പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കായലില്‍ മുങ്ങിമരിച്ചു
text_fieldsആറ്റിങ്ങല്‍: പൊലീസിനെ കണ്ട് ഭയന്നോടിയ നിർമാണ തൊഴിലാളിയായ യുവാവ് കായലില്‍ മുങ്ങിമരിച്ചു. കടയ്ക്കാവൂര്‍ പഴഞ ്ചിറ ലക്ഷ്മി വിളയില്‍ രാജൻ-ലളിത ദമ്പതികളുടെ മകന്‍ സജനാണ് (28) മരിച്ചത്. വക്കം പാകിസ്താന്മുക്കിന് സമീപം കായല് തീരെത്ത മത്സ്യകൃഷിയിടത്തിൽനിന്ന് എണ്ണായിരത്തോളം മത്സ്യം മോഷണം പോയിരുന്നു.
ഇതുസംബന്ധിച്ച് ഉടമ പരാതി നല്‍കിയതിനെത്തുടർന്ന് കടയ്ക്കാവൂര്‍ പൊലീസ് തിങ്കളാഴ്ച ഉച്ചയോടെ കായിക്കര കടവിന് സമീപത്തെത്തി. ഇൗ സമയം കായലിലെ തുരുത്തില്‍ ഇരിക്കുകയായിരുന്ന സജനും സുഹൃത്തുക്കളും കായലിലേക്ക് ചാടി. തുരുത്തിലേക്ക് പോകുവാന്‍ കഴിയാത്തതിനാല്‍ പൊലീസുകാർ ജീപ്പില്‍ മറുകരയിൽ എത്തി.
കായലില്‍ ചാടിയ രണ്ടുപേര്‍ നീന്തി പൊലീസിന് മുന്നില്‍ കയറിയെങ്കിലും സജനെ കാണാനായില്ല. നീന്തല്‍ പരിചയം കുറവായിരുന്നതിനാലും മദ്യപിച്ചിരുന്നതിനാലും ഇയാൾ കായല്‍ ചതുപ്പില്‍ പുതയുകയായിരുന്നുവത്രെ.
അഞ്ചുതെങ്ങ് തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളടക്കം നടത്തിയ തിരച്ചിലിൽ ചാടിയ ഭാഗത്തുതന്നെ ചതുപ്പില്‍ പുതഞ്ഞനിലയില്‍ സജനെ കണ്ടെത്തി. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹബന്ധം വേര്‍പെടുത്തി ഒറ്റക്കായിരുന്നു താമസം. ഒരു മകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.