Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആംഡ് റിസർവ്...

ആംഡ് റിസർവ് പൊലീസിലെ 1800 ൽപരം പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം ഇല്ലാതാക്കിയേക്കും

text_fields
bookmark_border
ആംഡ് റിസർവ് പൊലീസിലെ 1800 ൽപരം പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം ഇല്ലാതാക്കിയേക്കും
cancel
തിരുവനന്തപുരം: സംസ്ഥാനത്തെ ആംഡ് റിസർവിലെ 49 ഗസറ്റഡ് തസ്തികകൾ ലോക്കൽ പൊലീസിലേക്ക ് മാറ്റാൻ നീക്കം. ഇൗ ആവശ്യം ഉന്നയിച്ചുള്ള കത്ത് പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തരവ കുപ്പിലേക്ക് ഇതിനോടകം അയച്ചു. 2010 ഡിസംബർ 10 ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിെൻറ യും സർവിസ് ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇൗ നീക്കം ആംഡ് റിസർവ് പൊലീസിലെ 1800 ൽപരം പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം ഇല്ലാതാക്കിയേക്കും.

ആംഡ് റിസർവ് സേനയിൽ പ്രമോഷൻ നടന്നിട്ട് കുറച്ചുകാലമായി. അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും പ്രമോഷൻ ലഭിക്കാതെ പെൻഷൻ പറ്റേണ്ട അവസ്ഥയാണുള്ളത്. അർഹമായ സ്ഥാനക്കയറ്റത്തിനായി നിലവിൽ കോടതികളിൽ കേസ് നടന്നുവരുകയുമാണ്. ഇവിടങ്ങളിൽ നാളുകളായി ഒഴിവുള്ള ഗസറ്റഡ് തസ്തികകളുടെ ജോലികൾ സബ് ഇൻസ്‌പെക്ടർമാരെ കൊണ്ടാണ് ചെയ്തുവരുന്നത്. ഇതിനിടെയാണ് സർവിസ് ചട്ടങ്ങൾ ലംഘിച്ച് 28 അസിസ്റ്റൻറ് കമാണ്ടൻറുമാരുെടയും 21 റിസർവ് ഇൻസ്‌പെക്ടർമാരുടെയും തസ്തികകൾ ലോക്കൽ പൊലീസിലേക്ക് മാറ്റി അനുവദിക്കാൻ ആഭ്യന്തരവകുപ്പിനോട് പൊലീസ് ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷെൻറ ഒരു സംസ്ഥാന നേതാവിന് ഡെപ്യൂട്ടി സൂപ്രണ്ടായി പ്രമോഷൻ ലഭിക്കുന്നതിനുവേണ്ടിയാണ് സർവിസ്ചട്ടങ്ങൾ മറികടന്നും മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചും ഇതിനായുള്ള ശിപാർശക്കത്ത് ആഭ്യന്തരവകുപ്പിന് അയച്ചിട്ടുള്ളതെന്നാണ് ആരോപണം. പി.സി ആയി വരുന്നവർ എ.സി (അസി. കമീഷണർ)മാരായി പോകേണ്ട കാര്യമില്ലെന്ന ചിലരുടെ വാശിയാണത്രെ ഇൗ നീക്കത്തിന് കാരണം. ആംഡ് റിസർവിലെ ഗസറ്റഡ് തസ്തിക ലോക്കൽ പൊലീസിലേക്ക് മാറ്റാനുള്ള ശിപാർശക്കെതിരെ എല്ലാജില്ലയിലെയും ആംഡ് റിസർവിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്.

ആംഡ് റിസർവിൽ 60 ൽപരം ഗസറ്റഡ് തസ്തിക ഉൾപ്പെടെ 300 ൽപരം പ്രമോഷനാണ് നടത്താനുള്ളത്. ഗസറ്റഡ് പോസ്റ്റിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് 2018 ആഗസ്റ്റ് ഒമ്പതിന് ശേഷം പ്രസിദ്ധീകരിച്ചിട്ടുമില്ല. 60 ഗസറ്റഡ് പോസ്റ്റിൽ സ്ഥാനക്കയറ്റം നടത്താൻ 39 പേരുടെ ലിസ്റ്റ് മാത്രേമ നിലവിലുള്ളൂ. സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെേടണ്ട പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് ആസ്ഥാനത്തെ ‘ക്ലർക്കിനെ’ കാണേണ്ട രീതിയിൽ കാണാത്തതിനാലാണ് ഇൗ ലിസ്റ്റിൽ പലരും ഉൾപ്പെടാത്തതെന്നും പൊലീസുകാർ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
News Summary - kerala police
Next Story