Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡിവൈ.എസ്.പിമാരെ...

ഡിവൈ.എസ്.പിമാരെ തരംതാഴ്ത്തൽ; സർക്കാർ അപ്പീൽ തള്ളി

text_fields
bookmark_border
ഡിവൈ.എസ്.പിമാരെ തരംതാഴ്ത്തൽ; സർക്കാർ അപ്പീൽ തള്ളി
cancel
കൊച്ചി: എട്ട് ഡിവൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തിയത് റദ്ദാക്കിയ കേരള അഡ്മിനി സ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈകോടതി ശരിവെച്ചു. എസ്. അശോക് കുമാർ, ടി. അനിൽകുമാ ർ, കെ.എസ്. ഉദയഭാനു, വി.ജി. രവീന്ദ്രനാഥ്, ഇ. സുനിൽകുമാർ, എം.കെ. മനോജ് കബീർ, ആർ. സന്തോഷ് കുമ ാർ, മധു ബാബു എന്നിവരെ തരംതാഴ്ത്തിയ നടപടി കെ.എ.ടി റദ്ദാക്കിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളിയാണ് ജസ്റ്റിസ് െക. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. സി.ഐ ആയി ഉദ്യോഗക്കയറ്റം നിഷേധിച്ച ജയ സനിലിെൻറ പ്രമോഷൻ പരിഗണിക്കണമെന്ന കെ.എ.ടി ഉത്തരവും ശരിവെച്ചു. അച്ചടക്ക നടപടി നേരിട്ടതിനെത്തുടർന്ന് 12 ഡിവൈ.എസ്.പിമാരെയാണ് സർക്കാർ സി.ഐമാരായി തരംതാഴ്ത്തിയത്. ഇതിൽ എട്ടുപേർക്ക് അനുകൂലമായാണ് കെ.എ.ടിയുടെ ഉത്തരവുണ്ടായത്.

ഇവരുടെ റിപ്പോർട്ടുകൾ വകുപ്പുതല പ്രമോഷൻ കമ്മിറ്റി വീണ്ടും പരിശോധിക്കണമെന്ന നിർദേശത്തോടെയാണ് സർക്കാർ തീരുമാനം റദ്ദാക്കി കെ.എ.ടിയുടെ ഉത്തരവുണ്ടായത്. എന്നാൽ, സർക്കാർ നയം മനസ്സിലാക്കാതെയാണ് ഉത്തരവുണ്ടായതെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സർക്കാർ ൈഹകോടതിയെ സമീപിക്കുകയായിരുന്നു.

പൊലീസിൽ 73 ശതമാനം ഫയലുകളും തീർപ്പാക്കി
തിരുവനന്തപുരം: പൊലീസിെൻറ കീഴിലെ വിവിധ ഓഫിസുകളിൽ നടത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ 73 ശതമാനം ഫയലുകൾ തീർപ്പാക്കി. ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെ ഫയൽ തീർപ്പാക്കൽ തീവ്രയത്ന പരിപാടി സംഘടിപ്പിക്കണമെന്ന സർക്കാർ നിർദേശത്തെത്തുടർന്നായിരുന്നു നടപടി. പൊലീസ് ആസ്ഥാനത്തെ ഐ.ജി പി. വിജയനെ ഏകോപനത്തിന് നോഡൽ ഓഫിസറായി നിയോഗിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലുമായി ജൂലൈ 31ലെ കണക്കനുസരിച്ച് ഉണ്ടായിരുന്ന 2,64,638 ഫയലുകളിൽ 1,94,123ലും തീരുമാനമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
News Summary - Kerala Police
Next Story