മനസ്സ് നിറയെ സേവനം, അശരണർക്ക് വയർ നിറയെ ഭക്ഷണം
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ മീശപി രിച്ച പൊലീസുകാരെയേ പലർക്കും അറിയൂ. എന്നാൽ, പൊലീസിന് മറ്റൊരു മുഖംകൂടിയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കോവിഡ് കാലം. അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെത ന്നെ ഡോക്ടര്‍മാരില്‍നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള മൊബൈൽ ആപ് ‘ബ്ലൂ ടെലി മെഡ്’ ദിവസ ങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയിരുന്നു.
ജനമൈത്രി െപാലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ബ്ലൂ ഇ.എച്ച്.ആര് എന്ന സ്ഥാപനവും ചേര്‍ന്നാണ് ആപ് തയാറാക്കിയത്.
ആപ്പില്‍ ശേഖരിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ പട്ടികയില്‍നിന്ന് ആവശ്യമുള്ളയാളെ തെരഞ്ഞെടുത്ത് ബന്ധപ്പെടാനാകും. ഡോക്ടര്‍ വിഡിയോ കാള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്ക്രിപ്ഷന് നല്‍കും. തുടര്‍ചികിത്സക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പിൽ നിന്നുതന്നെ പൊലീസ് ‘ഇ-പാസ്’ നൽകും.
സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന തൃശൂർ ജനമൈത്രി പൊലീസിെൻറ ‘ഒപ്പമുണ്ട് പൊലീസ്’ പദ്ധതിയും തിരുവനന്തപുരത്ത് ഭക്ഷണം ലഭിക്കാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന അശരണര്‍ക്ക് ഏപ്രിൽ 14 വരെ മൂന്നുനേരവും ഭക്ഷണം നല്കുന്ന ‘ഒരു വയര്‍ ഊട്ടാം, ഒരു വിശപ്പ് അകറ്റാം’ പദ്ധതിയും വൻ ശ്രദ്ധ നേടിക്കഴിഞ്ഞു. 30,733 പേർക്ക് പദ്ധതി പ്രകാരം ഭക്ഷണം നൽകി. സന്നദ്ധ സംഘടനകളുെട സഹായത്തോടെ 4442 ഭക്ഷ്യകിറ്റും വിതരണം ചെയ്തു.
തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വരുംദിവസങ്ങളിൽ 11 കേന്ദ്രങ്ങളിൽ കൂടി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗുരുതര രോഗം ബാധിച്ചവർക്ക് കേരളത്തിലെവിടെയും ജീവൻരക്ഷാമരുന്ന് എത്തിക്കുന്ന ദൗത്യവും പൊലീസിനാണ്. ആവശ്യക്കാർ 112 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ജില്ല പൊലീസ് മേധാവിമാരുെട മേൽനോട്ടത്തിൽ ആശുപത്രികളിൽനിന്നോ ഡോക്ടർമാരിൽനിന്നോ ബന്ധുക്കളിൽനിന്നോ മരുന്ന് ശേഖരിച്ച് എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.