Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷൻ മുഴുവൻ ‘മോദി...

റേഷൻ മുഴുവൻ ‘മോദി അരി’, പിണറായി സർക്കാറിന്‍റെ ഒരു മണി പോലുമില്ല -ജോർജ് കുര്യൻ

text_fields
bookmark_border
george kurien
cancel

കൊച്ചി: സംസ്ഥാനത്ത് റേഷനായി നൽകുന്ന മുഴുവൻ അരിയും ‘മോദി അരി’യാണെന്നും അതിൽ പിണറായി സർക്കാറിന്‍റെ ഒരു മണി അരി പോലും ഉൾപ്പെടുന്നില്ലെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ഓണത്തിന് പ്രത്യേക അരിവിഹിതം അനുവദിച്ചില്ലെന്ന വിമർശനത്തോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് കേന്ദ്രം ഒരു മാസം 1,18,754 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ട്. ഇതിൽ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 69,831 മെട്രിക് ടൺ അരിയും 15,629 മെട്രിക് ടൺ ഗോതമ്പും ഉൾപ്പെടുന്നു. ഓണം പോലുള്ള വിശേഷാവസരങ്ങളിൽ ആറുമാസത്തെ അരി ഒരു പണവും വാങ്ങാതെ മുൻകൂറായി എടുക്കാനും അനുവാദം നൽകിയിട്ടുണ്ട്. കേരളത്തിലെ എല്ലാ വികസന, ക്ഷേമ പ്രവർത്തനങ്ങളും പൂർണമായോ ഭാഗികമായോ കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്.

ഇതൊന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. അതുകൊണ്ടാണ് വോട്ട് പിടിക്കാൻ ഇത് ഉപയോഗിക്കാത്തതെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ration RiceGeorge Kurien
News Summary - kerala ration is 'Modi rice' - George Kurien
Next Story