂട്ടൽ.

ഉൽപാദനം വർധിപ്പിക്കാൻ ഉൗന്നൽ 
സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് ഉൽപാദനം വർധിപ്പിക്കാനുള്ള വിവിധ മേഖലകളും സർ ക്കാർ പരിശോധിക്കുകയാണ്. മരുന്നുകളുടെ ഉൽപാദനമാണ് ഒന്ന്. സംസ്ഥാനത്തിെൻറ മുൻഗണനയായ ആഗോള ടൂറിസം, െഎ.ടി, ഗൾഫ് മേഖലകളുടെ തകർച്ചയിൽനിന്ന് ഉടൻ കരകയറ്റം സാധ്യമെല്ലന്നാണ് വിലയിരുത്തൽ.

വിദേശ കേമ്പാളങ്ങളെ ആശ്രയിക്കാതെ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുന്ന മേഖലയായി ഭേക്ഷ്യാൽപാദന േമഖലയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുട്ടക്കും പച്ചക്കറിക്കും പോലും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ഉൽപാദനം വർധിപ്പിക്കാനുള്ള പദ്ധതിയും ആേലാചനയിലുണ്ട്. വിപണനവും മൂല്യവർധനയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോവണം. ബോർഡിെൻറ കൈവശമുള്ള സ്ഥിതിവിവര കണക്കും പഠന റിപ്പോർട്ടും സർക്കാർ പരിശോധിക്കുകയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19buget
News Summary - kerala state budget covid time-kerala news
Next Story