സി വിജിൽ: 92 ശതമാനം പരാതിക്കും പരിഹാരം
text_fieldsതിരുവനന്തപുരം: മാതൃക പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാ നുള്ള െതരഞ്ഞെടുപ്പ് കമീഷെൻറ ‘സി-വിജിൽ’ മൊബൈൽ ആപ് വഴി ലഭിച്ച പരാതികളുടെ എണ്ണത്തി ൽ കേരളത്തിന് റെക്കോഡ് നേട്ടം. പരാതികളിൽ 92 ശതമാനവും പരിഹരിച്ച് കേരളം ദേശീയ ശരാശര ിയേക്കാൾ ഏറെ മുന്നിലെത്തി. ദേശീയ ശരാശരി 78 ശതമാനമാണ്. മികച്ച പ്രവർത്തനം കാഴ്ചവെച്ച മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയെ കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷൻ അഭിനന്ദിച്ചു.
രാജ്യത്താകെ സി-വിജിൽ വഴി ലഭിച്ച 1,24,424 പരാതികളിൽ 64,020 എണ്ണം കേരളത്തിൽനിന്നാണ്. ഇവ പരിശോധിച്ചപ്പോൾ 58,617 പരാതികൾ ശരിെയന്ന് കണ്ടെത്തി നടപടിയെടുത്തു. ബാക്കി സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ചത് 60,404 പരാതി മാത്രം. രണ്ടാംസ്ഥാനത്തുള്ള മധ്യപ്രദേശിൽനിന്ന് 13,583 പരാതികളാണ് ലഭിച്ചത്. മൂന്നാംസ്ഥാനത്തുള്ള പശ്ചിമബംഗാളിൽനിന്ന് 8,174 പരാതി ലഭിച്ചു.
മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലെ കേന്ദ്രീകൃത സെല്ലിെൻറ മേൽനോട്ടത്തിൽ പരാതി പരിശോധിച്ച് ജില്ല ഓഫിസർമാർ വഴി നടപടിയെടുത്തു. കൂടുതൽ പരാതി വന്നത് ഹോർഡിങ്ങുകൾ, പോസ്റ്ററുകൾ തുടങ്ങിയവ സംബന്ധിച്ചാണ്. പ്രചാരണവിലക്കുള്ള കാലത്തെ പ്രചാരണം, വിദ്വേഷപ്രസംഗം, അനുമതിയില്ലാതെ കോൺവോയ് വാഹനമുപയോഗിക്കൽ, ബൂത്തിനുസമീപം പ്രചാരണം, സമയപരിധികഴിഞ്ഞ് സ്പീക്കർ ഉപയോഗം തുടങ്ങി 16 വിഭാഗങ്ങളിലായാണ് സി-വിജിൽ വഴി പരാതി നൽകാൻ അവസരമുണ്ടായിരുന്നത്. പരാതിക്കാരനെ തിരിച്ചറിയാനുള്ള വിവരം മറച്ചായിരുന്നു തുടർനടപടിക്ക് പരാതി കൈമാറിയത്.
പെരുമാറ്റച്ചട്ടം സംബന്ധിച്ച് കൃത്യമായ ബോധവത്കരണം ജനങ്ങൾക്ക് നൽകാനായതാണ് പരാതികൾ കൂടാനും തുടർനടപടി സ്വീകരിക്കാനും സഹായമായതെന്ന് ടിക്കാറാം മീണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.