വേണം ലളിതഗാനത്തിന് ലാളിത്യം
text_fieldsകുട്ടികളിൽ ഒരുപാട് കലാകാരന്മാരുണ്ട്. അവരെ കണ്ടെത്താനുള്ള ബൃഹത്തായ വേദിയാണ് സ്കൂൾ കലോത്സവം. യേശുദാസ്, പി. ജയചന്ദ്രൻ, മഞ്ജുവാര്യർ തുടങ്ങി ഇന്ന് ശോഭിച്ച് നിൽക്കുന്ന നിരവധി പേർ ഉയർന്നു വന്ന വേദി. പക്ഷെ, അതിൽ കുറ്റം പറച്ചിലുകളും തല്ലും പരാതികളും ഒഴിവാക്കേണ്ടതാണ്. യോഗ്യരായ, പരിചയസമ്പന്നരായ വിധികർത്താക്കളെ നിയോഗിക്കലാണ് അതിനുള്ള മാർഗം.
തത്വത്തിെൻറ അടിസ്ഥാനത്തിൽ മാത്രം വിധി നിർണയം നടത്തരുത്. വിധികർത്താക്കൾ പ്രായോഗിക പരിജ്ഞാനം കൂടി ഉള്ളവരായിരിക്കണം. ബയോഡാറ്റയുടെ വലുപ്പമല്ല വിധികർത്താക്കളുടെ യോഗ്യതയാകേണ്ടത്. ഇക്കാര്യത്തിൽ സത്യസന്ധത വേണം. ഇങ്ങനെയാണെങ്കിൽ പരാതികളും അപ്പീലുകളും ഇല്ലാതാക്കാം. വിദ്യാഭ്യാസ വകുപ്പും സംഘാടകരും ഇക്കാര്യം വളരെ ഗൗരവപൂർവം ചിന്തിക്കണം. ഒരിക്കൽ ചിത്രരചനാ മത്സരത്തിന് എന്നോട് വിധികർത്താവാകാൻ ആവശ്യപ്പെട്ടു. അത്തരം നിരവധി അനുഭവങ്ങൾ എനിക്കുണ്ട്.
സംഗീത ലോകത്ത് 64 കൊല്ലമായി ഞാൻ സജീവമാണ്. പ്രായോഗിക പരിജ്ഞാനമാണ് വിധികർത്താവിെൻറ യോഗ്യതയായി കണക്കാക്കുന്നതെങ്കിൽ ഞാൻ മത്സരാർഥികളുടെ കുറവുകൾ ചൂണ്ടിക്കാണിക്കും. മറ്റൊന്ന് മത്സരം കഴിഞ്ഞാൽ വിധികർത്താക്കൾ തമ്മിൽ ചർച്ച ചെയ്ത് വേണം മുൻനിരക്കാരെ കണ്ടെത്താൻ. വിധികർത്താക്കൾ വ്യത്യസ്ത ധ്രുവങ്ങളിലുള്ളവരായിരിക്കും. അവർ തമ്മിൽ ചർച്ച നടന്നെങ്കിലേ മത്സരത്തിൽ ഏറ്റവും ശോഭിച്ചവരെ കണ്ടെത്താനാവൂ. ഇൗ ചർച്ച ഒഴിവാക്കാൻ പാടില്ല. ഇങ്ങനെ വന്നാൽ വിധികർത്താക്കളെ സ്വാധീനിക്കുമെന്ന ആശങ്ക അസ്ഥാനത്താണ്. മത്സരങ്ങൾ കാണുന്ന ജനങ്ങളും വിധിയെഴുതുന്നുണ്ട്. ശരിയായ വിധിനിർണയം നടന്നാൽ ജനങ്ങളുടെ വിധിയെഴുത്തും അതോടൊപ്പമാവും.
മറ്റൊന്ന്, ലളിഗാനമത്സരമാണ്. ലളിതഗാനം അർധ ശാസ്ത്രീയ സംഗീതമോ, ഭക്തിഗാനമോ ആകരുത്. ലളിഗാനത്തിന് ഹമ്മിങ് നിർബന്ധമാണെന്ന തെറ്റിദ്ധാരണ പൊതുവെ ഉണ്ട്. ഇത് ശരിയല്ല. ലളിതഗാനത്തിന് അതിെൻറ ലാളിത്യം വേണം. പാട്ട് ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഹമ്മിങ് ആകാം. അല്ലാതെ ഹമ്മിങ് കൂടിയേ തീരൂ എന്ന് പാട്ട് കേമ്പാസ് ചെയ്യുന്നവർ ശഠിക്കരുത്. ഇത് ഞാൻ പലതവണ ചൂണ്ടിക്കാണിച്ചതാണ്. അനാവശ്യമായി ഹമ്മിങ് ചേർക്കുേമ്പാൾ അത് ലളിതഗാനവുമായി പുല ബന്ധമില്ലാത്തതാവും.
തയാറാക്കിയത്: സക്കീർ ഹുസൈൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.