Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോഫ്റ്റ്വെയറിലും...

സോഫ്റ്റ്വെയറിലും കൊള്ള; സി.എ.ജി കണ്ടെത്തിയത് കുറച്ച് മാത്രം

text_fields
bookmark_border
kerala police
cancel

തൃശൂർ: വെടിയുണ്ടയും തോക്കും കെട്ടിട നിർമാണവുമടക്കം സി.എ.ജി കണ്ടെത്തിയ പൊലീസിലെ ക്ര മക്കേടിൽ പുറത്തുവന്നത് അൽപം മാത്രം. സോഫ്റ്റ് വെയർ കണക്കുകളിലെ കൊള്ളക്ക് കണക്കില ്ല. ഇപ്പോൾ പൊലീസ് ഉപയോഗിക്കുന്ന പാസ്പോർട്ട് വെരിഫിക്കേഷനുള്ള വി.ഐ.പി ആപ്ലിക്കേഷൻ സ ംവിധാനം രൂപകൽപന ചെയ്തത് തൃശൂരിലെ സിവിൽ പൊലീസ് ഓഫിസറാണ്. കേരളമാകെ പദ്ധതി വ്യാപി പ്പിെച്ചങ്കിലും ഉദ്യോഗസ്ഥന് അവഗണന മാത്രം. എന്നാൽ ഇതിെൻറ പേരിൽ ഉന്നത ഉദ്യോഗസ്ഥർ ക്ക് ലഭിച്ച നേട്ടങ്ങൾ കണക്കില്ലാത്തതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

ഇങ്ങനെ സോഫ്റ്റ് വെയർ രൂപകൽപന ചെയ്തുള്ള കൊള്ള ചെറുതല്ല. ഉന്നത പൊലീസുദ്യോഗസ്ഥരും കെൽട്രോണും സിഡ്കോയും തമ്മിലാണ് ഇടപാടുകൾ ഏറെയും. സിഡ്കോക്കും കെൽട്രോണിനും നൽകുന്നതിന് ടെൻഡർ പാലിക്കേണ്ടതില്ലാത്തിനാൽ എല്ലാം ഇവരിലൂടെയാണ്. പാവം പൊലീസുകാർ അവരുടെ ബുദ്ധിയുപയോഗിച്ച് തയാറാക്കുന്ന സാങ്കേതിക വിദ്യകൾ നടപ്പാകുമ്പോൾ കെൽട്രോണിെൻറയും സിഡ്കോയുടേതുമാകും.

വി.ഐ.പി, പെറ്റീഷൻ സ്റ്റാറ്റസ്, ഇപ്പോൾ രൂപകൽപന ചെയ്ത എഫ്.ഐ.ആർ പകർപ്പ്, ക്രൈം കേസ് ട്രാക്ക് റെക്കോഡ് സിസ്റ്റം തുടങ്ങിയവ പൊലീസിെൻറ സ്വന്തം സോഫ്റ്റ് വെയറുകളാണ്. പക്ഷേ, സ്ഥാപിച്ചത് കെൽട്രോണിെൻറയും സിഡ്കോയുടെയും പേരിൽ ഇവർ നൽകിയ സ്വകാര്യ കരാർ കമ്പനികളും. നാലുലക്ഷം മുതൽ അമ്പതുലക്ഷം വരെയായി ഈ സോഫ്റ്റ് വെയർ ഇടപാട് നടക്കുന്നുണ്ടെന്നാണ് പറയുന്നത്.

സമീപകാലത്ത് ഏറെ വിവാദമായ പൊലീസിെൻറ േഡറ്റാബേസ് സി.പി.എം ബന്ധമുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നു. ഈ േഡറ്റാബേസ് സോഫ്റ്റ് വെയർ രൂപകൽപന ചെയ്തത് സി.പി.ഒ ആണ്. ഉന്നത ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുള്ളവരുടെ രഹസ്യവിവരങ്ങളാണ് ഇതിലുള്ളത്. ഹൈകോടതി ഇടപെടലിലൂടെയാണ് തീരുമാനം റദ്ദാക്കിയത്.

ക്രമക്കേട് കണ്ടെത്തിയത് തൃശൂർ ടീം
തൃശൂർ: വഴിവിട്ട ഇടപാടുകളും വെടിയുണ്ടകളും തോക്കുകളും കാണാനില്ലാത്തതടക്കമുള്ള പൊലീസിലെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത് സി.എ.ജിയിലെ തൃശൂർ ടീം. പലപ്പോഴും രേഖകളുടെ പരിശോധന ദുഷ്കരമായിരുന്നുവെന്നാണ് ഇവർ പറയുന്നത്. രേഖക്ക് വേണ്ടി ദിവസങ്ങളോളം നടന്നു. കനത്ത ചൂടിൽ ഫാൻ പോലും പരിശോധന സമയത്ത് നൽകിയിരുന്നില്ലെന്നും പറയുന്നു. ഓരോ രേഖകളും പരിശോധിക്കുമ്പോൾ പരിഹരിക്കാനുണ്ടായിരുന്നത് നിരവധി സംശയങ്ങളാണ്. മറ്റ് വകുപ്പുകളുടെ പരിശോധനക്ക് ഉപയോഗിച്ചതിനേക്കാൾ പതിന്മടങ്ങ് സമയവും അധ്വാനവും െചലവഴിച്ചുവെന്നും സംഘാംഗം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsPolice scam
News Summary - kerala police scam -kerala news
Next Story