സ്വകാര്യബസുകൾ ഒന്നുമുതൽ സർവിസ് നിർത്തും
text_fieldsതിരുവനന്തപുരം: പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചാർജ്വർധനകൊണ്ട് മാത്രം പിടിച്ചുനിൽക്കാനാവില്ലെന്നും ആഗസ്റ്റ് ഒന്നുമുതൽ സ്വകാര്യബസുകൾ സർവിസ് നിർത്തുമെന്നും ബസുടമ സംയുക്തസമിതി. കടുത്ത സാമ്പത്തികനഷ്ടമാണ് പൊതുഗതാഗതമേഖല നേരിടുന്നത്. മഹാമാരിയുടെ വ്യാപനത്തിനുമുമ്പുതന്നെ ബസ് വ്യവസായം പ്രതിസന്ധിയിലായിരുന്നു.
േമയ് 19 മുതൽ കർശന നിയന്ത്രണങ്ങളോടെ പൊതുഗതാഗതമേഖലയിൽ സർവിസ് തുടങ്ങിയെങ്കിലും 20 ശതമാനം ബസുകൾ പോലും നിരത്തിലിറങ്ങിയില്ല. ജൂലൈ മൂന്നിന് ചാർജ് വർധന നടപ്പാക്കിയെങ്കിലും മാറ്റമുണ്ടായില്ല. കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങൾ പൊതുഗതാഗതം ഉപയോഗിക്കാൻ മടിക്കുകയാണ്. ജൂൺ ഏഴിന് ശേഷം ഒരു ലിറ്റർ ഡീസൽ വിലയിൽ മാത്രം 11.50 രൂപയാണ് വർധനയുണ്ടായത്.
നാലും അഞ്ചും യാത്രക്കാരുമായി സർവിസ് നടത്തുന്ന സ്വകാര്യബസുകൾ റോഡ് ടാക്സ് അടച്ച് സർവിസ് നടത്തുകയെന്നതും അസാധ്യമാണെന്ന് സംയുക്തസമിതി ചെയർമാൻ ലോറൻസ് ബാബുവും ജനറൽ കൺവീനർ ടി. ഗോപിനാഥനും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.