Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ട്...

എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, ആകെ മരണം 22; കാണാമറയത്ത് രണ്ടു പേർ

text_fields
bookmark_border
kokkayar-heavy-rain
cancel
camera_alt

കൂട്ടിക്കൽ കാവാലിയിൽ തിരച്ചിലിനിടെ മാർട്ടിന്‍റെ മകൾ സാന്ദ്രയുടെ കൈ മണ്ണിനടിയിൽ കണ്ടെത്തിയപ്പോൾ (ഫോട്ടോ: ദിലീപ് പുരക്കൽ)

കോട്ടയം: പൊട്ടിയൊലിച്ചെത്തിയ കൊടുംദുരന്തം വേരോടെയറുത്തുമാറ്റിയ കുടുംബങ്ങളുടെ വിലാപത്തിൽ വിറങ്ങലിച്ച് കിഴക്കൻ മലയോരം. കോട്ടയം-ഇടുക്കി അതിർത്തി മേഖലയിലുണ്ടായ ദുരന്തത്തിൽ മരണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ ഏഴു പേരുമാണ് മരിച്ചത്. തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽ പെട്ട് രണ്ടുപേരും മരിച്ചിരുന്നു.

കൂട്ടിക്കലിൽനിന്ന് എട്ട് മൃതദേഹങ്ങൾ ഞായറാഴ്ച കണ്ടെടുത്തു. മൂന്നുപേരുടെ മൃതദേഹം ശനിയാഴ്ച കിട്ടിയിരുന്നു. ഒരു കുടുംബത്തിലെ ആറുപേരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒഴുക്കിൽപെട്ട രണ്ടുേപരെ കണ്ടെത്താനുണ്ട്. ഞായറാഴ്ചയോടെ മേഖലയിലടക്കം മഴ കുറഞ്ഞു.


കൂട്ടിക്കൽ വില്ലേജിൽ കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ (48), മക്കളായ സാന്ദ്ര (14), സ്നേഹ (10), ഏന്തയാർ സ്വദേശിനി സിസിലി (50), പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ ജോബി (45), മകൻ അലൻ ജോബി (14), പന്തലാട്ടിൽ മോഹനെൻറ ഭാര്യ സരസമ്മ മോഹൻ (62), മുണ്ടകശ്ശേരി വേണുവിെൻറ ഭാര്യ റോഷ്നി (48) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്.

ഏന്തയാറിൽ ഓട്ടോ ഡ്രൈവറായ ഷാലറ്റ് ഓലിക്കൽ (29), കൂവപ്പള്ളിയില്‍ രാജമ്മ (64) എന്നിവരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇവർ ഒഴുക്കിൽപെട്ടതാണെന്നാണ് വിവരം. ഒട്ടലാങ്കൽ മാർട്ടിെൻറ അമ്മ ക്ലാരമ്മ ജോസഫ് (65), ഭാര്യ സിനി(35), മകൾ സോന (11) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ചതന്നെ കണ്ടെടുത്തിരുന്നു.


ഇടുക്കി പീരുമേട് കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ നാലുകുട്ടികൾ അടക്കം ആറുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. ഷാജി ചിറയില്‍ (55), സിയാദിെൻറ ഭാര്യ ഫൗസിയ (28), മകൻ അമീൻ (ഏഴ്), മകൾ അംന (ഏഴ്), കല്ലുപുരക്കൽ ഫൈസലിെൻറ മക്കളായ അഫ്‌സാര (എട്ട്), അഫിയാന്‍ (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അംന, അഫ്സാര, അഫിയാൻ എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചുകിടക്കുന്ന രീതിയിലായിരുന്നു.


വെള്ളപ്പാച്ചിലിൽപെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജിയുടെ (44) മൃതദേഹവും ലഭിച്ചു. പുതുപ്പറമ്പിൽ ഷാഹുലിെൻറ മകൻ സച്ചു ഷാഹുലിനായി (ഏഴ്) തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ട ചേപ്ലാംകുന്നേൽ ആൻസി സാബുവിനെയും (50) കണ്ടുകിട്ടിയിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുടങ്ങിയവർ ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മഴക്കെടുതിയിൽ ഒക്ടോബർ 12 മുതല്‍ 17 വരെ സംസ്ഥാനത്താകെ 28 പേര്‍ മരിച്ചു.

തൃശൂർ ജില്ലയിൽ മഴ ശക്തം; അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ

തൃശൂർ: ജില്ലയിൽ വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ ഹരിത വി. കുമാർ. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും പ്രാദേശികമായി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കലക്ടർ പറഞ്ഞു.

വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് നേരത്തേ തന്നെ മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയില്‍ ജില്ലയിലെ അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.

പുഴകളിലെ ജലനിരപ്പ് പലയിടത്തും വാണിങ് ലെവലിന് അടുത്തെത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങൾ സജ്ജരാണ്. ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങൾ തയ്യാറാകണമെന്നും കലക്ടർ അറിയിച്ചു.


പരീക്ഷകൾ മാറ്റി

കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും, ഐ.ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തലശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷകൾക്ക് മാറ്റമില്ല.

കാലിക്കറ്റ് സർവകലാശാല നാളെ (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കൽ, എൻട്രൻസ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച്.ഡി.സി പരീക്ഷയും മാറ്റിവെച്ചു പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.

മഹാത്മ ഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


Show Full Article

Live Updates

  • 17 Oct 2021 5:25 AM GMT

    ഒന്നാംവർഷ ഹയർെസക്കൻഡറി പരീക്ഷ മാറ്റി

    സംസ്ഥാനത്ത് ശക്തമായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ചത്തെ (ഒക്ടോബർ 18, 2021) പ്ലസ് വൺ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹയർസെക്കൻഡറി പരീക്ഷ ബോർഡ് സെക്രട്ടറി അറിയിച്ചതാണ് ഇക്കാര്യം. 

  • 17 Oct 2021 4:51 AM GMT

    എല്ലാ ജില്ലകളിലും സേനയെ സജ്ജമാക്കും -മന്ത്രി കെ. രാജൻ

    എല്ലാ ജില്ലകളിലും ദുരന്തനിവാരണത്തിന് ഏതെങ്കിലുമൊരു സേനയുടെ സേവനം ലഭ്യമാകുമെന്ന് റവന്യു മന്ത്രി കെ. രാജൻ. 

  • 17 Oct 2021 4:37 AM GMT

    എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • 17 Oct 2021 4:08 AM GMT

    പരീക്ഷ മാറ്റി

    മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

  • 17 Oct 2021 4:04 AM GMT

    ഓട്ടോ ഒഴുക്കിൽപ്പെട്ടു; യാത്രക്കാരെ രക്ഷപ്പെടുത്തി

    തിരുവനന്തപുരം അമ്പൂരിയിൽ ഓട്ടോ റിക്ഷ ഒഴുക്കിൽപ്പെട്ടു. യാത്രക്കാരെ രക്ഷപ്പെടുത്തി. തോട് മുറിച്ചു കടക്കാൻ ശ്രമിക്കവെ ഒഴുക്കിൽപെടുകയായിരുന്നു. 

  • 17 Oct 2021 4:04 AM GMT

    മലമ്പുഴയിലേക്കുള്ള പാലം അടച്ചു

    മലമ്പുഴയിലേക്കുള്ള മുക്കായ് പാലം അടച്ചു. അണക്കെട്ടിൻ്റെ ഷട്ടറുകൾ 21 സെമീ ഉയർത്തി. പുഴയിൽ ജലനിരപ്പുയർന്നു. 

  • 17 Oct 2021 4:03 AM GMT

    നാവിക സേന ഹെലികോപ്റ്ററുകൾ കൂട്ടിക്കലിലേക്ക്‌

    കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകൾ പുറപ്പെട്ടു. ഏന്തയാർ ജെ.ജെ മർഫി സ്കൂൾ ഗ്രൗണ്ടിലാണ് കോപ്റ്റർ ഇറക്കുക. ദുരന്ത മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. തുടർന്ന് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകും. 

  • കൂട്ടിക്കലിൽ ഒരു മൃതദേഹം കണ്ടെത്തി
    17 Oct 2021 4:00 AM GMT

    കൂട്ടിക്കലിൽ ഒരു മൃതദേഹം കണ്ടെത്തി

    കൂട്ടിക്കലിൽ ഒരു മൃതദേഹം കണ്ടെത്തി.ഓട്ടോ ‍ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹം കാണാതായ 13 പേരിൽ ഉൾപ്പെട്ടയാളല്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തും. മന്ത്രിമാരായ വി.എൻ. വാസവൻ,കെ. രാജൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എന്നിവർ കാത്തിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തി. കലക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം ജയ് ദേവ് എന്നിവർ ഒപ്പമുണ്ട്

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief Campheavy rain
News Summary - kerala rains updates 60 relief camps opened
Next Story